ശുക്രനില്‍ ജീവന്‍റെ തെളിവുകളോ? വീണ്ടും ചോദ്യമുയര്‍ത്തി ശാസ്ത്രജ്ഞൻമാരുടെ കണ്ടെത്തല്‍

ചുട്ടുപഴുക്കുന്ന ശുക്രനില്‍ ജീവന്‍റെ ഏന്തെങ്കിലും അംശമുണ്ടോ എന്ന ചോദ്യം ശാസ്ത്രലോകത്ത് ആകാംക്ഷ സൃഷ്ടിക്കുന്നു

പ്രപഞ്ചത്തിലെ ഏറ്റവും പ്രതികൂല കാലാവസ്ഥയുള്ളത് എന്ന് കരുതുന്ന ഗ്രഹങ്ങളിലൊന്നായ ശുക്രനില്‍ ജീവന്‍റെ സൂചനകളോ? ഇരുമ്പ് പോലും  ഉരുക്കാന്‍ കഴിവുള്ളതും വിഷലിപ്തമായ അന്തരീക്ഷമുള്ളതുമായ ശുക്രനിലെ മേഘങ്ങളില്‍ രണ്ട് വാതകങ്ങള്‍ കണ്ടെത്തിയതാണ് ഈ ചോദ്യത്തിലേക്ക് ശാസ്ത്രജ്ഞന്‍മാരെ നയിക്കുന്നത് എന്ന് രാജ്യാന്തര മാധ്യമമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള രണ്ട് വാതകങ്ങളിലൊന്ന് മുമ്പ് കണ്ടെത്തിയിട്ടുള്ള ഫോസ്‌ഫൈന്‍ തന്നെയാണ്.

ഭൂമിയില്‍ അല്ലാതെ ഈ പ്രപഞ്ചത്തിന്‍റെ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന ചോദ്യം നാളുകളായുണ്ട്. ഭൂമിക്ക് പുറത്തെ ജീവനെ കുറിച്ച് ധാരാളം പഠനങ്ങളാണ് ലോകത്ത് നടക്കുന്നത്. ഇവയിലേക്ക് നിര്‍ണായകമായ ചില വിവരങ്ങള്‍ നല്‍കിയിരിക്കുകയാണ് ബുധനാഴ്ച ഹളിൽ നടന്ന ദേശീയ ജ്യോതിശാസ്ത്ര യോഗത്തിൽ ശാസ്ത്രജ്ഞര്‍. ശുക്രന്‍റെ അന്തരീക്ഷത്തിലെ മേഘങ്ങളില്‍ ഫോസ്‌ഫൈന്‍, അമോണിയ എന്നീ വാതകങ്ങളുടെ സാന്നിധ്യമാണ് രണ്ട് ടീമുകളായുള്ള ശാസ്ത്രജ്ഞന്‍മാരുടെ സംഘം കണ്ടെത്തിയത്. ശുക്രനില്‍ മുമ്പും ഫോസ്‌ഫൈന്‍ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ശുക്രനിലെ ഫോസ്‌ഫൈന്‍റെ സാന്നിധ്യം ഉറപ്പിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. 

ഭൂമിയിൽ പ്രാധാനമായും ജൈവ പ്രവർത്തനങ്ങളും വ്യാവസായിക പ്രക്രിയകളും വഴി ഉത്പാദിപ്പിക്കപ്പെടുന്ന വാതകമാണ് അമോണിയ. ശുക്രനില്‍ എന്തുകൊണ്ടാണ് അമോണിയയുടെ സാന്നിധ്യം എന്ന ഉത്തരത്തിലേക്ക് എത്താന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഇപ്പോള്‍ കഴിഞ്ഞിട്ടില്ല. ഈ ബയോസിഗ്നേച്ചര്‍ വാതകങ്ങള്‍ ശുക്രനിലെ ജീവന്‍റെ തെളിവായി ഇപ്പോള്‍ ചൂണ്ടിക്കാണിക്കാനുമാവില്ല. 

എങ്കിലും ചുട്ടുപഴുക്കുന്ന ശുക്രനില്‍ ജീവന്‍റെ ഏന്തെങ്കിലും അംശമുണ്ടോ എന്ന ചോദ്യം ശാസ്ത്രലോകത്ത് ആകാംക്ഷ സൃഷ്ടിക്കുന്നു. 450 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുപിടിക്കുന്ന ശുക്രന് ഭൂമിയേക്കാള്‍ 90 മടങ്ങ് ഉപരിതല മര്‍ദ്ദമുണ്ട്. അതിനാല്‍ ശുക്രനിന്‍റെ ഉപരിതലത്തില്‍ ജീവന്‍റെ അംശമുണ്ടാകാന്‍ സാധ്യത കുറവാണ് എന്ന് കരുതപ്പെടുന്നു. എന്നാല്‍ പ്രതലത്തില്‍ നിന്ന് 50 കിലോമീറ്റര്‍ ഉയരത്തിലെത്തിയാല്‍ ഭൂമിയിലേതിന് സമാനമായ സാഹചര്യങ്ങളാണ് ശുക്രനുള്ളത്. അതിനാല്‍ ഈ മേഘങ്ങളിലാവാം സൂക്ഷമജീവികളുടെ രൂപത്തില്‍ ചിലപ്പോള്‍ ജീവന്‍റെ ഏന്തെങ്കിലും അംശം ഒളി‌ഞ്ഞിരിക്കുന്നത് എന്ന് ശാസ്ത്രജ്ഞര്‍ പുതിയ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കരുതുന്നു. 

  • Related Posts

    നന്തന്‍കോട് കൂട്ടക്കൊലക്കേസ്; കേരളത്തെ നടുക്കിയ കൂട്ടക്കുരുതിയിൽ വിധി ഇന്ന്
    • May 12, 2025

    തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. രണ്ടു തവണ കേസിൽ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു. ഏക പ്രതി കേദല്‍ ജെന്‍സന്‍ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ്…

    Continue reading
    നിപരോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് വിപുലീകരിച്ചു; 54 പേർ ഹൈ റിസ്ക് കാറ്റഗറിയിൽ
    • May 12, 2025

    മലപ്പുറം വളാഞ്ചേരിയിലെ നിപരോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് വിപുലീകരിച്ചു. 112 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. 54 പേർ ഹൈ റിസ്ക് കാറ്റഗറിയിലാണ്. ഇതുവരെ 42 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗിയെ കൂടാതെ 10 പേർ ചികിത്സയിലുണ്ട്. ചികിത്സയിൽ…

    Continue reading

    You Missed

    ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ, പാകിസ്താനെ നേരിട്ടോളാം: ബലൂച് ലിബറേഷന്‍ ആര്‍മി

    ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ, പാകിസ്താനെ നേരിട്ടോളാം: ബലൂച് ലിബറേഷന്‍ ആര്‍മി

    ‘രാജ്യ സുരക്ഷയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് 10 ഉപഗ്രഹങ്ങള്‍’; ISRO ചെയർമാൻ വി നാരായണൻ

    ‘രാജ്യ സുരക്ഷയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് 10 ഉപഗ്രഹങ്ങള്‍’; ISRO ചെയർമാൻ വി നാരായണൻ

    INS വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവം; കോഴിക്കോട് സ്വദേശി കസ്റ്റഡിയിൽ

    INS വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവം; കോഴിക്കോട് സ്വദേശി കസ്റ്റഡിയിൽ

    ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്; അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്

    ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്; അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്

    നന്തന്‍കോട് കൂട്ടക്കൊലക്കേസ്; കേരളത്തെ നടുക്കിയ കൂട്ടക്കുരുതിയിൽ വിധി ഇന്ന്

    നന്തന്‍കോട് കൂട്ടക്കൊലക്കേസ്; കേരളത്തെ നടുക്കിയ കൂട്ടക്കുരുതിയിൽ വിധി ഇന്ന്

    നിപരോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് വിപുലീകരിച്ചു; 54 പേർ ഹൈ റിസ്ക് കാറ്റഗറിയിൽ

    നിപരോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് വിപുലീകരിച്ചു; 54 പേർ ഹൈ റിസ്ക് കാറ്റഗറിയിൽ