സുനിത വില്യംസിന് വഴികാട്ടിയായ കല്‍പന, ‘കൊളംബിയ’ കത്തിയമര്‍ന്നപ്പോള്‍ സുനിതയ്‌ക്കേറ്റ ഹൃദയവേദന; ആകാശത്തോളം ഉയര്‍ന്ന രണ്ട് സ്ത്രീകളുടെ അപൂര്‍വ സൗഹൃദത്തിന്റെ കഥ


ആദ്യ ഇന്ത്യന്‍ വനിതാ ബഹിരാകാശ സഞ്ചാരി കല്‍പന ചൗള ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 22 വര്‍ഷം. നാല്‍പതാം വയസില്‍ ബഹിരാകാശപേടകമായ ‘കൊളംബിയ’ കത്തിയമര്‍ന്നാണ് കല്‍പന മരിച്ചത്. ( story of sunita williams and kalpana chawla friendship)

കല്‍പന ചൗളയേക്കാള്‍ മൂന്നു വയസ്സ് ഇളയതാണ് സുനിത വില്യംസ്. 1997ല്‍ കല്‍പനാ ചൗള നാസയുടെ സ്പേസ് ഷട്ടിലില്‍ കൊളംബിയയില്‍ ആദ്യ ബഹിരാകാശ യാത്ര നടത്തിയതിന് ഒരു വര്‍ഷത്തിനുശേഷമാണ് സുനിത വില്യംസ് നാസയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നാസയില്‍ കല്‍പനയായിരുന്നു സുനിതയുടെ ഗുരുവും അടുത്ത സുഹൃത്തും. 2003 ഫെബ്രുവരി ഒന്നിന് രണ്ടാം വട്ടവും ബഹിരാകാശത്തേക്ക് കൊളംബിയ സ്പേസ് ഷട്ടിലില്‍ യാത്ര ചെയ്ത് മടങ്ങവേയാണ് കല്‍പനയുടെ അന്ത്യം. ടെക്‌സസിലെ ആകാശത്ത് കല്‍പ്പനയടക്കം ഏഴ് ബഹിരാകാശ സഞ്ചാരികള്‍ കത്തിയമര്‍ന്നപ്പോള്‍, സുനിത വില്യംസിന് അന്ന് കരച്ചിലടക്കാനായില്ല. കല്‍പ്പന ചൗളയുടെ ഓര്‍മ്മദിനത്തിന് തലേന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസ് നേടിയതിനു പിന്നില്‍ കല്‍പന പകര്‍ന്നു നല്‍കിയ ധൈര്യവും ആത്മവിശ്വാസവും ഉണ്ടാകാം.

ഹരിയാന കര്‍ണാലിലെ യാഥാസ്ഥിതിക കുടുംബത്തില്‍പ്പിറന്ന കല്‍പന ചൗള, പഞ്ചാബ് എഞ്ചിനീയറിങ് കോളെജില്‍ നിന്നും ഏറോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയശേഷമാണ് ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പറന്നത്. എറോസ്‌പേസ് എഞ്ചിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദവും പി എച്ച് ഡിയും നേടിയശേഷം 1988-ല്‍ നാസയില്‍ ചേര്‍ന്നു. നാല്‍പതാം വയസ്സില്‍ കല്‍പനയെന്ന നക്ഷത്രം ആകാശത്ത് കത്തിയമര്‍ന്നുവെങ്കിലും സുനിത വില്യംസിനെപ്പോലെ നിരവധി സ്ത്രീകളെ ആത്മവിശ്വാസത്തിന്റെ ആകാശങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയതില്‍ കല്‍പന ചൗളയുടെ സ്വാധീനം ചെറുതല്ല.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം