ബന്ധത്തെ യുവതിയുടെ മാതാപിതാക്കള്‍ എതിർത്തു; രത്തൻ ടാറ്റ വിവാഹം വേണ്ടെന്നു വെച്ചതിനു പിന്നിൽ പ്രണയനഷ്ടം?

അമേരിക്കൻ കാലത്തുണ്ടായ ഒരു പ്രണയ നഷ്ടം രത്തൻ ടാറ്റയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. പല സമയത്തും വിവാഹത്തെപ്പറ്റി ചിന്തിച്ചെങ്കിലും വിവാഹ ജീവിതം വേണ്ടെന്ന തീരുമാനത്തിലേക്കാണ് ഒടുവിൽ രത്തൻ ടാറ്റ എത്തിച്ചത്. രത്തൻ ടാറ്റയുടെ സ്വകാര്യ ജീവിതത്തിലെ ആ എടുകളിലേക്ക്

1955 മുതൽ 1962 വരെ അമേരിക്കയിലായിരുന്നു രത്തൻ ടാറ്റയുടെ ജീവിതം. പതിനഞ്ചാം വയസ്സിലാണ് രത്തൻ ഇന്ത്യ വിടുന്നത്. അമേരിക്കയിൽ കോണെൽ യൂണിവേഴ്‌സിറ്റിയിൽ ആദ്യത്തെ രണ്ടു വർഷക്കാലം അച്ഛന്റെ ആഗ്രഹപ്രകാരം എഞ്ചിനീയറിങ്ങാണ് രത്തൻ പഠിച്ചത്. പിന്നെ ആർക്കിെടക്ചറും. 1959-ൽ കോണെൽ യൂണിവേഴ്സിറ്റിയിൽ നിന്നും ആർക്കിടെക്ചറിൽ ബിരുദം നേടിയശേഷം ലോസ് ഏഞ്ചൽസിൽ ജോൺസ് ആന്റ് എമ്മോൺസിൽ കുറച്ചുകാലം തൊഴിലെടുത്തു. രത്തൻ ടാറ്റയെ മാറ്റിമറിച്ചത് ആ കാലഘട്ടമായിരുന്നു. കാലിഫോർണിയ അദ്ദേഹത്തെ വശീകരിച്ചു. ലോസ് ഏഞ്ചൽസിൽ സ്ഥിരതാമസമാക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

ആ സമയത്ത് ഒരു പെൺകുട്ടിയുമായി പ്രണയത്തിലായെങ്കിലും അത് വിവാഹത്തിലെത്തിയില്ല. അസുഖബാധിതയായ മുത്തശ്ശിയെ പരിപാലിക്കുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും പിന്നീട് തന്റെ പ്രണയിതാവിനെ ഇന്ത്യയിലേക്കെത്തിക്കുന്നതിനായി അമേരിക്കയിലേക്ക് തിരിച്ചെത്തിയെങ്കിലും ഇന്തോ- ചൈന യുദ്ധം നടക്കുന്ന സമയമായിരുന്നതിനാൽ പെൺകുട്ടിയുടെ മാതാപിതാക്കൾ അതിന് സമ്മതം മൂളിയില്ല. അതൊരു നഷ്ടപ്രണയമായി. എഴുപതുകളിലും എൺപതുകളിലും സിനിമകളിൽ സജീവമായിരുന്ന സിമി ഗരേവാളുമായി രത്തൻ ടാറ്റയ്ക്ക് അടുപ്പമുണ്ടായെങ്കിലും അത് വിവാഹത്തിലെത്തിയില്ല. മറ്റു ഘട്ടങ്ങളിലും വിവാഹത്തെപ്പറ്റി ചിന്തിച്ചെങ്കിലും അവിവാഹിതനായി തന്നെ താൻ തുടരുകയായിരുന്നുവെന്ന് രത്തൻ ടാറ്റ തന്നെ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

Related Posts

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു; ആശമാര്‍ക്ക് നല്‍കിയ വാക്കുപാലിച്ചു; ജനപ്രിയ പ്രഖ്യാപനങ്ങളുമായി സിഎം വിഡിഎസ്
  • May 18, 2026

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പുണ്ടാക്കുമെന്നത് ഉള്‍പ്പെടെയാണ് പ്രഖ്യാപനങ്ങള്‍. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടി പ്രകാരം ജൂണ്‍ 15മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ യാത്ര…

Continue reading
വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍… കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍
  • May 18, 2026

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. സ്റ്റേഡിയത്തിനകത്തും പുറത്തും വന്‍ ജനക്കൂട്ടമാണ് ചടങ്ങിന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഭാഗ്യതാരമുദിച്ചോ? അറിയാം ഇന്നത്തെ ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം

ഭാഗ്യതാരമുദിച്ചോ? അറിയാം ഇന്നത്തെ ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം

‘മകനെ പോലെയല്ല, എന്റെ മകന്‍ തന്നെ’; സത്യപ്രതിജ്ഞാ വേദിയിലെത്തി സതീശനെ പുണര്‍ന്ന് അമ്മാളു അമ്മ; വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നിലുണ്ട് ഹൃദയസ്പര്‍ശിയായ ആത്മബന്ധത്തിന്റെ കഥ

‘മകനെ പോലെയല്ല, എന്റെ മകന്‍ തന്നെ’; സത്യപ്രതിജ്ഞാ വേദിയിലെത്തി സതീശനെ പുണര്‍ന്ന് അമ്മാളു അമ്മ; വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നിലുണ്ട് ഹൃദയസ്പര്‍ശിയായ ആത്മബന്ധത്തിന്റെ കഥ

വനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; നിർദേശം നൽകി ഷിബു ബേബി ജോൺ

വനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; നിർദേശം നൽകി ഷിബു ബേബി ജോൺ

‘രക്ഷാപ്രവര്‍ത്തനം’ മറക്കാതെ യുഡിഎഫ്; അന്വേഷണത്തിന് എസ്‌ഐടി; പ്രതികാര നടപടിയായി കാണല്ലേ സ്വാഭാവിക നീതിയെന്ന് എഡി തോമസ് എംഎല്‍എ

‘രക്ഷാപ്രവര്‍ത്തനം’ മറക്കാതെ യുഡിഎഫ്; അന്വേഷണത്തിന് എസ്‌ഐടി; പ്രതികാര നടപടിയായി കാണല്ലേ സ്വാഭാവിക നീതിയെന്ന് എഡി തോമസ് എംഎല്‍എ

തൊഴിലുറപ്പ് ജോലി ചെയ്ത് മകനെ പഠിപ്പിക്കാന്‍ ശ്രമിച്ച ഒരമ്മ, അമ്മയെ അധികം ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പഠനത്തിനൊപ്പം സെക്യൂരിറ്റി ജോലിക്ക് പോയ മകന്‍; ജീവിതം സമരമാക്കിയ മന്ത്രി ഒജെ ജനീഷ്

തൊഴിലുറപ്പ് ജോലി ചെയ്ത് മകനെ പഠിപ്പിക്കാന്‍ ശ്രമിച്ച ഒരമ്മ, അമ്മയെ അധികം ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പഠനത്തിനൊപ്പം സെക്യൂരിറ്റി ജോലിക്ക് പോയ മകന്‍; ജീവിതം സമരമാക്കിയ മന്ത്രി ഒജെ ജനീഷ്

മന്ത്രിസഭ രൂപീകരണം; കോഴിക്കോട് ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധം; ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററുകളും

മന്ത്രിസഭ രൂപീകരണം; കോഴിക്കോട് ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധം; ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററുകളും