‘നായനാരെ പിണറായിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല, ഓരോരുത്തർക്കും ഓരോ ശൈലിയാണ്’; കെ കെ ശൈലജ

നയനാർ എല്ലാ കാലത്തും ഒരു വികാരമാണെന്ന് കെ കെ ശൈലജ. പാർട്ടിക്ക് നേതൃത്വം നൽകിയത് മാത്രമല്ല മൂന്നുതവണ മുഖ്യമന്ത്രിയായി. നായനാരുടെ കൂടെയുള്ള ഒരു നിമിഷവും ജീവിതാനുഭവങ്ങളായി മാറുകയായിരുന്നു. സങ്കീർണമായ പ്രശ്നങ്ങളെയും നിയമസഭയ്ക്ക് അകത്ത് ഒതുക്കി തീർക്കാനുള്ള വൈഭവം മറ്റാർക്കും കാണാനാകില്ല. നായനാർക്ക് ഭരണപാടവത്തിന്റെ കൂടെ നർമ്മരസം കൂടി ഉണ്ടായിരുന്നു. നായനാരെ പിണറായിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല.

ഓരോരുത്തർക്കും ഓരോ ശൈലിയാണ്. സിപിഐഎമ്മിന്റെ സീറ്റ് കുറവും നായനാർ ശൈലിയും തമ്മിൽ ബന്ധമില്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി. ഇ കെ നായനാർ വിടപറഞ്ഞിട്ട് 22 വർഷങ്ങൾക്കിപ്പുറവും മരിക്കാത്ത ഓർമയാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾ ഇന്നും പ്രസക്തമാണ്. മെയ് 19നാണ് നായനാർ ദിനം. കേരളത്തിനെ ഇന്ന് കാണുന്ന പോലെ പകപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഇടതുപക്ഷ സർക്കാരുകളിൽ ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഒരാളാണ് അദ്ദേഹം.

കേരള ജനതയുടെ ജീവിതം പുതുക്കിപ്പണിത ജനഹൃദ്യങ്ങളിൽ ഇടമുള്ള കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലം കേരളത്തിന്‌ മറക്കാനാകാത്തതാണ്. രാജ്യത്ത് ആദ്യമായി കർഷക തൊഴിലാളികൾക്ക് പെൻഷൻ നൽകിയത് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എൽ ഡി എഫ് സർക്കാരായിരുന്നു. മികച്ച പ്രസംഗികനും എഴുത്തുകാരനുമായ അദ്ദേഹം സി പി ഐ എം രൂപീകരണ കാലം മുതൽ കേന്ദ്രകമ്മിറ്റി അംഗം ആയിരുന്നു.

നിരവധി വർഷക്കാലം സിപിഐഎം സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു. സ്കൂൾ വിദ്യാർഥിയായിരിക്കെ തുടങ്ങിയതാണ് സഖാവ് നായനാരുടെ രാഷ്ട്രീയ പ്രവർത്തനം. ബാലസംഘത്തിലൂടെയായിരുന്നു അദ്ദേഹം കടന്ന് വന്നത്. കല്യാശേരി ഹയർ എലമെന്ററി സ്കൂളിൽ ദളിത് വിദ്യാർത്ഥി പ്രവേശനത്തിനായി സമരരംഗത്തിറങ്ങി. 1940 ലെ തൊഴിലാളി പണിമുടക്കിലൂടെ ആദ്യമായി ജയിലിൽ പോയി. പിന്നീട് മോറാഴ സമരം, കയ്യൂർ സമരം എന്നിങ്ങനെ കേരള ചരിത്രത്തിൽ ഒഴിച്ചുകൂടാനാകാത്ത ഏടുകളായ സമരങ്ങളുടെ മുഖ്യപങ്കാളിയായി.

Related Posts

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ
  • August 17, 2026

ഡൽഹി: എഐസിസിയിലെ വന്ദേമാതര വിവാദത്തിൽ കടുത്ത നിലപാട് എടുക്കാതെ സിപിഐഎം ദേശീയ നേതൃത്വം. വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി എംഎ ബേബി രംഗത്തെത്തി. സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പ് ഇല്ലെന്ന് എം എ ബേബി. പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ്…

Continue reading
ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.
  • August 17, 2026

കൊച്ചി: ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അർഹതയില്ലാത്തവരെ ആദരിച്ച് പണം കൊടുക്കേണ്ട ആവശ്യം സർക്കാരിനെന്തെന്ന് കോടതി ചോദിച്ചു. കായിക ക്ഷമതയില്ലെന്ന് തെളിഞ്ഞിട്ടും മാറ്റാർക്കുമില്ലാത്ത പ്രത്യേകത എന്തുകൊണ്ടാണ് ഇവർക്കെന്നും ഹൈക്കോടതിയുടെ വിമർശനം. അഴിമതി നിയമന നിരോധന…

Continue reading

You Missed

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി