കേരള മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് ഉണ്ടായെക്കുമെന്ന് കെ സുധാകരൻ. എംഎൽഎമാരുടെ അഭിപ്രായം പരിഗണിക്കണം എന്നാണ് നിലപാട്. നടക്കാൻ പോകുന്നത് നിർണായക ചർച്ചയാണ്. എന്റെ അഭിപ്രായവും നിലപാടും കൃത്യമാണ്. അഭിപ്രായം മാധ്യമങ്ങളോട് പറയാനില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച, കണ്ണൂരിലെ മൂന്ന് നേതാക്കൾ കെ സുധാകരന്റെ വീട്ടിൽ എത്തി. ശ്രീ പ്രസാദ്, കൂടാളി മണ്ഡലം പ്രസിഡന്റ് എൽ ജി ദയാനന്ദ്, മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി വി ആർ പ്രസാദ്, കോൺഗ്രസ് ഡിസിസി സെക്രട്ടറി എന്നിവർ കെ സുധാകരന്റെ വീട്ടിൽ സന്ദർശനം നടത്തി. വ്യക്തിപരമായ സന്ദർശനം എന്ന് നേതാക്കൾ അറിയിച്ചു.
കേരള മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. വൈകുന്നേരം അഞ്ചുമണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. ശേഷമാകും അന്തിമ തീരുമാനം എന്നാണ് വിവരം. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഖര്‍ഗെ എത്തുന്നത്. പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാവും എത്തുക.
അതേസമയം, രാഹുൽ ഗാന്ധി അൽപസമയത്തിനകം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സോണിയാ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച. നേതൃത്വത്തെ കാണാന്‍ പോവുകയാണെന്നും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തരത്തില്‍ മുന്നോട്ട് പോകുമെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് പറഞ്ഞു.
ജനാധിപത്യപരമായി തീരുമാനം എടുക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും കെ പി അനിൽ കുമാർ പറഞ്ഞു. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ബഹളമാണിതെല്ലാമെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.







