‘സിസ്റ്റം ഫെയിലിയര്‍ ആണ്; ഇരയ്ക്ക് നീതി ലഭിക്കണം; 24 മണിക്കൂറിനകം സര്‍ക്കാര്‍ നടപടി ഉണ്ടാകണം’ ; കെസി കെ സി വേണുഗോപാല്‍


ആലപ്പുഴ പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി കെസി വേണുഗോപാല്‍ അങ്ങേയറ്റം സങ്കടപൂര്‍ണമായ വാര്‍ത്തയെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. അഞ്ചു വര്‍ഷക്കാലം ഒരു സഹോദരി വയറ്റില്‍ കത്രിക വെച്ച് നടക്കുക എന്ന് പറയുന്ന ഒരു അവസ്ഥ ഉണ്ടാക്കുക എന്ന് പറഞ്ഞാല്‍, അതിനപ്പുറം ഗതികേട് എന്താണെന്ന് അദ്ദേഹം ചോദിച്ചു.

നമ്മുടെ പൊതുജനാരോഗ്യ രംഗത്തിന്റെ ഗതികേട് വെളിച്ചത്ത് കൊണ്ടുവരുന്ന വിഷയം. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഇതാണ് ഇത്ര അനാസ്ഥയോട് കൂടിയിട്ടാണോ കാര്യങ്ങള്‍ ചെയ്യുന്നത്. ലാഘവത്തോട് കൂടിയിട്ടാണോ കൈകാര്യം ചെയ്യുന്നത്? അങ്ങേയറ്റത്തെ സങ്കടകരമായിട്ടുള്ള കാര്യമാണ്. ഞാന്‍ സഹോദരിയോട് സംസാരിച്ചു. നമുക്ക് സംസാരിക്കാന്‍ പറ്റുന്നില്ല. അവരുടെ അവരുടെ കണ്ണീര് കാണുമ്പോള്‍ അവരുടെ പ്രയാസങ്ങള്‍ കാണുമ്പോള്‍ എന്ത് മറുപടിയാണ് പറയുക? ഇതാണ് കംപ്ലീറ്റ് സിസ്റ്റം ഫെയിലിയര്‍ എന്ന് പറയുന്നത്. മാത്രമല്ല ഇപ്പോള്‍ കണ്ടുപിടിച്ച് മെഡിക്കല്‍ കോളജില്‍ പോയി. അവര്‍ അപ്പൊ തന്നെ അവര്‍ പരിഹാരം ഉണ്ടാക്കുകയല്ലേ വേണ്ടത് – അദ്ദേഹം ചോദിച്ചു.

ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഇനി ഒരു മിനിറ്റ് വൈകാതെ ഈ സ്ത്രീക്ക് നീതി കൊടുക്കാന്‍ വേണ്ടിയുള്ള നടപടി ഉണ്ടാക്കണം. അവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണം. പൂര്‍ണമായ ചികിത്സ ഉറപ്പുവരുത്തണം. ഈ കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം – കെസി വേണുഗോപാല്‍ പറഞ്ഞു.

ഇത്രയേറെ വേദന പേറി നടക്കുന്ന സഹോദരിമാരുടെ ദുഃഖം കാണാന്‍ കഴിയാത്ത തരത്തില്‍ സര്‍ക്കാരിന് നിസംഗതയാണെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നടപടികള്‍ എടുത്തിരുന്നെങ്കില്‍ ആവര്‍ത്തിക്കുമായിരുന്നോ. എല്ലാ കാലത്തും ഇങ്ങനെ അനാസ്ഥയുമായി മുന്നോട്ട് പോകാന്‍ പറ്റുമോ. 24 മണിക്കൂറിനകം ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നടപടി ഉണ്ടാകണമെന്നാണ് ആവശ്യപ്പെടുന്നത്.

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്ന് സംശയം. മൂത്രത്തില്‍ കല്ലെന്ന ഡോക്ടര്‍മാരുടെ വാക്ക് വിശ്വസിച്ച് കഠിന വേദന പേറിയത് അഞ്ച് വര്‍ഷത്തോളം. വയറ്റില്‍ കുടുങ്ങിയ കത്രിക കണ്ടെത്തിയത് എക്‌സ് റേയിലാണ്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയില്‍ കത്രിക കണ്ടെത്തിയില്ലെന്ന് ഉഷ ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.

Related Posts

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി
  • August 25, 2026

പ്രതിപക്ഷഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാക്കൾ രംഗത്ത്. താൻ തീരുമാനിക്കും, എല്ലാം താനാണെന്ന ഭാവം കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി തുറന്നടിച്ചു. പാർട്ടി മുഖപത്രം ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ്…

Continue reading
‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌
  • August 25, 2026

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌ ട്വന്റിഫോറിനോട്. ചർച്ചകൾ നടക്കുമെന്ന് പറഞ്ഞതാണ്. പക്ഷെ ഏകപക്ഷീയമായി അഭിപ്രായ പ്രകടനങ്ങൾ മുന്നണിയെ സഹായിക്കുന്നതല്ല. പദവി സിപിഐക്ക് അർഹതപ്പെട്ടതാണ്. മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ്…

Continue reading

You Missed

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും