വിവാദങ്ങള്‍ കത്തി നിന്നപ്പോളും വിജയിക്കൊപ്പം ഡാന്‍സ് കളിക്കാന്‍ തൃഷ എത്തി;

വിജയ് നായകനായ ഗോട്ടിൽ തൃഷയുടെ സാന്നിധ്യം ആരാധകരെ ആവേശത്തിലാഴ്ത്തി. ചിത്രത്തിലെ ഡാൻസ് രംഗത്തിന് തൃഷയ്ക്ക് ഉയർന്ന പ്രതിഫലം ലഭിച്ചു 

ചെന്നൈ: വിജയ് നായകനായി എത്തിയ ഗോട്ട് അതിന്‍റെ ബോക്സോഫീസ് വിജയം തുടരുകയാണ്.  ചിത്രത്തിന് സമിശ്ര പ്രതികരണം ലഭിച്ചെങ്കിലും തമിഴ്നാട്ടില്‍ അടക്കം വിജയ് ട്രെന്‍റില്‍ ചിത്രം കുതിച്ചു കയറുകയാണ്. ചിത്രം ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഏറെ അഭ്യൂഹം ഉണ്ടായിരുന്ന കാര്യമാണ് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷയുണ്ടെന്നത്. 

ചിത്രം ഇറങ്ങിയതോടെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലായിരുന്നു കാര്യങ്ങള്‍ എന്ന് പറയാം. ഒരു ഡാന്‍സ് സീനിലാണ് തൃഷ എത്തുന്നത്. ഇതിന്‍റെ ചില രംഗങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു. തൃഷയും വിജയ്‍യും പഴയ ഗില്ലി ചിത്രത്തിലെ സ്റ്റെപ്പ് വീണ്ടും അവതരിപ്പിക്കുന്നത് ശ്രദ്ധേയമാണ്. സമീപകാല ഡേറ്റിംഗ് വിവാദങ്ങള്‍ക്കിടയില്‍ സ്റ്റാര്‍ ജോഡിയെ വീണ്ടും ഒന്നിച്ച് സ്ക്രീനില്‍ കാണാന്‍ സാധിച്ച സന്തോഷത്തിലാണ് ആരാധകര്‍. 

വിജയ്‍യുടെ കഴിഞ്ഞ ചിത്രം ലിയോയില്‍ നായികയായി എത്തിയത് തൃഷയായിരുന്നു. അതില്‍ തൃഷയുടെ വേഷം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ വിജയ്‍യിയുടെ ജന്മദിനത്തിലെ ആശംസ സന്ദേശത്തെ ചുറ്റിപ്പറ്റി വിജയ് തൃഷ ഡേറ്റിംഗ് എന്ന രീതിയില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത്. അന്ന് വിജയ്‍യിയും തൃഷയും ഒന്നിച്ച് യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. 

ഈ വിവാദം പലതരത്തില്‍ പ്രചരിക്കുന്നതിനിടെയാണ് ഗോട്ടിലെ തൃഷയുടെ ഡാന്‍സ് സീനിലെ പ്രത്യക്ഷപ്പെടല്‍. അതേ സമയം ചിത്രത്തില്‍ ഈ രംഗത്ത് ഡാന്‍സ് കളിക്കാന്‍ വേണ്ടി തൃഷ വാങ്ങിയ പ്രതിഫലം തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 1.2 കോടി രൂപയാണ് നിര്‍മ്മാതക്കള്‍ തൃഷയ്ക്ക് നല്‍കിയത് എന്നാണ് വിവരം. ചിത്രത്തിലെ പ്രധാന നടിമാര്‍ക്ക് നല്‍കിയതിനെക്കാള്‍ വലിയ തുകയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 

ഗോട്ട്  ചിത്രത്തില്‍ ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ , ജയറാം, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ് രാജ്, ആകാശ്, അജയ് രാജ് തുടങ്ങി വൻ താരനിര വേഷമിടുന്നുണ്ട്. 

  • Related Posts

    താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി
    • July 2, 2026

    അമ്മ സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിസമർപ്പിക്കാതെ ശ്വേതാ മേനോൻ അടക്കമുള്ള ഭരണസമിതി അംഗങ്ങൾ. ശ്വേത അടക്കമുള്ളവരുടെ രാജി ഔദ്യോഗികമായി ലഭിച്ചിട്ടില്ല. രാജി പ്രഖ്യാപിച്ച് മാത്രം അവർ ഇറങ്ങി പോകുകയായിരുന്നു. ഇന്നാണ് മെയിലിന്റേത് ഉൾപ്പടെ ആക്സസ് ലഭിച്ചത്. ജനറൽ സെക്രട്ടറി ആയ ക്ക്…

    Continue reading
    ‘ടിനി ടോമിനെതിരെ ഉടൻ കേസെടുക്കും; പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല’; കൊച്ചി സിറ്റി പോലീസ് കമ്മീഷണർ
    • July 1, 2026

    നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ടിനി ടോമിനെതിരെ, പൊലീസ് ഉടൻ കേസെടുക്കും. അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. ടിനി ടോമിനെതിരെ പ്രഥമ ദൃഷ്ടിയാൽ തെളിവുണ്ടെന്നും,…

    Continue reading

    You Missed

    ‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി ജോസഫ്

    ‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി ജോസഫ്

    മമതയെ 16 മണിക്കൂറായി വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് ടിഎംസി; മുട്ടയേറ് ഭയന്ന് വീട്ടിലിരിക്കുന്നുവെന്ന് ബിജെപി

    മമതയെ 16 മണിക്കൂറായി വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് ടിഎംസി; മുട്ടയേറ് ഭയന്ന് വീട്ടിലിരിക്കുന്നുവെന്ന് ബിജെപി

    ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്; രമേശ് ചെന്നിത്തല

    ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്; രമേശ് ചെന്നിത്തല

    ജഡ്ജിയ്ക്ക് ആരോഗ്യ പ്രശ്നം; നെന്മാറ ഇരട്ടകൊലപാതകത്തിൽ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല

    ജഡ്ജിയ്ക്ക് ആരോഗ്യ പ്രശ്നം; നെന്മാറ ഇരട്ടകൊലപാതകത്തിൽ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല

    കുരുന്ന് യാഷ് 5 പേരിലൂടെ ജീവിക്കും; തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വൃക്ക കൊണ്ടുപോകും, ഗ്രീൻ കോറിഡോർ ഒരുക്കി പൊലീസ്

    കുരുന്ന് യാഷ് 5 പേരിലൂടെ ജീവിക്കും; തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വൃക്ക കൊണ്ടുപോകും, ഗ്രീൻ കോറിഡോർ ഒരുക്കി പൊലീസ്

    കനത്ത മഴയിൽ മുങ്ങി മുംബൈ; താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ

    കനത്ത മഴയിൽ മുങ്ങി മുംബൈ; താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ