അസീം മുനീറിന് ട്രംപ് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കി, പാകിസ്താനെ പ്രശംസിച്ചു

പാകിസ്താൻ സൈനിക മേധാവി അസീം മുനീറിന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വിരുന്നുരുക്കിയതിൽ പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇന്ത്യയുടെ വിദേശകാര്യ വകുപ്പിന്റെ തികഞ്ഞ പരാജയമാണ് കഴിഞ്ഞ കുറേ മാസങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

എസ് ജയശങ്കർ എന്ന വായാടി ബ്യൂറോക്രാറ്റിനെ വിദേശ മന്ത്രിയാക്കി ഇന്ത്യയുടെ വിദേശ ബന്ധങ്ങളെ മുഴുവൻ താറുമാറാക്കിയിരിക്കുകയാണ് ഇപ്പോളെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. പരമ്പരാഗതമായി ഇന്ത്യയോടൊപ്പം നിന്നിരുന്ന റഷ്യയ്ക്ക് പോലും മനംമാറ്റം വന്നിരിക്കുന്നു. ഒരു വിഷയത്തിലും കൃത്യമായ നിലപാടില്ല. അയൽ രാജ്യങ്ങൾ മുഴുവൻ ശത്രുക്കളായി.

അമേരിക്കയുടെ പുതിയ നയം മാറ്റത്തിന് പുറകിൽ സംഭവിച്ച പരാജയ കാരണങ്ങൾ വിശകലനം ചെയ്യണം. അതിന് രാജ്യത്തെ പ്രതിപക്ഷത്തെ ഉൾപ്പെടെ വിശ്വാസത്തിലെടുക്കണം. ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകേണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി വിലകുറഞ്ഞ രാഷ്ട്രീയമല്ല കളിച്ചതെന്നും സന്ദീപ് വാര്യർ ചോദിച്ചു.

പാകിസ്താനെ തകർക്കുന്നതിന് പകരം രാഷ്ട്രീയ എതിരാളികളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. ഇന്ത്യയുടെ വിദേശ നയം വെച്ചല്ല രാജ്യത്തിനകത്ത് രാഷ്ട്രീയം കളിക്കേണ്ടത് നരേന്ദ്രമോദി ഇനിയെങ്കിലും മനസ്സിലാക്കണം. ഇന്ത്യയാണ് പ്രധാനം. ഇന്ത്യയുടെ താൽപര്യങ്ങളാണ് പ്രധാനം. രാഷ്ട്രീയം രണ്ടാമതേയുള്ളൂ. അത് നരേന്ദ്രമോദി മനസ്സിലാക്കണം. അന്ധ മോദി ഭക്തരും മനസ്സിലാക്കണമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

ചിന്താശേഷി പണയം വെച്ചിട്ടില്ലാത്ത ഇന്ത്യയെ സ്നേഹിക്കുന്നവർക്ക് മനസ്സിലാവാൻ വേണ്ടിയാണ് എഴുതുന്നത്.
ഇന്നലെ പാക്കിസ്ഥാൻ സൈനിക മേധാവി അസീം മുനീറിന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വിരുന്നുരുക്കി. ഈ വാർത്ത നമ്മൾ എത്ര പേർ അറിഞ്ഞു ? . വിരുന്നൊരുക്കുക മാത്രമല്ല തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ അമേരിക്കയുടെ പങ്കാളി എന്ന് പാക്കിസ്ഥാനെ പ്രശംസിക്കുക കൂടി ചെയ്തു ട്രംപ്.
ഇന്ത്യയുടെ വിദേശകാര്യ വകുപ്പിന്റെ തികഞ്ഞ പരാജയമാണ് കഴിഞ്ഞ കുറേ മാസങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. വിദേശകാര്യ മന്ത്രി എന്ന നിലയ്ക്ക് സുഷമാ സ്വരാജിനെ പ്രവർത്തിക്കാൻ പോലും അനുവദിക്കാത്ത ഏകാധിപത്യ സ്വഭാവം നരേന്ദ്രമോദി കാണിച്ചിരുന്നെങ്കിൽ എസ് ജയശങ്കർ എന്ന വായാടി ബ്യൂറോക്രാറ്റിനെ വിദേശ മന്ത്രിയാക്കി ഇന്ത്യയുടെ വിദേശ ബന്ധങ്ങളെ മുഴുവൻ താറുമാറാക്കിയിരിക്കുകയാണ് ഇപ്പോൾ. പരമ്പരാഗതമായി ഇന്ത്യയോടൊപ്പം നിന്നിരുന്ന റഷ്യയ്ക്ക് പോലും മനംമാറ്റം വന്നിരിക്കുന്നു. ഒരു വിഷയത്തിലും കൃത്യമായ നിലപാടില്ല. അയൽ രാജ്യങ്ങൾ മുഴുവൻ ശത്രുക്കളായി.

മുംബൈ ഭീകരാക്രമണത്തിനുശേഷം തിരിച്ചടിച്ചില്ല എന്ന് വിലപിക്കുന്നവർ മനസ്സിലാക്കേണ്ടത് പാക്കിസ്ഥാന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടി മുംബൈ ഭീകരാക്രമണത്തിനുശേഷം അവർ നയതന്ത്രപരമായി ലോകത്ത് ഒറ്റപ്പെട്ടതാണ്. പാക്കിസ്ഥാനെതിരെ തെളിവുകൾ ഉള്ള ഡോസിയറുമായി ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ ലോക രാഷ്ട്രത്തലവന്മാരെ കണ്ടു. അവരെ ബോധ്യപ്പെടുത്തി. വൈറ്റ് ഹൗസിന്റെ ഏഴയലത്ത് പോലും പാക്കിസ്ഥാനികളെ അടുപ്പിക്കാതായി.
അന്ന് പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഉണ്ടാക്കിയ നയതന്ത്ര വിജയത്തിൻറെ കടക്കലാണ് നരേന്ദ്രമോദി സർക്കാർ ഇപ്പോൾ കത്തിവെച്ചിരിക്കുന്നത്. വിദേശ നയമെന്നാൽ വായച്ചപ്പടാച്ചി അല്ല എന്ന് ഇനിയെങ്കിലും നരേന്ദ്രമോദിയും കൂട്ടരും മനസ്സിലാക്കണം.
അമേരിക്കയുടെ പുതിയ നയം മാറ്റത്തിന് പുറകിൽ സംഭവിച്ച പരാജയ കാരണങ്ങൾ വിശകലനം ചെയ്യണം. അതിന് രാജ്യത്തെ പ്രതിപക്ഷത്തെ ഉൾപ്പെടെ വിശ്വാസത്തിലെടുക്കണം. ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകേണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി വിലകുറഞ്ഞ രാഷ്ട്രീയമല്ല കളിച്ചത് ? പാക്കിസ്ഥാനെ തകർക്കുന്നതിന് പകരം രാഷ്ട്രീയ എതിരാളികളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. ഇന്ത്യയുടെ വിദേശ നയം വെച്ചല്ല രാജ്യത്തിനകത്ത് രാഷ്ട്രീയം കളിക്കേണ്ടത് ഇന്ന് നരേന്ദ്രമോദി ഇനിയെങ്കിലും മനസ്സിലാക്കണം.
ഇന്ത്യയാണ് പ്രധാനം. ഇന്ത്യയുടെ താൽപര്യങ്ങളാണ് പ്രധാനം. രാഷ്ട്രീയം രണ്ടാമതേയുള്ളൂ. അത് നരേന്ദ്രമോദി മനസ്സിലാക്കണം. അന്ധ മോദി ഭക്തരും മനസ്സിലാക്കണം.

Related Posts

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ
  • June 30, 2026

നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിലെ എല്ലാവരും സുരക്ഷിതമായി ക്വാറന്റൈൻ പൂർത്തിയാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. കൃത്യമായ രോഗനിർണയത്തിന്റെയും ശക്തമായ പ്രതിരോധ നടപടികളുടെയും വിജയമാണിത്. കൺടൈൻമെന്റ്സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടിക്കളിലേക്കു കടക്കാതെ രോഗം നിയന്ത്രിക്കാൻ കഴിഞ്ഞത് കൂടുതൽ സന്തോഷം നൽകുന്നുവെന്ന്…

Continue reading
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു
  • June 30, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു. രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിൽ കഴിഞ്ഞ രാത്രിയാണ് കവർച്ച നടന്നത്. കരേഡ പട്ടണത്തിലെ ഒരു മൊബൈൽ കടയുടെ ഷട്ടർ കുത്തിത്തുറന്ന് 40 മൊബൈൽ ഫോണുകളാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്