‘പേപ്പർ മാഫിയയുടെ വേര് അറുക്കും, ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം’; മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി

ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം എന്ന് മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ പേപ്പർ മാഫിയയുടെ വേര് അറുക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പുതിയ നിയമം കൊണ്ടുവരും.

10 വർഷം ശിക്ഷയും പത്തുകോടി രൂപ പിഴയും ചുമത്തും. പുതിയ നിയമത്തിൻ്റെ കരടിൽ കടുത്ത നടപടികൾ നിർദേശിച്ച് കേന്ദ്രം. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടുവരും. പത്ത് കോടി വരെ പിഴ ചുമത്താനും പത്തു വർഷം വരെ തടവിനുമാണ് ബില്ലിലെ വ്യവസ്ഥ. കേസുകളിലെ വിചാരണ 3 മാസത്തിൽ പൂർത്തിയാക്കാനും ബില്ലിൽ പറയുന്നുണ്ട്.

കേസുകൾ മൂന്ന് മാസം കൊണ്ട് തീർപ്പാക്കും. കേസുകൾ അതിവേഗം തീർപ്പാക്കാൻ കൂടുതൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ ഇടപെടുമെന്നും യോഗത്തിൽ തീരുമാനമായി. ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പരീക്ഷാ തിരിമറികൾ പൂർണ്ണമായി തടയുന്നതിനും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.

അർദ്ധരാത്രിയിൽ പ്രധാനമന്ത്രി തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച ലൈവ് വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.പരീക്ഷാ ചോർച്ച വലിയൊരു പാപമാണെന്നും രാജ്യത്തെ യുവാക്കളുടെ ഭാവിയുവെച്ചുള്ള കളി അനുവദിക്കില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, വിഷയം കേവലം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാതെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി കാണണമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ചോദ്യപേപ്പർ ചോർച്ച തടയാൻ അതിശക്തമായ നിയമ നിർമ്മാണവുമായി കേന്ദ്ര സർക്കാർ. കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ ബില്ലിന്റെ കരട് രൂപം ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് അംഗീകാരം നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.പാർലമെന്റിന്റെ മൺസൂൺ സെഷന്റെ രണ്ടാം ആഴ്ച ആരംഭിക്കുന്ന തിങ്കളാഴ്ച തന്നെ പുതിയ ബിൽ സഭയിൽ അവതരിപ്പിക്കുമെന്നും ഇരുസഭകളിലും ഇത് എത്രയും വേഗം പാസ്സാക്കിയെടുക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പരീക്ഷാ ചോർച്ചകൾ കേവലം ഒരു ചെറിയ വിഷയമല്ലെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഇത് ഉണ്ടാക്കുന്ന ആഘാതവും വേദനയും എത്രത്തോളമാണെന്ന് തനിക്ക് നന്നായി അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു.തട്ടിപ്പുകാർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നതിനായി വിചാരണ അടിയന്തരമായി പൂർത്തിയാക്കാൻ അതിവേഗ കോടതികൾ (ഫാസ്റ്റ് ട്രാക്ക് കോർട്ടുകൾ) സ്ഥാപിക്കാൻ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് കൂടുതൽ കർശനമായ വകുപ്പുകളും കടുത്ത ശിക്ഷാനടപടികളും ഉൾപ്പെടുത്തി പുതിയ കരട് ബിൽ തയ്യാറാക്കിയത്. മന്ത്രിസഭാ അംഗങ്ങളുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി ഇന്ന് തന്നെ ബില്ലിന് അന്തിമ രൂപം നൽകുമെന്നും യുവാക്കളുടെ ഭാവി വച്ച് കളിക്കുന്ന ഒരാളെപ്പോലും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Posts

സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി
  • July 24, 2026

ഡൽഹി ജന്തർമന്തറിലെ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് സൻസദ് ചലോ മാർച്ചിൽ എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. എൻഐഎ അന്വേഷണത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാർ ആണെന്നും അതിൽ ഇടപെടാൻ ആകില്ലെന്നും ഡൽഹി…

Continue reading
പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം
  • July 24, 2026

അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയെന്ന സിപിഎം നേതാവ് പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു. കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി. ശ്രീമതി ടീച്ചറുടെ പരാതി ആഭ്യന്തരമന്ത്രിക്ക് കൈമാറി കൊണ്ടാണ് നിർദേശം നൽകിയത്. വ്യാജ വാർത്ത പടച്ചവർക്ക്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി

സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി

പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം

പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം

സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ

സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ

‘ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടൻ രാജിവെക്കണം’; പരുക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

‘ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടൻ രാജിവെക്കണം’; പരുക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

സമയം തേടി കേന്ദ്രം; രാജിയില്ലെങ്കിൽ രാജ്യവ്യാപക സമരമെന്ന് സിജെപി, സിജെപി-കേന്ദ്രം ചർച്ച നാളെയും തുടരും

സമയം തേടി കേന്ദ്രം; രാജിയില്ലെങ്കിൽ രാജ്യവ്യാപക സമരമെന്ന് സിജെപി, സിജെപി-കേന്ദ്രം ചർച്ച നാളെയും തുടരും

പിരിഞ്ഞിരിക്കാന്‍ വയ്യാതെ ഒരേ യുവാവിനെ വിവാഹം കഴിച്ച് 3 സഹോദരിമാര്‍; വ്‌ലോഗര്‍ സിസ്‌റ്റേഴ്‌സിന് ക്യാമറാമാന്‍ പയ്യന്‍; സംഭവം യുപിയില്‍

പിരിഞ്ഞിരിക്കാന്‍ വയ്യാതെ ഒരേ യുവാവിനെ വിവാഹം കഴിച്ച് 3 സഹോദരിമാര്‍; വ്‌ലോഗര്‍ സിസ്‌റ്റേഴ്‌സിന് ക്യാമറാമാന്‍ പയ്യന്‍; സംഭവം യുപിയില്‍