‘സിസ്റ്റം ഫെയിലിയര്‍ ആണ്; ഇരയ്ക്ക് നീതി ലഭിക്കണം; 24 മണിക്കൂറിനകം സര്‍ക്കാര്‍ നടപടി ഉണ്ടാകണം’ ; കെസി കെ സി വേണുഗോപാല്‍


ആലപ്പുഴ പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി കെസി വേണുഗോപാല്‍ അങ്ങേയറ്റം സങ്കടപൂര്‍ണമായ വാര്‍ത്തയെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. അഞ്ചു വര്‍ഷക്കാലം ഒരു സഹോദരി വയറ്റില്‍ കത്രിക വെച്ച് നടക്കുക എന്ന് പറയുന്ന ഒരു അവസ്ഥ ഉണ്ടാക്കുക എന്ന് പറഞ്ഞാല്‍, അതിനപ്പുറം ഗതികേട് എന്താണെന്ന് അദ്ദേഹം ചോദിച്ചു.

നമ്മുടെ പൊതുജനാരോഗ്യ രംഗത്തിന്റെ ഗതികേട് വെളിച്ചത്ത് കൊണ്ടുവരുന്ന വിഷയം. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഇതാണ് ഇത്ര അനാസ്ഥയോട് കൂടിയിട്ടാണോ കാര്യങ്ങള്‍ ചെയ്യുന്നത്. ലാഘവത്തോട് കൂടിയിട്ടാണോ കൈകാര്യം ചെയ്യുന്നത്? അങ്ങേയറ്റത്തെ സങ്കടകരമായിട്ടുള്ള കാര്യമാണ്. ഞാന്‍ സഹോദരിയോട് സംസാരിച്ചു. നമുക്ക് സംസാരിക്കാന്‍ പറ്റുന്നില്ല. അവരുടെ അവരുടെ കണ്ണീര് കാണുമ്പോള്‍ അവരുടെ പ്രയാസങ്ങള്‍ കാണുമ്പോള്‍ എന്ത് മറുപടിയാണ് പറയുക? ഇതാണ് കംപ്ലീറ്റ് സിസ്റ്റം ഫെയിലിയര്‍ എന്ന് പറയുന്നത്. മാത്രമല്ല ഇപ്പോള്‍ കണ്ടുപിടിച്ച് മെഡിക്കല്‍ കോളജില്‍ പോയി. അവര്‍ അപ്പൊ തന്നെ അവര്‍ പരിഹാരം ഉണ്ടാക്കുകയല്ലേ വേണ്ടത് – അദ്ദേഹം ചോദിച്ചു.

ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഇനി ഒരു മിനിറ്റ് വൈകാതെ ഈ സ്ത്രീക്ക് നീതി കൊടുക്കാന്‍ വേണ്ടിയുള്ള നടപടി ഉണ്ടാക്കണം. അവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണം. പൂര്‍ണമായ ചികിത്സ ഉറപ്പുവരുത്തണം. ഈ കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം – കെസി വേണുഗോപാല്‍ പറഞ്ഞു.

ഇത്രയേറെ വേദന പേറി നടക്കുന്ന സഹോദരിമാരുടെ ദുഃഖം കാണാന്‍ കഴിയാത്ത തരത്തില്‍ സര്‍ക്കാരിന് നിസംഗതയാണെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നടപടികള്‍ എടുത്തിരുന്നെങ്കില്‍ ആവര്‍ത്തിക്കുമായിരുന്നോ. എല്ലാ കാലത്തും ഇങ്ങനെ അനാസ്ഥയുമായി മുന്നോട്ട് പോകാന്‍ പറ്റുമോ. 24 മണിക്കൂറിനകം ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നടപടി ഉണ്ടാകണമെന്നാണ് ആവശ്യപ്പെടുന്നത്.

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്ന് സംശയം. മൂത്രത്തില്‍ കല്ലെന്ന ഡോക്ടര്‍മാരുടെ വാക്ക് വിശ്വസിച്ച് കഠിന വേദന പേറിയത് അഞ്ച് വര്‍ഷത്തോളം. വയറ്റില്‍ കുടുങ്ങിയ കത്രിക കണ്ടെത്തിയത് എക്‌സ് റേയിലാണ്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയില്‍ കത്രിക കണ്ടെത്തിയില്ലെന്ന് ഉഷ ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.

Related Posts

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി
  • May 25, 2026

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിലെ പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് ഹൈക്കോടതി. രണ്ടാം പ്രതി മുതലുള്ള 12 പ്രതികൾക്കാണ് ജീവപര്യന്തം വിധിച്ചത്. രണ്ടര ലക്ഷം രൂപ വച്ച് 12 പ്രതികളും പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. പ്രതികളുടെ…

Continue reading
മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം
  • May 25, 2026

അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തയ സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതൽ – 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. പ്രതിക്ക് ഒരു വ​ർഷം തടവ് വിധിച്ചു. കേസിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

‘മുനമ്പത്ത് 10 മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോണ പോക്കിൽ എട്ടിന്റെ പണി തന്നു’; മുഖ്യമന്ത്രി

കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

കെകെ ശിവരാമന് എതിരെ പാർട്ടി നടപടി: ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്