‘വനിതാ സംവരണ ഭേദഗതി ബിൽ പരാജയം, ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമത്തെ ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യും’; ഷാഫി പറമ്പിൽ

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടത്. ഭരണപക്ഷത്തിന് 290 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി 230 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു. കേന്ദ്ര സർക്കാരിൻറെ ആവശ്യം അവരുടെ ഇംഗിതത്തിന് അനുസരിച്ച് ആസാമിലും ജമ്മു കാശ്മീരിലും ചെയ്തതുപോലെ വെട്ടിമുറിച്ച് നടത്താൻ ആഗ്രഹിക്കുന്ന ഡീലിമിറ്റേഷൻ ആയിരുന്നു അതല്ലാതെ വനിതാ സംവരണം ആയിരുന്നില്ലെന്ന് ഷാഫി പറമ്പിൽ എം പി പ്രതികരിച്ചു.

ബി ജെ പി. എന്നാൽ ഇന്ത്യയല്ല. കേവലഭൂരിപക്ഷം കൊണ്ട് ഇന്ത്യയുടെ ജനാധിപത്യത്തിൻറെ നിലനിൽപ്പായ കോൺസ്റ്റിറ്റ്യൂഷണൽ ഡിഎൻഎ അട്ടിമറിക്കാനുള്ള ബിജെപി ശ്രമത്തെ ഇന്ത്യൻ ഭരണഘടനയുടെ കാവലാൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെൻ്റിന് അകത്തും പുറത്തും ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യുമെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്

ലോകസഭയിൽ മണിക്കൂറുകൾ നീണ്ട ചർച്ച നടന്നു. സർക്കാരിന് അനുകൂലമായും പ്രതിപക്ഷത്തിന് അനുകൂലമായുമെല്ലാം വാദവും പ്രതിവാദവും എല്ലാം നടന്നു. പക്ഷേ ഈയൊരു ഒറ്റ ചോദ്യവും അതിൻറെ ഉത്തരവും നമ്മളോട് പറയും യഥാർത്ഥത്തിൽ ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി പരാജയപ്പെടുത്തിയത് വനിതാ സംവരണത്തെയാണോ അതല്ല വനിതാ സംവരണത്തിന്റെ മുഖംമൂടി അണിഞ്ഞ് നടപ്പിലാക്കാൻ ശ്രമിച്ച ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെ അട്ടിമറിക്കാനും മാറ്റിവരക്കാനും ഉള്ള ശ്രമത്തെ ആണോ എന്ന് .
വനിതാ സംവരണത്തെ ഡീലിമിറ്റേഷൻ ബില്ലുമായി കൂട്ടിക്കെട്ടാതെ അത് ഡീലിങ്ക് ചെയ്യാൻ പറ്റുമോ എന്ന ശ്രീ കെ സി വേണുഗോപാൽ എംപിയുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രി പറഞ്ഞു മറുപടി ഡിലിമിറ്റേഷൻ സെൻസസിന് ശേഷം എന്ന കെണിയിൽ ഞാൻ വീഴില്ല എന്നാണ് .
സർക്കാരിൻറെ ആവശ്യം അവരുടെ ഇംഗിതത്തിന് അനുസരിച്ച് ആസാമിലും ജമ്മു കാശ്മീരിലും ചെയ്തതുപോലെ വെട്ടിമുറിച്ച് നടത്താൻ ആഗ്രഹിക്കുന്ന ഡീലിമിറ്റേഷൻ ആയിരുന്നു അതല്ലാതെ വനിതാ സംവരണം ആയിരുന്നില്ല.
കേവലഭൂരിപക്ഷം കൊണ്ട് ഇന്ത്യയുടെ ജനാധിപത്യത്തിൻറെ നിലനിൽപ്പായ കോൺസ്റ്റിറ്റ്യൂഷണൽ ഡിഎൻഎ അട്ടിമറിക്കാനുള്ള ബിജെപി ശ്രമത്തെ ഇന്ത്യൻ ഭരണഘടനയുടെ കാവലാൾ
ശ്രീ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെൻ്റിന് അകത്തും പുറത്തും ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യും

Related Posts

158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി
  • July 24, 2026

തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതെന്ന് ഹൈക്കോടതി.സുരക്ഷാ ജീവനക്കാരുടെ അഭാവമുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനം അനിവാര്യമെന്നും കോടതി ചൂണ്ടികാണിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരാണ് നേരിട്ട് സന്ദർശനം നടത്തിയത്. 158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ മാത്രമാണുള്ളതെന്നും കോടതി…

Continue reading
റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി
  • July 24, 2026

പ്രതിപക്ഷനേതാവിന്റെ വീട്ടിൽ റെയ്‌ഡിനായി എത്തിയ ഇ. ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ സിപിഐഎം പ്രവർത്തകർ തകർത്ത സംഭവത്തിൽ കാർ ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ.ഡി. മുഴുവൻ തുകയും ഡ്രൈവർക്ക് കൈമാറി. ശ്രീകാര്യം സ്വദേശി ആർ. ശ്യാംരാജിൻ്റെ കാറാണ് മേയ് 27-ന് നടന്ന…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി

റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി

‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം വി ​ഗോവിന്ദൻ

‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം വി ​ഗോവിന്ദൻ

സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി

സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി

പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം

പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം

സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ

സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ