ഹാ അതൊക്കെയൊരു കാലം! ; ഭൂതകാലമായിരുന്നു നല്ലതെന്ന് തോന്നുന്നുണ്ടോ? തലച്ചോര്‍ നമ്മളെ കബളിപ്പിക്കുന്നതെങ്ങനെ?


മനസിലെ ഏതെങ്കിലും കോണിലൊളിപ്പിച്ച നല്ലതും ചീത്തയുമായ ഓര്‍മകളും അനുഭവങ്ങളും ഓര്‍ത്ത് കുളിര്‍ന്നും താലോലിച്ചും ആശ്വസിച്ചും നൊമ്പരപ്പെട്ടും ഓര്‍മകളോടൊപ്പമിരിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഹാ അതൊക്കെ ഒരു കാലമെന്ന നെടുവീര്‍പ്പ് ഉയരുമ്പോള്‍ ഇപ്പോഴത്തെ ജീവിതത്തേക്കാള്‍, കാലഘട്ടത്തെക്കാള്‍ മികച്ചത് പഴയതായിരുന്നുവെന്ന് ചിലര്‍ക്കെങ്കിലും തോന്നാറുണ്ട്. ആറാം തമ്പുരാന്‍ സിനിമയില്‍ മോഹന്‍ലാല്‍ പറയുന്നത് പോലെ ഭൂതകാലത്തോടൊരു വെറുതെ ഒരു അഫക്ഷന്‍ എങ്കിലും തോന്നാത്തവരില്ല. നന്മയുടെ കാലം കഴിഞ്ഞെന്ന് ഇടക്കെങ്കിലും നമ്മില്‍ പലര്‍ക്കും തോന്നുന്നത് മനുഷ്യ മസ്തിഷ്‌കത്തിന്റെ ഒരു കബളിപ്പിക്കലാണെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. (Your brain is lying to you about the good old days)

ഭൂതകാലത്തെ ഓര്‍ത്താല്‍ അമ്മാവന്‍ വൈബാകുമോ? പഴഞ്ചനാകുമോ? പാരമ്പര്യവാദിയാകുമോ?

പാരമ്പര്യവാദികളും വലതുപക്ഷ ചിന്താഗതിയുമുള്ളവര്‍ക്കാണ് പഴയ കാലം നല്ലതെന്ന് കൂടുതലായി തോന്നുകയെന്ന് വാദമുണ്ട്. പാരമ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് വിശ്വസിക്കുന്ന, ഭൂതകാലത്തിന്റെ നിയമങ്ങളില്‍ തളച്ചിടപ്പെടണമെന്ന് കരുതുന്നവര്‍ക്ക് മാത്രമല്ല ഈ തോന്നലുണ്ടാകുക. പാരമ്പര്യം, വിശ്വാസം തുടങ്ങിവയൊന്നും ഭൂതകാലത്തെ കാര്യങ്ങളാണെന്നോ കാലം മുന്നോട്ടുപോകുന്നതിന് അനുസൃതമായി ഇവയെല്ലാം കുറയുകയാണെന്നോ പറയാനാകില്ല. ഇടതുപക്ഷത്തുള്ള പരിസ്ഥിതിവാദികളും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചിന്തിക്കുന്നവരും വാദിക്കുന്നത് പഴയ രീതികളാണ് പ്രകൃതിക്ക് നല്ലതെന്നാണ്. അതിനാല്‍ പഴയമയോടുള്ള ഇഷ്ടം ഒരു വലതുപക്ഷ ചിന്താഗതി മാത്രമല്ല.

എന്താണ് നമ്മുക്ക് ഇങ്ങനെയൊരു തോന്നല്‍?

നമ്മുടെ മസ്തിഷ്‌കത്തിലെ സെലക്ടീവ് മെമ്മറിയാണ് ഇതിനൊരു കാരണം. നല്ല ഓര്‍മകളാണ് ഭൂതകാലത്തെക്കുറിച്ച് നമ്മുക്ക് എപ്പോഴും ഓര്‍മ വരുന്നത്. വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നാം മറക്കുകയോ അല്ലെങ്കില്‍ അന്നത്തെ സഹനത്തിന്റെ തീവ്രത നമ്മുക്ക് അളന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം തെളിച്ചമില്ലാതെയോ മനസില്‍ കിടക്കുന്നതാണ് പഴയതെല്ലാം നല്ലതെന്ന് തോന്നാന്‍ ഒരു കാരണം.

മനശാസ്ത്രജ്ഞര്‍ ലോസ് അവേര്‍ഷന്‍ എന്ന് വിളിക്കുന്ന അവസ്ഥ മറ്റൊരു കാരണമാണെന്ന് വോക്‌സ് ഡോട്ട് കോമില്‍ ബ്രയാന്‍ വാള്‍ഷ് എഴുതുന്നുണ്ട്. നമ്മുടെ കണ്‍വെട്ടത്തുള്ള നേട്ടത്തേക്കാള്‍ നമ്മുക്ക് വലുതായി അനുഭവപ്പെടുക നമ്മുടെ പ്രിയപ്പെട്ട ചിലത് നഷ്ടപ്പെടുമോ എന്ന ഭയമാണ്. ഇതുമൂലം ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മെ ഒരുതരത്തില്‍ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ ഭയപ്പാട് മൂലം നമ്മുക്ക് ഭൂതകാലത്തെ അനുഭവങ്ങള്‍ കൂടുതല്‍ ഊഷ്മളമായി തോന്നുന്നു.


മനസിലെ ഏതെങ്കിലും കോണിലൊളിപ്പിച്ച നല്ലതും ചീത്തയുമായ ഓര്‍മകളും അനുഭവങ്ങളും ഓര്‍ത്ത് കുളിര്‍ന്നും താലോലിച്ചും ആശ്വസിച്ചും നൊമ്പരപ്പെട്ടും ഓര്‍മകളോടൊപ്പമിരിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഹാ അതൊക്കെ ഒരു കാലമെന്ന നെടുവീര്‍പ്പ് ഉയരുമ്പോള്‍ ഇപ്പോഴത്തെ ജീവിതത്തേക്കാള്‍, കാലഘട്ടത്തെക്കാള്‍ മികച്ചത് പഴയതായിരുന്നുവെന്ന് ചിലര്‍ക്കെങ്കിലും തോന്നാറുണ്ട്. ആറാം തമ്പുരാന്‍ സിനിമയില്‍ മോഹന്‍ലാല്‍ പറയുന്നത് പോലെ ഭൂതകാലത്തോടൊരു വെറുതെ ഒരു അഫക്ഷന്‍ എങ്കിലും തോന്നാത്തവരില്ല. നന്മയുടെ കാലം കഴിഞ്ഞെന്ന് ഇടക്കെങ്കിലും നമ്മില്‍ പലര്‍ക്കും തോന്നുന്നത് മനുഷ്യ മസ്തിഷ്‌കത്തിന്റെ ഒരു കബളിപ്പിക്കലാണെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. (Your brain is lying to you about the good old days)

ഭൂതകാലത്തെ ഓര്‍ത്താല്‍ അമ്മാവന്‍ വൈബാകുമോ? പഴഞ്ചനാകുമോ? പാരമ്പര്യവാദിയാകുമോ?

പാരമ്പര്യവാദികളും വലതുപക്ഷ ചിന്താഗതിയുമുള്ളവര്‍ക്കാണ് പഴയ കാലം നല്ലതെന്ന് കൂടുതലായി തോന്നുകയെന്ന് വാദമുണ്ട്. പാരമ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് വിശ്വസിക്കുന്ന, ഭൂതകാലത്തിന്റെ നിയമങ്ങളില്‍ തളച്ചിടപ്പെടണമെന്ന് കരുതുന്നവര്‍ക്ക് മാത്രമല്ല ഈ തോന്നലുണ്ടാകുക. പാരമ്പര്യം, വിശ്വാസം തുടങ്ങിവയൊന്നും ഭൂതകാലത്തെ കാര്യങ്ങളാണെന്നോ കാലം മുന്നോട്ടുപോകുന്നതിന് അനുസൃതമായി ഇവയെല്ലാം കുറയുകയാണെന്നോ പറയാനാകില്ല. ഇടതുപക്ഷത്തുള്ള പരിസ്ഥിതിവാദികളും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചിന്തിക്കുന്നവരും വാദിക്കുന്നത് പഴയ രീതികളാണ് പ്രകൃതിക്ക് നല്ലതെന്നാണ്. അതിനാല്‍ പഴയമയോടുള്ള ഇഷ്ടം ഒരു വലതുപക്ഷ ചിന്താഗതി മാത്രമല്ല.

Advertisement

Read Also: അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

പഴയതിനോട് അത്ര സ്‌നേഹമുണ്ടോ?

ട്രംപ് അമേരിക്കയോട് പറഞ്ഞ ലോകമെങ്ങും ഹിറ്റായ ഒരു പ്രചാരണ വാക്യമാണ് മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍. അമേരിക്കയെ പഴയതുപോലെ മഹത്തരമാക്കുക എന്ന് പ്രചരിപ്പിക്കുന്നത് പണ്ട് അമേരിക്ക ഏറെ മഹത്തരമായിരുന്നു ഇപ്പോഴുള്ളതിനേക്കാള്‍ എന്നുറപ്പിച്ചുകൊണ്ടാണ്. ഇത് വളരെയെളുപ്പത്തില്‍ ആളുകളുടെ ഹൃദയത്തിലെത്തുന്നതിന് കാരണം ഇതെല്ലാവരുടേയും വിശ്വാസമാണെന്നതിനാലാണ്. പ്യു റിസേര്‍ച്ച് സെന്റര്‍ 2023ല്‍ നടത്തിയ സര്‍വെയില്‍ പത്തില്‍ 6 അമേരിക്കക്കാരും 50 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാലമാണ് ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. യൂഗവ് യുകെയില്‍ നടത്തിയ സര്‍വെയില്‍ 70 ശതമാനം പേരും ഭൂതകാലത്തെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തി. നൊസ്റ്റാള്‍ജിയയെ ആളുകള്‍ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് അറിയാന്‍ നമ്മുടെയെല്ലാം സോഷ്യല്‍ മീഡിയയിലൂടെ സ്‌ക്രോള്‍ ചെയ്ത് പോയാല്‍ മാത്രം മതിയാകും.

Advertisement

Advertisement

എന്താണ് നമ്മുക്ക് ഇങ്ങനെയൊരു തോന്നല്‍?

നമ്മുടെ മസ്തിഷ്‌കത്തിലെ സെലക്ടീവ് മെമ്മറിയാണ് ഇതിനൊരു കാരണം. നല്ല ഓര്‍മകളാണ് ഭൂതകാലത്തെക്കുറിച്ച് നമ്മുക്ക് എപ്പോഴും ഓര്‍മ വരുന്നത്. വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നാം മറക്കുകയോ അല്ലെങ്കില്‍ അന്നത്തെ സഹനത്തിന്റെ തീവ്രത നമ്മുക്ക് അളന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം തെളിച്ചമില്ലാതെയോ മനസില്‍ കിടക്കുന്നതാണ് പഴയതെല്ലാം നല്ലതെന്ന് തോന്നാന്‍ ഒരു കാരണം.

മനശാസ്ത്രജ്ഞര്‍ ലോസ് അവേര്‍ഷന്‍ എന്ന് വിളിക്കുന്ന അവസ്ഥ മറ്റൊരു കാരണമാണെന്ന് വോക്‌സ് ഡോട്ട് കോമില്‍ ബ്രയാന്‍ വാള്‍ഷ് എഴുതുന്നുണ്ട്. നമ്മുടെ കണ്‍വെട്ടത്തുള്ള നേട്ടത്തേക്കാള്‍ നമ്മുക്ക് വലുതായി അനുഭവപ്പെടുക നമ്മുടെ പ്രിയപ്പെട്ട ചിലത് നഷ്ടപ്പെടുമോ എന്ന ഭയമാണ്. ഇതുമൂലം ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മെ ഒരുതരത്തില്‍ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ ഭയപ്പാട് മൂലം നമ്മുക്ക് ഭൂതകാലത്തെ അനുഭവങ്ങള്‍ കൂടുതല്‍ ഊഷ്മളമായി തോന്നുന്നു.

Advertisement

സ്റ്റാറ്റസ്‌കോ ബയാസ് എന്ന് വിളിക്കപ്പെടുന്ന ഒരു അവസ്ഥയും പഴയ കാര്യങ്ങള്‍ കൂടുതല്‍ നല്ലതെന്ന് തോന്നാന്‍ കാരണമാകുന്നതായി വാര്‍കിക് ബിസിനസ് സ്‌കൂളിലെ ബിഹേവിയറല്‍ സയന്‍സ് പ്രൊഫസര്‍ നിക്ക് ചാര്‍ച്ചര്‍ പറയുന്നു. നിലവില്‍ വരുന്ന അവസ്ഥയില്‍ മാറ്റം വരുത്തുന്നതെന്തും നല്ലതായാലും മോശമായാലും അത് ഒരു നഷ്ടമായി നമ്മള്‍ കണക്കാക്കുന്നത് മനുഷ്യ മനസിന്റെ സ്റ്റാറ്റസ്‌കോ ബയാസും ലോസ് അവേര്‍ഷനും മൂലമാണെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. മസ്തിഷ്‌കം ഏതൊക്കെ തരത്തില്‍ പരീക്ഷിച്ചാലും നമ്മുടെ ഭൂതകാലവും മികച്ചത് തന്നെയാണ്. എല്ലാ കാലഘട്ടങ്ങളും നമ്മെ പലതും പഠിപ്പിക്കുന്നു. ഭൂതകാലങ്ങള്‍ കുറച്ച് കൂടുതല്‍ പഠിപ്പിക്കുന്നു. കാരണം വേരുകളെ മറന്ന് മനുഷ്യന് നിലനില്‍പ്പില്ലല്ലോ…

Related Posts

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്
  • May 16, 2026

മിന്നല്‍ മുരളിയിലൂടെ മിന്നും താരമായ വസിഷ്ഠിന് എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. പാലക്കാട് വാണിയകുളം ടിആര്‍കെ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് വസിഷ്ഠ്. സിനിമ തിരക്കുകള്‍ക്കിടയിലൂടെയാണ് വസിഷ്ഠിന്റെ പരീക്ഷ കാലം കടന്നു പോയത്. പരീക്ഷ ഫലം വന്നപ്പോഴും അവന്‍…

Continue reading
79ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു; രണ്ട് മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും
  • May 13, 2026

79ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളില്‍ ഒന്നായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ ആറ് ഇന്ത്യന്‍ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍, ചിദംബരം സംവിധാനം ചെയ്ത് ബാലന്‍: ദ ബോയ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വി ഡി സതീശന്‍ സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തില്‍ കല്ലുകടി; പ്രധാന വകുപ്പുകള്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചെന്ന് ആക്ഷേപം

വി ഡി സതീശന്‍ സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തില്‍ കല്ലുകടി; പ്രധാന വകുപ്പുകള്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചെന്ന് ആക്ഷേപം

അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി; മൃഗസ്നേഹികളുടെ ഹര്‍ജി തള്ളി

അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി; മൃഗസ്നേഹികളുടെ ഹര്‍ജി തള്ളി

‘KSRTC ബസിൽ സൗജന്യ യാത്രയ്ക്ക് വി ഡി സതീശൻ വീട്ടിൽ നിന്ന് പണം കൊണ്ടുവരണം’; പരിഹസിച്ച് എം എം മണി

‘KSRTC ബസിൽ സൗജന്യ യാത്രയ്ക്ക് വി ഡി സതീശൻ വീട്ടിൽ നിന്ന് പണം കൊണ്ടുവരണം’; പരിഹസിച്ച് എം എം മണി

പുതിയ പൗരത്വം ലഭിക്കുന്നവര്‍ പഴയ പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം; 2009 ലെ പൗരത്വ നിയമങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം

പുതിയ പൗരത്വം ലഭിക്കുന്നവര്‍ പഴയ പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം; 2009 ലെ പൗരത്വ നിയമങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം

‘മുഖ്യമന്ത്രി വി ഡി സതീശൻ വാക്ക് പാലിച്ചതിൽ സന്തോഷം, 21 ന് സെക്രട്ടറിയേറ്റിന് മുന്നിൽ വിജയാഘോഷം നടത്തും’; ആശാവർക്കേഴ്‌സ്

‘മുഖ്യമന്ത്രി വി ഡി സതീശൻ വാക്ക് പാലിച്ചതിൽ സന്തോഷം, 21 ന് സെക്രട്ടറിയേറ്റിന് മുന്നിൽ വിജയാഘോഷം നടത്തും’; ആശാവർക്കേഴ്‌സ്

‘വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുത്, പരാജയങ്ങളിൽ തളർന്ന് നാട് വിട്ട് പോകുന്നവരല്ല ഞങ്ങൾ’; എം സ്വരാജ്

‘വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുത്, പരാജയങ്ങളിൽ തളർന്ന് നാട് വിട്ട് പോകുന്നവരല്ല ഞങ്ങൾ’; എം സ്വരാജ്