കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ സുഗതന് ജയിലിൽ പുനഃപ്രതിജ്ഞയ്ക്ക് അനുമതി നൽകിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്‌ത് മേയർ വിവി രാജേഷ്. തിരഞ്ഞെടുക്കപ്പെട്ട 101 കൗൺസിലർമാരിൽ ആരും അയോഗ്യരാകില്ല, അഞ്ച് വർഷവും ഞങ്ങൾ ഭരിക്കും.കൗൺസിലർ സ്ഥാനം സംരക്ഷിക്കപ്പെടണമെന്ന കൃത്യമായിട്ടുള്ള കോടതി നിലപാടുകൾ ഉള്ളതുകൊണ്ടാണ് ആരോഗ്യകരമായിട്ടുള്ള ഇത്തരം വിധികൾ ഉണ്ടാകുന്നത് വി വി രാജേഷ് പറഞ്ഞു.
നാളെ കോടതി പറഞ്ഞ സമയത്ത് തന്നെ സത്യപ്രതിജ്ഞ നടത്തും. ഇന്ന് തന്നെ വിയ്യൂരിലേക്ക് പോകും. കൗൺസിൽ യോഗത്തിൽ ഒപ്പ് വെച്ചില്ലെങ്കിലും ആർക്കും അയോഗ്യത ഉണ്ടാകില്ല. രാഷ്ട്രീയത്തിൽ ഇതൊക്കെ ഉള്ളതാണ്. കേസ് വളഞ്ഞിട്ട് അക്രമിക്കൽ ഒന്നുമല്ല. ഞങ്ങൾക്ക് ഒന്നിനോടും വിയോജിപ്പില്ലെന്നും തിരുവനന്തപുരം മേയർ വി വി രാജേഷ് വ്യക്തമാക്കി.
നാളെ രാവിലെ 11 മണിയ്ക്ക് വിയ്യൂർ ജയിലിൽ വെച്ചാണ് ആർ. സുഗതന്റെ പുനഃപ്രതിജ്ഞ. സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് നിർദേശം നൽകി. ചടങ്ങിൽ അംഗീകൃത മാധ്യമപ്രർത്തകർക്ക് പ്രവേശനാനുമതി നൽകിയിട്ടുണ്ട്.മേയർക്കും പരിമിതമായ ഉദ്യോഗസ്ഥർക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ജനാധിപത്യത്തിന്റെ സംരക്ഷണം കോടതിയുടെ കടമയെന്ന് ഉത്തരവിൽ പറയുന്നു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനം കോടതിയ്ക്കെടുക്കാം. ജനവിധി മാനിക്കാനാണ് അത്തരം അസാധാരണ തീരുമാനം. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്ന് ഉത്തരവിൽ പറയുന്നു.ജനാധlപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.






