നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി വിട്ട മുൻ നേതാവും തളിപ്പറമ്പ് എംഎൽഎയുമായ ടി.കെ. ഗോവിന്ദൻ. കമ്മ്യൂണിസ്റ്റുകാരാണ് സിപിഐഎമ്മിനെതിരെ വോട്ട് ചെയ്തത്. അന്ധത ബാധിച്ച നേതൃത്വം ആയിരുന്നു സിപിഐഎമ്മിന്.നിങ്ങളുടെ സമീപനത്തിനെതിരെയാണ് വോട്ട് ചെയ്തത്. കഴിഞ്ഞ സർക്കാർ നല്ല കാര്യങ്ങൾ ചെയ്തിട്ടും എന്തുകൊണ്ട് ഇങ്ങനെ പരാജയം ഉണ്ടായി. ജനാധിപത്യം സിപിഐഎം അംഗീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്ധത ബാധിച്ച നേതൃത്വം ആണ് സിപിഐഎമ്മിന് ഉണ്ടായിരുന്നത്. താഴെത്തട്ടിലുള്ള ചർച്ചകൾ കേൾക്കാൻ നേതൃത്വം തയ്യാറായില്ല അതാണ് പരാജയകാരണം. ഈ പാഠം പഠിക്കാൻ സിപിഐഎം തയാറാകുന്നില്ല. അടിസ്ഥാന വർഗത്തെ മറന്നതിന്റെ ഫലമാണ് ഇത്. യഥാർത്ഥ പരാജയ കാരണമാണോ ഇപ്പോൾ സിപിഐഎം ചർച്ചചെയ്യുന്നത്. പരാജയം ഉണ്ടാകുമ്പോൾ ഇത്തരം അഭ്യാസം നേരത്തെയും സിപിഐഎം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
പയ്യന്നൂരും തളിപ്പറമ്പും ആണ് സിപിഐഎം പരാജയപ്പെട്ടത്. പയ്യന്നൂർ സിപിഐഎമ്മിന്റെ ഇന്ത്യയിലെ തന്നെ ശക്തി കേന്ദ്രം. തളിപ്പറമ്പ് രക്തസാക്ഷികളുടെ നാട്. അവിടെയും ഇടതുപക്ഷം തോറ്റു. പള്ളിയിൽ നിന്നുള്ള നിർദ്ദേശമാണ് പരാജയപ്പെടുത്തിയതെന്ന് ചില വിദഗ്ധന്മാർ പറയുന്നു. ന്യൂനപക്ഷ വർഗീയത ഉറഞ്ഞുതുള്ളി എന്ന കണ്ണൂർ ജില്ലാ സെക്രട്ടറി പറയുന്നു, അതാണോ വസ്തുത. അസഹിഷ്ണത സിപിഐഎം അവസാനിപ്പിക്കണം. എന്നെ കൂകിയ ബൂത്തിൽ തനിക്കാണ് ഭൂരിപക്ഷം.ഇത്രയും വലിയ തിരിച്ചടി നേരിട്ടിട്ടും ഈ തെറ്റുകളിൽ നിന്ന് പാഠം പഠിക്കാൻ സിപിഐഎം നേതൃത്വം ഇപ്പോഴും തയ്യാറാകുന്നില്ലെന്നും ടി.കെ. ഗോവിന്ദൻ കൂട്ടിച്ചേർത്തു.






