സർക്കാർ വാദം പൊളിയുന്നു; സംസ്ഥാനത്തിന് കേന്ദ്രം തുക അനുവദിച്ചത് PM ശ്രീ പദ്ധതിപ്രകാരമല്ല; രേഖകൾ

മുൻ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന് കേന്ദ്രം തുക അനുവദിച്ചത് പിഎം ശ്രീ പദ്ധതിപ്രകാരമായിരുന്നില്ലെന്ന് രേഖകൾ. മാർച്ചിലും മെയിലും അനുവദിച്ച തുക പദ്ധതി ഒപ്പിട്ടാലും ഇല്ലെങ്കിലും കേന്ദ്രം നൽകേണ്ടത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള റീ ഇംമ്പേഴ്സ്മെന്റ് തുകയാണ് കേന്ദ്രം അനുവദിച്ചത്. രേഖകൾ ലഭിച്ചു

2026 മാർച്ചിൽ കേന്ദ്രം 99.27 കോടി രൂപയും 2026 മെയ് 20ന് 106 കോടി രൂപയും അനുവദിച്ചെന്ന് രേഖയിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ തുക നിലവിൽ സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. മാർച്ചിലും മെയിലും അനുവദിച്ച തുകയുമായി ബന്ധപ്പെട്ട മിനുറ്റ്സ് രേഖകൾ പുറത്ത് വന്നു. പി എം ശ്രീ പദ്ധതി ഒപ്പിട്ടാലും ഇല്ലെങ്കിലും കേന്ദ്രം നൽകേണ്ട തുകയാണ് ഇത്. തുകയ്ക്ക് പി എം ശ്രീയുമായി ബന്ധമില്ല.

പി എം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റി രാഷ്ട്രീയ പോര് കടുക്കുന്നിതിനിടെയാണ് രേഖകൾ പുറത്തുവന്നത്. പദ്ധതി അടുത്ത ക്യാബിനറ്റിൽ ചർച്ച ചെയ്തു തുടർനടപടി തീരുമാനം വന്നതോടെയാണ് ആരോപണ പ്രത്യാരോപണങ്ങൾ കടുത്തത്. പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിന് നാല് മന്ത്രിമാരെ ഉൾപ്പെടുത്തിയുള്ള ഉപസമിതിയെയാണ് നിലവിൽ ചുമതലപ്പെടുത്തിയിട്ടുള്ളത്. നേരത്തെ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ചിരുന്നെങ്കിലും അതിന്റെ നടപടിക്രമങ്ങൾ മുന്നോട്ടു പോയില്ല.

എൽഡിഎഫ് സർക്കാർ പദ്ധതി ഒപ്പിട്ടതിനാൽ പ്രതിസന്ധി ഉണ്ടായി എന്ന വാദത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് ഭരണപക്ഷം. മറ്റു വഴികൾ ഇല്ലാതെ മുന്നോട്ടുപോകുന്നു എന്ന് മുഖ്യമന്ത്രിയടക്കം വ്യക്തമാക്കി രം​ഗത്തെത്തുകയും ചെയ്തു. എന്നാൽ തീരുമാനത്തെ രൂക്ഷമായ വിമർശിച്ച് സിപിഐഎം- സിപിഐ നേതാക്കൾ രംഗത്തുവന്നു. യുഡിഎഫ് സംഘപരിവാറിന്റെ വഴങ്ങുന്നു എന്ന ആക്ഷേപമാണ് ഉന്നയിക്കുന്നത്. പദ്ധതി അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് മരവിപ്പിച്ചുകൊണ്ട് അന്ന് കേന്ദ്രത്തിന് കത്തയച്ചത് എന്നും പ്രതിപക്ഷം വാദിക്കുന്നു.

Related Posts

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി
  • August 5, 2026

ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. നിക്ഷേപകരെ കാണാൻ പോയെന്ന് തിങ്കളാഴ്ച അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു, എന്നാൽ കൊച്ചിയിൽ പോയതു കൊണ്ടാണ് അവിടെ വച്ച് കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്നത്തെ മറുപടി. രണ്ടു ദിവസം രണ്ടു…

Continue reading
വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ
  • August 5, 2026

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും താൻ ശ്രദ്ധിക്കണമായിരുന്നെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി സർവീസ് നിർത്തലാക്കില്ലെന്നും സിപി…

Continue reading

You Missed

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം