ശബരിമല സ്വർണക്കൊള്ളയിൽ ഓരോ ദിവസം ഓരോ അറസ്റ്റ് അല്ലാതെ അവസാന കുറ്റപത്രം എന്നാണെന്ന തീരുമാനമായില്ലെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചോദ്യം ചെയ്തതിന്റെ, തുടർച്ചയായാണ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. പുതിയ സർക്കാർ വന്ന ശേഷം ആരെയും ഇതുവരെയും ആരെയും ചോദ്യം ചെയ്തിട്ടില്ല. ഇതിൽ പങ്കില്ല എന്ന് ഇനി സിപിഐഎമ്മിന് പറയാൻ ആകില്ലെന്ന് മന്ത്രി പറഞ്ഞു.
അറസ്റ്റ് കൊണ്ട് മാത്രം ചാർജ് ഷീറ്റ് ആകുന്നില്ല. കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. സർക്കാർ കാര്യങ്ങൾ വേഗത്തിൽ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. അന്വേഷണത്തിൽ സർക്കാരിന് അസംതൃപ്തിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പ്രത്യേക അന്വേഷണസംഘമാണ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. കൊല്ലം പൊലീസ് ക്ലബ്ബിൽ എത്തിച്ച് ചോദ്യം ചെയ്തതിനുശേഷം പി എസ് പ്രശാന്തിനെ ആയിരിക്കും കോടതിയിൽ ഹാജരാക്കും
വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പ്രതികരിച്ചു. വിഷയത്തിൽ സംസ്ഥാന നേതാക്കൾ പ്രതികരിക്കട്ടെയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയും പറഞ്ഞു. തങ്ങളുടെ മുമ്പിൽ പ്രശാന്ത് തെറ്റുകാരനല്ലെന്ന് മുൻ ദേവസ്വംമന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമെന്ന് അഭിപ്രായമില്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും പറഞ്ഞു.






