ഓഫര്‍ 1.92 ലക്ഷം കോടി; എന്നിട്ടും ഗൂഗിളിനോട് നോ പറഞ്ഞ് ഇസ്രയേല്‍ സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പ്

വിസ്സിനെ റെക്കോര്‍ഡ് തുകയ്ക്ക് ഗൂഗിള്‍ ഏറ്റെടുക്കും എന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ ശക്തമായിരുന്നു

ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആല്‍ഫബറ്റില്‍ ലയിക്കാനുള്ള ചര്‍ച്ചകളില്‍ നിന്ന് ഇസ്രയേല്‍ സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പായ വിസ്സ് പിന്‍മാറി. 23 ബില്യണ്‍ ഡോളറിന് (1.92 ലക്ഷം കോടി) വിസ്സിനെ വാങ്ങാനാണ് ആല്‍ഫബറ്റ് ചര്‍ച്ചകള്‍ നടത്തിയിരുന്നത്. ലയന ചര്‍ച്ചകള്‍ക്ക് അന്ത്യമായതോടെ ഗൂഗിളിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ പദ്ധതികള്‍ക്കാണ് അവസാനമായത് എന്നും രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

വിസ്സിനെ റെക്കോര്‍ഡ് തുകയ്ക്ക് ഗൂഗിള്‍ ഏറ്റെടുക്കും എന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ ശക്തമായിരുന്നു. എന്നാല്‍ ആല്‍ഫബറ്റില്‍ ലയിക്കുന്നതിന് പകരം ഒരു ബില്യണ്‍ ഡോളറിന്‍റെ വാര്‍ഷിക വരുമാനത്തിലേക്ക് എത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ പതിപ്പിക്കുന്നത് എന്ന് വിസ്സ് സിഇഒ അസ്സാഫ് റാപ്പപോര്‍ട്ട് പുറത്തിറക്കിയ വിസ്സ് മെമോയില്‍ പറയുന്നു. എന്നാല്‍ ആല്‍ഫബറ്റിന്‍റെയോ ഗൂഗിളിന്‍റെയോ പേര് അദേഹം മെമോയില്‍ എടുത്തുപറഞ്ഞില്ല. ‘ഏറ്റെടുക്കല്‍ ചര്‍ച്ചകളുടെ കഴിഞ്ഞ ആഴ്‌ച ദുര്‍ഘടമായിരുന്നു. വലിയ ഓഫറുകള്‍ ആല്‍ഫബെറ്റിന്‍റെ പക്കല്‍ നിന്ന് ലഭിച്ചെങ്കിലും സ്വന്തം വഴിയിലൂടെ തുടര്‍ന്നും പോകാനാണ് ഇപ്പോഴത്തെ തീരുമാനം. അത്രയും വലിയ വമ്പന്‍ വാഗ്ദാനത്തോട് നോ പറയുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കാനുള്ള ഞങ്ങളുടെ സംഘത്തിന്‍റെ തീരുമാനത്തില്‍ ആത്മവിശ്വാസമുണ്ട്’ എന്നും വിസ്സ് സിഇഒ വ്യക്തമാക്കി. 

വിസ്സ് ചര്‍ച്ച നടത്തിയിരുന്നത് ആല്‍ഫബറ്റുമായി തന്നെയാണെന്നും സ്വതന്ത്ര കമ്പനിയായി തുടരാന്‍ വിസ്സ് മാനേജ്‌മെന്‍റ് തീരുമാനിക്കുകയായിരുന്നു എന്നും ചര്‍ച്ചകളെ കുറിച്ച് അറിയാവുന്ന വൃത്തങ്ങള്‍ സിഎന്‍എന്നിനോട് സ്ഥിരീകരിച്ചു. ലോകത്തെ ഏറ്റവും വലിയ സൈബര്‍ സെക്യൂരിറ്റി കമ്പനികളിലൊന്നായി മാറാന്‍ വിസ്സിന് കഴിയുമെന്നാണ് മാനേജ്‌മെന്‍റ് കരുതുന്നത്. 23 ബില്യണ്‍ ഡ‍ോളറിന് വിസ്സിനെ വാങ്ങാന്‍ ആല്‍ഫബറ്റ് ചര്‍ച്ചകള്‍ നടത്തുന്നതായി സിഎന്‍എന്‍ തന്നെയാണ് ഈ മാസം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ക്ലൗഡ് അടിസ്ഥാനത്തിലുള്ള സൈബര്‍ സെക്യൂരിറ്റി ഒരുക്കുന്ന സ്ഥാപനമാണ് വിസ്സ്. 2024ല്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകരില്‍ നിന്ന് വിസ്സ് 100 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിസ്സിനെ വാങ്ങാന്‍ സന്നദ്ധരായി ഗൂഗിള്‍ രംഗപ്രവേശം ചെയ്തത്. 

  • Related Posts

    വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി
    • July 2, 2026

    സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായി ലഭ്യമായതിനാൽ ഇന്നലെ വൈദ്യുതി ഉപയോഗത്തിൽ 200 മെഗാവാട്ട് മുതൽ 400 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി വിശദീകരണം. അതുകൊണ്ടുതന്നെ ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി. സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതും പവർ എക്സ്ചേഞ്ചിൽ നിന്നും…

    Continue reading
    വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; 920 പേരുടെ മരണം സ്ഥിരീകരിച്ചു
    • June 27, 2026

    വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തില്‍ 920 പേരുടെ മരണം സ്ഥിരീകരിച്ചു. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാ ഗ്വയ്‌റയില്‍ 250ഓളം പേരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെത്തിച്ചു. നൂറുകണക്കിനു പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും പല സ്ഥലങ്ങളിലും എത്താന്‍ കഴിഞ്ഞിട്ടില്ല. യന്ത്രസാമഗ്രികളുടെ അഭാവവും…

    Continue reading

    You Missed

    തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് തോൽവി; പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടി എടുത്ത് CPIM

    തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് തോൽവി; പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടി എടുത്ത് CPIM

    വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

    വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

    പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി; യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ

    പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി; യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ

    ഹെഡ്ഫോൺ വെച്ചതിനാൽ ട്രെയിൻ വന്നത് അറിഞ്ഞില്ല; കൊല്ലത്ത് ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു

    ഹെഡ്ഫോൺ വെച്ചതിനാൽ ട്രെയിൻ വന്നത് അറിഞ്ഞില്ല; കൊല്ലത്ത് ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു

    താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

    താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

    കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം അടിക്കും; ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത

    കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം അടിക്കും; ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത