ദേവസ്വം തന്നത് ചെമ്പ് പാളികൾ തന്നെയാണ്; സ്വർണപ്പാളി പ്രദർശന വസ്തു ആക്കിയിട്ടില്ല, ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിൽ നിർത്തി
ഉണ്ണികൃഷ്ണൻ പോറ്റി. തനിക്ക് ദേവസ്വം തന്നത് ചെമ്പ് പാളികൾ തന്നെയെന്നും അതിന് മുകളിൽ സ്വർണ്ണം ഉണ്ടെന്ന് താൻ ഇപ്പോൾ ആണ് അറിയുന്നത്. തന്നത് ചെമ്പ് പാളി ആണെന്നത് ദേവസ്വം മഹസറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. ശബരിമല ശ്രീ കോവിലിന്റെ മറ്റു ഭാഗങ്ങൾ സ്വർണ്ണം പൂശിയിട്ടുണ്ട്.

സ്വർണപ്പാളി പ്രദർശന വസ്തുവാക്കിയിട്ടില്ല.ജയറാമിന്റെ വീട്ടിൽ കൊണ്ടു പോയിട്ടുമില്ല, ആരിൽ നിന്നും പണം പിരിവ് നടത്തിയിട്ടില്ല. പീഠത്തിന്റെ കാര്യത്തിൽ സംഭവിച്ചത് ആശയക്കുഴപ്പമാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. 2021 ൽ പീഠം ശബരിമലയിൽ കൊടുത്ത് തിരിച്ചിറങ്ങിയിരുന്നു. അന്ന് അത് ശ്രീകോവിലിൽ ഘടിപ്പിക്കാനായി വാസുദേവൻ എന്നയാളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അദ്ദേഹം തന്റെ അടുത്ത സുഹൃത്താണ്. വാസുദേവനും ഒരു മരപ്പണിക്കാരനും കൂടിയാണ് സന്നിധാനത്ത് എത്തിയിരുന്നത്. എന്നാൽ ശ്രീകോവിലിൽ പീഠം പകമാകാതിരുന്നതിനാൽ ഉദ്യോഗസ്ഥരാണ് വാസുദേവന്റെ കൈയിൽ കൊടുത്തുവിട്ടതും അത് അദ്ദേഹം വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. വാസുദേവൻ തന്നെയാണ് വീടും പീഠം കൈയ്യിലുള്ള വിവരം ഉദ്യോഗസ്ഥരെ അറിയിച്ചതും. പിന്നീട് 2024 ൽ ഇത് വീണ്ടും സ്വർണം പൂശണം എന്ന ആവശ്യം വന്നപ്പോൾ വാസുദേവൻ തന്നെയാണ് തനിക്ക് വേണ്ടി മെയിൽ അയക്കുകയാണ് ഉണ്ടായത്. പീഡത്തിന് മങ്ങൽ ഉണ്ടെന്ന് കാണിച്ചായിരുന്നു മെയിൽ അയച്ചിരുന്നത്.

ഞാൻ ആരെയും വിവിഐപി എന്നൊരാളെയും കൊണ്ടു പോയിട്ടില്ല. വർഷത്തിൽ 2 തവണ മാത്രമാണ് ശബരിമലയിൽ പോകാറുള്ളത്. താൻ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടേ. ബാംഗളൂരിൽ താമസിക്കുന്ന തനിക്ക് അറ്റകുറ്റപ്പണികൾക്കായി പീഠം കമ്പനിയിലേക്ക് എത്തിക്കുന്നതിൽ കാലതാമസം വന്നിരുന്നു. എന്നാൽ അത് 39 ദിവസം അല്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചു.

Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED