പേരൂർക്കട വ്യാജ മോഷണക്കേസ്; ഒരു കോടി രൂപ നഷ്ടപരിഹാരം വേണം, മനുഷ്യാവകാശ കമ്മീഷന് മുന്നിൽ ബിന്ദു

തിരുവനന്തപുരം പേരൂർക്കടയിൽ വ്യാജ മാല മോഷണക്കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് മുന്നിൽ ആർ. ബിന്ദു. കമ്മീഷൻ സിറ്റിംഗിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സർക്കാർ ജോലി നൽകണമെന്നും പരാതിയിൽ പറയുന്നു. തിങ്കളാഴ്ച കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സർക്കാരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി എന്നിവരെ ഒഫീഷ്യൽ റെസ്പോണ്ടൻമാരായി തീരുമാനിച്ചു.

അതേസമയം, MGM പൊൻമുടി വാലി പബ്ലിക് സ്കൂളിൽ ബിന്ദു ജോലിയിൽ പ്രവേശിച്ചു.സ്കൂൾ മാനേജ്മെന്റ് ബിന്ദുവിന് ജോലി നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വ്യാജ മോഷണക്കേസിൽ താനും കുടുംബവും കടുത്ത മാനസിക പീഡനമാണ് അനുഭവിച്ചിരുന്നത്. തന്നെ കുറ്റവാളിയാക്കിയത് സമൂഹത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും മാറ്റി നിർത്തിയിരുന്നു. ഉപജീവനമാർഗം നഷ്ടമായി മക്കളുടെ വിദ്യാഭ്യാസം തടസപ്പെട്ടു. വ്യാജ കേസ് കുടുംബത്തെ വീണ്ടും ദരിദ്രരായി തുടരാനായി പ്രേരിപ്പിച്ചു. തങ്ങൾക്ക് സമൂഹത്തിൽ ജീവിക്കുന്നതിനായി ഒരു കോടി രൂപ മാനനഷ്ട്ടത്തുകയായി നൽകണമെന്നും കുടുംബത്തിന്റെ ആശ്രയമായ തനിക്ക് സർക്കാർ ജോലി നൽകണമെന്നും ബിന്ദു പരാതിയിൽ പറയുന്നു.

പനയമുട്ടം സ്വദേശിയായ ബിന്ദു പേരൂർക്കടയിൽ വീട്ടിൽ ജോലിക്ക് നിന്ന് സമയത്താണ് ഉടമയായ ഓമന ഡാനിയലിന്റെ സ്വർണമാല മേഷണം പോയത്.ഓമനയുടെ പരാതിയെ തുടർന്ന് ബിന്ദുവിനെ സ്റ്റേഷനിൽ എത്തിച്ച് പേരൂർക്കട പൊലീസ് ക്രൂരമായി പെരുമാറി. ബിന്ദുവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജില്ലയ്ക്ക് പുറത്തുള്ള ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്ന് ഉത്തരവിട്ടു.തുടർന്ന് പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരൻ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസിനെതിരെ ഗുരുതര കണ്ടെത്തലുകൾ ഉള്ളത്.

ഓമനയുടെ വീട്ടിലെ സോഫയിൽ നിന്നാണ് മാല ലഭിച്ചത്. എന്നാൽ വീടിന് പുറത്തുനിന്ന് മാല കിട്ടിയതെന്ന് മൊഴി പറഞ്ഞാൽ മതിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഓമനയോട്ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്യായമായി കസ്റ്റഡിയിലെടുത്തത് ന്യായീകരിക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമാണ്. ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്ത വിവരം സി ഐ ശിവകുമാറിന് അറിയാമായിരുന്നു.ശിവകുമാർ ബിന്ദുവിനെ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചു.ബിന്ദുവിനെ അന്യായമായി തടവിൽവെച്ചതിന് ശിവകുമാറിനെതിരെയും വ്യാജ പരാതിയിൽ ഓമനക്കെതിരെയും നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്.

നിലവിൽ എസ്ഐ പ്രസാദ് അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്.ആരോപണ വിധേയരായ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു തുടക്കം മുതൽ പൊലീസുകാർ സ്വീകരിച്ചിരുന്നത്. ബിന്ദുവിന്റെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

Related Posts

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ
  • April 10, 2026

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഉയർന്ന പോളിങ് ശതമാനം തുണയ്ക്കുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. 1987 ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ് 16-ാം കേരള നിയമസഭയിലേക്ക് നടന്നത്. പാലക്കാട്ടെ ചിറ്റൂരിലാണ്…

Continue reading
യുഡിഎഫ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവം; വാഹനം ഓടിച്ചയാള്‍ക്കെതിരെ കേസ്
  • April 8, 2026

കൊല്ലത്ത് യുഡിഎഫിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ വാഹനം ഓടിച്ചയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. നെയ്യാറ്റിന്‍കര സ്വദേശി ദേവനന്ദനെതിരെയാണ് കേസെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. ദേവനന്ദന്‍ ഉള്‍പ്പെടെ 4…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായി തിരച്ചിൽ തുടരുന്നു; ദുരൂഹത സംശയിച്ച് കുടുംബം

ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായി തിരച്ചിൽ തുടരുന്നു; ദുരൂഹത സംശയിച്ച് കുടുംബം

‘എൽഡിഎഫിന് ഭരണ തുടർച്ച; ഭരണ വിരുദ്ധ വികാരം ഉണ്ടായില്ല: SDPIയും ഇടതുമുന്നണിയും ധാരണ ഉണ്ടാക്കിയില്ല’; ടിപി രാമകൃഷ്ണൻ

‘എൽഡിഎഫിന് ഭരണ തുടർച്ച; ഭരണ വിരുദ്ധ വികാരം ഉണ്ടായില്ല: SDPIയും ഇടതുമുന്നണിയും ധാരണ ഉണ്ടാക്കിയില്ല’; ടിപി രാമകൃഷ്ണൻ

‘പിണങ്ങിപ്പോയവർ തിരികെ വന്നു, യുഡിഎഫിന് വലിയ ജനപിന്തുണ; തുടക്കം മുതൽ വിജയപ്രതീക്ഷ’; വിഡി സതീശൻ

‘പിണങ്ങിപ്പോയവർ തിരികെ വന്നു, യുഡിഎഫിന് വലിയ ജനപിന്തുണ; തുടക്കം മുതൽ വിജയപ്രതീക്ഷ’; വിഡി സതീശൻ

‘നേമത്ത് LDF ജയിക്കും; വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ UDFനും BJPക്കും ഭയം’; വി ശിവൻകുട്ടി

‘നേമത്ത് LDF ജയിക്കും; വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ UDFനും BJPക്കും ഭയം’; വി ശിവൻകുട്ടി

‘കുന്നത്തുനാട്ടിൽ LDF വോട്ട് UDFന് വിറ്റു; ട്വൻ്റി 20യ്ക്ക് എറണാകുളത്ത് നാല് സീറ്റ് ഉറപ്പ്’: സാബു എം ജേക്കബ്

‘കുന്നത്തുനാട്ടിൽ LDF വോട്ട് UDFന് വിറ്റു; ട്വൻ്റി 20യ്ക്ക് എറണാകുളത്ത് നാല് സീറ്റ് ഉറപ്പ്’: സാബു എം ജേക്കബ്

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്