വീണ്ടും വീണ്ടും പ്രശ്നങ്ങൾ..; സർജറിയ്ക്ക് വിധേയനായി ബി​ഗ് ബോസ് താരം സിജോ

മാർച്ച് 25ന് നടന്ന എപ്പോസോഡിൽ ആയിരുന്നു സിജോയെ റോക്കി മർദ്ദിക്കുന്നത്.

ബി​ഗ് ബോസ് മലയാളം സീസൺ ആറിലൂടെ ഭൂരിഭാ​ഗം മലയാളികൾക്കും സുപരിചിതനായ ആളാണ് സിജോ. മികച്ച മത്സരാർത്ഥി ആകുമെന്ന് പ്രതീക്ഷിച്ച സിജോയ്ക്ക് പക്ഷേ അത്രത്തോളം പെർഫോം ചെയ്യാൻ സാധിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. സീസണിലെ ഏറ്റവും സംഭവബഹുലവും നാടകീയമായ രം​ഗവുമായിരുന്നു സിജോയെ സഹമത്സരാർത്ഥി ആയിരുന്ന റോക്കി തല്ലിയത്. പിന്നാലെ സിജോയ്ക്ക് സർജറിയും വേണ്ടി വന്നിരുന്നു. ഫിസിക്കൽ അസോൾട്ട് ബി​ഗ് ബോസ് നിയമത്തിന് എതിരായതിനാൽ റോക്കിയെ ഷോയിൽ നിന്നും പുറത്താക്കുകയും ചെയ്തു.

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ച് മാസങ്ങൾ പിന്നിടുമ്പോൾ സിജോയ്ക്ക് വീണ്ടും സർജറി വേണ്ടി വന്നിരിക്കുകയാണ്. സിജോ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് സർജറി നടക്കുന്നത്. ഒപ്പറോഷൻ തിയറ്ററിലേക്ക് കയറുന്നതിന് മുന്നോടി സിജോ പറ‍ഞ്ഞ കാര്യങ്ങളും ഇപ്പോൾ ശ്രദ്ധനേടുകയാണ്. 

“വീണ്ടും സർജറിയ്ക്ക് വേണ്ടി കയറുകയാണ്. ഡോക്ടർ വന്ന് കണ്ടിരുന്നു. കവിളിൽ ഇട്ടേക്കുന്ന പ്ലേറ്റ് റിമൂവ് ചെയ്യുകയാണ് ചെയ്യുന്നത്. എന്റെ ഒരു പല്ലിന് ചെറിയ പ്രശ്നം ഉണ്ട്. അത് ഇളക്കിയാലേ എനിക്ക് പൂർണമായും ഓക്കെ ആകാൻ പറ്റുള്ളൂ. എന്നാൽ ഇപ്പോഴതിന് പറ്റില്ല. കാരണം ആ പല്ലിന് സൈഡിലൂടെ ഒരു നെർവ് കടന്ന് പോകുന്നുണ്ട്. ഇപ്പോഴത് ചെയ്ത് കഴിഞ്ഞാൽ പ്രശ്നമാകാൻ സാധ്യതയുണ്ട്. തൊട്ടാലൊന്നും പിന്നെ എനിക്ക് ഒന്നും അറിയാൻ സാധിക്കില്ല. അതൊരു ഹൈ റിസ്ക് ആണ്. ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ മാത്രം ബാക്കി കാര്യങ്ങൾ ചെയ്യാമെന്നാണ് ഡോക്ടർ പറയുന്നത്. സർജറിയ്ക്ക് വേണ്ടി കയറുകയാണ്. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകണം. ഒരുപാട് കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. വീണ്ടും വീണ്ടും പ്രശ്നങ്ങളാണെന്ന് അറിയുമ്പോൾ, സ്വാഭാവികമായും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുണ്ട്. നിലവിൽ ഞാൻ എല്ലാത്തിനെയും കൂളായി എടുക്കുകയാണ്. അമ്മ എന്റെ കൂടെ തന്നെ ഉണ്ട്”, എന്നായിരുന്നു സിജോയുടെ വാക്കുകൾ. 

മാർച്ച് 25ന് നടന്ന എപ്പോസോഡിൽ ആയിരുന്നു സിജോയെ റോക്കി മർദ്ദിക്കുന്നത്. അന്നേദിവസം ഇരുവരും തമ്മിൽ വലിയ വാക്കുതർക്കം ഉണ്ടായി. ഇതിൽ പ്രകോപിതനായ റോക്കി, സിജോയുടെ ചെകിടത്ത് ശക്തിയിൽ അടിക്കുക ആയിരുന്നു. ഉടൻ തന്നെ ബി​ഗ് ബോസ് സംഭവത്തിൽ ഇടപെടുകയും റോക്കിയെ മുന്നറിയിപ്പ് ഒന്നുമില്ലാതെ പുറത്താക്കുകയും ചെയ്തു. സിജോയ്ക്ക് താടിയെല്ലിന് സാരമായി പരിക്കേറ്റിരുന്നു.

Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED