അഖിൽ മാരാർ വിഷയത്തിൽ വിശദീകരണവുമായി ട്വന്റി ട്വന്റി. അഖിൽ മാരാർ പാർട്ടിഭാരവാഹിയല്ല. തൃക്കാക്കര സ്ഥാനാർഥി എന്നതിനപ്പുറം അഖിൽ മാരാർ പാർട്ടി ഭാരവാഹിയല്ല. തിരഞ്ഞെടുപ്പിൽ 19 സ്ഥാനാർഥികളുടേയും ചിലവ് വഹിച്ചത് പാർട്ടി നേരിട്ട്. ഒരു രൂപ പോലും ആർക്കും മുടക്കേണ്ടിവന്നിട്ടില്ല.
തൃക്കാക്കരയിൽ മത്സരിക്കാൻ താല്പര്യമില്ലായിരുന്നെങ്കിൽ മത്സരിക്കേണ്ടായിരുന്നുവെന്നും പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ടു വരുന്നവർക്ക് പറ്റിയ പ്രസ്ഥാനം അല്ല ട്വന്റി 20 എന്നും വിശദീകരണത്തിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മത്സരിക്കാൻ അഖിൽ താൽപര്യം കാണിച്ചു. തിരഞ്ഞെടുപ്പിന് ശേഷം കൊല്ലം ജില്ലാ പ്രസിഡന്റ് സ്ഥാനം അഖിൽ ആവശ്യപ്പെട്ടു. പണവും അധികാരവും ലക്ഷ്യമിട്ട് വരുന്നവർക്കുള്ള പാർട്ടിയല്ല ട്വന്റി ട്വന്റിയെന്നും സാബു ജേക്കബ് വ്യക്തമാക്കി.
ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അഖിൽ മാരാരിന്‍റെ പടിയിറക്കം. കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് സാബു തന്നെ വഞ്ചിചെന്നും ട്വന്‍റി 20 സാബുവിന്‍റെ വ്യക്തപരമായ നേട്ടത്തിന് മാത്രമുള്ള പാർട്ടിയെന്നും അഖിൽ തുറന്നടിച്ചു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ല. ട്വന്റി 20 ജേക്കബിന്റെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടി മാത്രം രൂപീകരിച്ച പാർട്ടിയാണ്.
അതിനാവശ്യമുള്ളത് ബിജെപി സാബുവിന് നൽകുന്നുണ്ട്. കൊട്ടാരക്കരയിൽ സീറ്റ് നൽകാമെന്നു പറഞ്ഞാണ് സാബു ജേക്കബ് തന്നെ ട്വന്റി ട്വന്റിയിലേക്ക് ക്ഷണിച്ചത്. പിന്നീട് തൃപ്പൂണിത്തറ നൽകാമെന്നായി. വീണ്ടും വഞ്ചിച്ച് തൃക്കാക്കരയിലെ സ്ഥാനാർത്ഥിയാക്കി. തന്നെ വെടിവെച്ചു കൊന്നിട്ട് ഞാൻ ആത്മഹത്യ ചെയ്യുമെന്ന് സാബു എം ജേക്കബിനോട് ഓഫീസിൽ കയറി പറയേണ്ട സാഹചര്യം ഉണ്ടായി. മുന്നോട്ട് സഹകരിച്ച് പോകാൻ ആകില്ലെന്നും ഇനി സ്വതന്ത്രനായി തുടരും എന്നുമാണ് അഖിൽ മാരാർ വ്യക്തമാക്കിയത്.






