‘കാന്തപുരം പറഞ്ഞത് മതശാസനകള്‍ ലംഘിക്കുന്നവരെ കുറിച്ചാണ്, പൊതു സമൂഹത്തോടല്ല’; കെ ടി ജലീല്‍

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ പിന്തുണച്ചതില്‍ വിശദീകരണവുമായി സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ ഡോക്ടര്‍ കെ ടി ജലീല്‍. കാന്തപുരം പറഞ്ഞത് പൊതുസമൂഹത്തോട് അല്ലെന്നും ഓരോരുത്തര്‍ക്കും അവരവരുടെ ആശയം പറയാമെന്നും കെ ടി ജലീല്‍ പറഞ്ഞു.

അത് ഒരു ഇഷ്യു ആക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ മതപരമായ കാര്യങ്ങള്‍ പറയുമ്പോള്‍ അതിനോട് യോജിക്കാന്‍ പലര്‍ക്കും സാധിച്ചു എന്ന് വരില്ല. അദ്ദേഹം അത് പറഞ്ഞത് മതത്തിന്റെ പേരില്‍ വോട്ട് പിടിക്കുകയും മതത്തിന്റെ ശാസനകള്‍ ലംഘിക്കുകയും ചെയ്യുന്ന ആളുകളെ കുറിച്ചാണ്. ഉദാഹരണം പറഞ്ഞാല്‍ ഫാത്തിമ തെഹ്ലിയ എംഎല്‍എ ഇക്കാര്യത്തോട് അഭിപ്രായം പറയണം. അവരൊക്കെയാണ് മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയുടെ പേരില്‍ വോട്ട് പിടിക്കുന്നത്. അതുകൊണ്ടുതന്നെ മുസ്ലീങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഇസ്ലാമിന്റെ ആശയങ്ങള്‍ അല്ലെങ്കില്‍ അതിന്റെ തത്വങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. കാന്തപുരം അബൂബക്കന്‍ മുസ്ലിയാര്‍ പറഞ്ഞത് പൊതുസമൂഹത്തോടല്ല. ഇസ്ലാമിക സമൂഹത്തോട് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ ഇസ്ലാമിക സമൂഹത്തില്‍ ഉണ്ട്. അവര്‍ ആ വിയോജിപ്പ് പ്രകടിപ്പിച്ചു. അവര്‍ അത് പ്രകടിപ്പിച്ചു. അങ്ങനെയുള്ള വിയോജിപ്പ് മാത്രമായി രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ പ്രസ്താവനകളെയും കണ്ടാല്‍ മതി. വേറെ ഒരു തലത്തില്‍ കാണേണ്ടതില്ല – അദ്ദേഹം പറഞ്ഞു.

അതേസമയം, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശം, ഇസ്ലാമിക ചരിത്രം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി ഡി സതീശന്‍ പൂര്‍ണമായും തള്ളി. പുരോഗമന കേരളത്തിന് ചേര്‍ന്ന നിലപാടല്ല എന്നാണ് പരാമര്‍ശം. ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ശക്തമായ എതിര്‍പ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Posts

ആഞ്ഞടിച്ച് തൂഫാന്‍: രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പതിനായിരത്തിലേക്ക്; പിടികൂടിയത് 21 കിലോയോളം എംഡിഎംഎ; 140 കിലോ കഞ്ചാവ്
  • September 2, 2026

ഓപ്പറേഷന്‍ തൂഫാന്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക്. മയക്കുമരുന്ന് കേസുകള്‍ പരിഗണിക്കാന്‍ മഞ്ചേരിയിലും തൃശൂരിലും പാലക്കാടും പ്രത്യേക കോടതി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപെട്ട് സംസ്ഥാനത്ത് ഇതുവരെ 9896 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 21 കിലോയിലധികം…

Continue reading
ഇടുക്കിയെ സമ്പൂര്‍ണ്ണ മലയോര ജില്ലയായി നിലനിര്‍ത്തം; മൂവാറ്റുപുഴ ജില്ലാ രൂപീകരണ ചര്‍ച്ചയില്‍ യുഡിഎഫില്‍ ഭിന്നത രൂക്ഷം
  • September 2, 2026

ഇടുക്കി: മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നതിനെ ചൊല്ലി യുഡിഎഫില്‍ ഭിന്നത രൂക്ഷം. ഇടുക്കിയെ സമ്പൂര്‍ണ്ണ മലയോര ജില്ലയായി നിലനിര്‍ത്തണമെന്ന് ഉടുമ്പഞ്ചോല എംഎല്‍എ സേനാപതി വേണു. തൊടുപുഴ മൂവാറ്റുപുഴയോട് ചേര്‍ക്കുന്നതില്‍ കേരള കോണ്‍ഗ്രസിന്റെ എതിര്‍പ്പ് നിലനില്‍ക്കെയാണ് സേനാപതി വേണുവിന്റെ പ്രതികരണം. (muvattupuzha…

Continue reading

You Missed

ആഞ്ഞടിച്ച് തൂഫാന്‍: രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പതിനായിരത്തിലേക്ക്; പിടികൂടിയത് 21 കിലോയോളം എംഡിഎംഎ; 140 കിലോ കഞ്ചാവ്

ആഞ്ഞടിച്ച് തൂഫാന്‍: രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പതിനായിരത്തിലേക്ക്; പിടികൂടിയത് 21 കിലോയോളം എംഡിഎംഎ; 140 കിലോ കഞ്ചാവ്

ഇടുക്കിയെ സമ്പൂര്‍ണ്ണ മലയോര ജില്ലയായി നിലനിര്‍ത്തം; മൂവാറ്റുപുഴ ജില്ലാ രൂപീകരണ ചര്‍ച്ചയില്‍ യുഡിഎഫില്‍ ഭിന്നത രൂക്ഷം

ഇടുക്കിയെ സമ്പൂര്‍ണ്ണ മലയോര ജില്ലയായി നിലനിര്‍ത്തം; മൂവാറ്റുപുഴ ജില്ലാ രൂപീകരണ ചര്‍ച്ചയില്‍ യുഡിഎഫില്‍ ഭിന്നത രൂക്ഷം

സിപിഐയെ അനുയിപ്പിക്കാന്‍ സിപിഐഎം; പ്രതിപക്ഷ ഉപനേതൃ പദവി ഒഴിച്ചിടും

സിപിഐയെ അനുയിപ്പിക്കാന്‍ സിപിഐഎം; പ്രതിപക്ഷ ഉപനേതൃ പദവി ഒഴിച്ചിടും

അധ്യാപക നിയമനം: 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി

അധ്യാപക നിയമനം: 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി

‘കാന്തപുരം പറഞ്ഞത് മതശാസനകള്‍ ലംഘിക്കുന്നവരെ കുറിച്ചാണ്, പൊതു സമൂഹത്തോടല്ല’; കെ ടി ജലീല്‍

‘കാന്തപുരം പറഞ്ഞത് മതശാസനകള്‍ ലംഘിക്കുന്നവരെ കുറിച്ചാണ്, പൊതു സമൂഹത്തോടല്ല’; കെ ടി ജലീല്‍

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി