‘മാലിന്യ സംസ്കരണം അവതാളത്തിലാക്കിയത് ശിവൻകുട്ടിയുടെ നേതൃത്വത്തിൽ, നേതാവിന് ഇതുവരെ തോറ്റു എന്ന് ബോധ്യപ്പെട്ടില്ല, നാലാം തീയതി അടങ്ങും’;വി.വി രാജേഷ്


മന്ത്രി വി ശിവൻകുട്ടിക്കെതിരെ മേയർ വി.വി രാജേഷ്. മാലിന്യ സംസ്കരണം അവതാളത്തിലാക്കിയത് മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിലെന്ന് മേയർ ആരോപിച്ചു. വികലമായ കാഴ്ചപ്പാട് മൂലമാണ് ഇതെല്ലം ഉണ്ടായത്. തിരുവനന്തപുരത്ത് മാത്രമല്ല, കേരളത്തെ മുഴുവൻ ഭയപാടിലാക്കി. വിളപ്പിൽശാല എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഭയമാണ്.

ശിവൻകുട്ടിയുടെ ബുദ്ധിശൂന്യതയോ മറ്റു കാരണങ്ങളോ ഇതിന് കാരണം. രണ്ടാം തീയതിക്ക് വരെ ഈ ആരോപണങ്ങൾ പാരമ്യത്തിലെത്തും. നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും. നേതാവിന് ഇതുവരെ തോറ്റു എന്ന് ബോധ്യപ്പെട്ടില്ല. അതുകൊണ്ടാണ് എന്തിനും കോർപ്പറേഷൻ്റെ മുകളിലേക്ക് കയറുന്നത്.

കുടിവെള്ള ക്ഷാമം, വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പൈപ്പുകൾ ഗുണമേന്മ കുറഞ്ഞത്. അരുവിക്കരയിൽ നിന്ന് വരുന്ന 30 ശതമാനം വെള്ളം നഷ്‌ടപ്പെടുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച് ഒരു പദ്ധതി നടപ്പിലാക്കണം. കുറഞ്ഞത് 2 വർഷം സമയം എടുത്താൽ മാത്രമേ തലസ്ഥാനത്തെ നിലവിലെ കുടിവെള്ള ക്ഷാമം പൂർണ്ണമായും പരിഹരിക്കാൻ സാധിക്കൂവെന്നും വി വി രാജേഷ് വ്യക്തമാക്കി.

കുടിവെളളത്തിന് ബില്ലടയ്ക്കുന്നത് വാട്ടർ അതോറിറ്റിയിൽ അല്ലേ?. കുടിവെള്ളം നൽകേണ്ടത് വാട്ടർ അതോറിറ്റിയുടെ ചുമതല. കോർപറേഷൻ കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്. തെരുവ് വിളക്ക് വിഷയം, കോർപ്പറേഷൻ പരിധിയിലുള്ള വിളക്കുകൾ കോർപ്പറേഷൻ്റെതാണ് എന്നാണ് ധാരണ. റോഡ് ഫണ്ട് ബോർഡിൻ്റെ 2,000 വിളക്കുണ്ട്. ടൂറിസം വകുപ്പ്, സ്‌മാർട്ട് സിറ്റി, നാഷണൽ ഹൈവേ എന്നിവരുടെയും വിളക്കുകളുണ്ട്. 97,000 വിളക്കുകൾ കോർപ്പറേഷൻ പരിധിയിലുണ്ട്.

KRFB യുടെ കീഴിലുള്ള വിളക്കുകളാണ് തെളിയാത്തത്, ഇവയ്ക്ക് ഫണ്ട് നൽകുന്നത് സർക്കാരാണ്. കോർപ്പറേഷന് കീഴിലുള്ള വിളക്കുകളാണ് കോർപ്പറേഷൻ പരിപാലിക്കുക. വിഷയം ചൂണ്ടിക്കാണിച്ചിട്ട് ടൂറിസം വകുപ്പും KRFB യും നടപടി സ്വീകരിച്ചില്ല. കോർപ്പറേഷൻ്റെ വിളക്കുകൾ 48 മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കാതിരുന്നാൽ കരാർ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

3 കമ്പനികളുമായി 10 വർഷത്തേക്കാണ് കരാർ. എങ്ങനെയാണ് 10 വർഷത്തേക്ക് കരാർ നൽകിയത് എന്ന് പരിശോധിക്കണം. പഴയ ഭരണസമിതിയുടെ പോരായ്മകളാണ് പുതിയ ഭരണസമിതികൾ വഹിക്കുന്നത്. പുത്തരിക്കണ്ടം മൈതാനവും ഒരു വർഷം മുമ്പ് സർക്കസ് കമ്പനിക്ക് കരാർ നൽകി. ഏറ്റവും തിരക്കുള്ള ഓണക്കാലത്ത് 15,000 രൂപയ്ക്കാണ് കഴിഞ്ഞ ഭരണസമിതി ദിവസ വേതനത്തിന് നൽകിയത്.

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ, നഗരത്തിൽ പരമാവധി 30 ശതമാനം മേഖലയാണ് കോർപ്പറേഷൻ പരിധിയിൽ വരുന്നത്. ശുചീകരണത്തിനായി റിട്ടയേർഡ് ഉദ്യോഗസ്ഥരുടെ അടക്കം അഭിപ്രായം തേടി. കോർപ്പറേഷൻ ഫണ്ട്, ദുരന്ത നിവാരണ ഫണ്ട് എന്നിവ ഉപയോഗിച്ച് ഇന്ന് വൈകുന്നേരം മുതൽ ശുചീകരണം ആരംഭിക്കും. 38 വാർഡുകളിലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്, ഇവിടങ്ങളിൽ പല ഭാഗങ്ങളും സന്ദർശിച്ചു.

മറ്റു ഡിപ്പാർട്ട്മെൻ്റുകൾ അവരവരുടെ മേഖലകൾ വൃത്തിയാക്കണം. കാലതാമസം ഉണ്ടെങ്കിൽ കോർപ്പറേഷൻ അനുമതി വാങ്ങി ശുചീകരിക്കും. റെയിൽവേ യോഗം വിളിച്ച് അവരുടെ ഉത്തരവാദിത്തം പൂർത്തീകരിക്കാൻ ആവശ്യപ്പെടും. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ റെബോട്ടിന് പരിമിതികൾ ഉണ്ട്. ജെസിബി ചെയ്യുന്ന ജോലി മാത്രമാണ് റെബോട്ടിന് ചെയ്യാൻ കഴിയുന്നത്. കൂടുതൽ മെഷിനറി ആവശ്യമാണ്; വകുപ്പുകളുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.

Related Posts

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
  • September 7, 2026

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഉർവ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.…

Continue reading
ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
  • September 7, 2026

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF) ഇൻസ്‌പെക്ടർ ജനറൽ (IG)…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ