എല്ലാ ട്രേഡ് യൂണിയൻ സംഘടനകളെയും തകർത്താണ് FEFKA നിലനിൽക്കുന്നത്, അതിൽ പ്രധാനി ബി ഉണ്ണികൃഷ്ണൻ

ഫെഫ്ക്കയ്‌ക്കെതിരെയും ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണനെതിരെയും ആഞ്ഞടിച്ച് സംവിധായകൻ ആഷിഖ് അബു. സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി പക്ഷപാതപരമായി പെരുമാറിയെന്ന് വിശ്വസിക്കാൻ കഴിയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംശയിക്കേണ്ടതില്ലെന്നും ഒരു സിനിമാസംഘടനയും ഇതിന്റെ രൂപീകരണഘട്ടത്തിൽ ഉണ്ടായിരുന്നില്ല, റിപ്പോർട്ട് പുറത്തുവന്ന് പത്തിരുപത് ദിവസത്തിന് ശേഷമാണ് ഇത്തരത്തിലുള്ളൊരു പ്രതികരണം പോലും സംഘടനയിൽ നിന്നുണ്ടായതെന്നും ആഷിഖ് അബു വിമർശിച്ചു.

പരാതിക്കാർ wcc അംഗങ്ങളായതിനാൽ സ്വാഭാവികമായും മുൻതൂക്കം കിട്ടിയിട്ടുണ്ടാകും.സിനിമാമേഖലയിലെ പവർ ഗ്രൂപ്പുകളെക്കുറിച്ച് ബി ഉണ്ണികൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം പറഞ്ഞിട്ടുണ്ടാവുക. പവർ ഗ്രൂപ്പുകളെ ചൂണ്ടിക്കാണിക്കുന്നത് അസാധ്യമായിട്ടുള്ള കാര്യമാണെന്നും അധികാര സ്ഥാനങ്ങളിൽ വർഷങ്ങളായി കടിച്ചു തൂങ്ങി നിൽക്കുന്ന സംഘങ്ങളാണ് പവർ ഗ്രൂപ്പ്, അധികാരം കൈയ്യാളുന്ന ആളുകളെയാണ് ഇതുകൊണ്ട് കമ്മിറ്റി ഉദ്ദേശിച്ചിട്ടുണ്ടാവുകയെന്നും ആഷിഖ് അബു ട്വന്റി ഫോറിനോട് പറഞ്ഞു.

പാർവതി തിരുവോത് ഉൾപ്പെടെയുള്ള നടിമാർ നേരിട്ടത് പ്രഖ്യാപിത വിലക്കുകളായിരുന്നില്ല. അവസരങ്ങൾ യൂണിയൻറെ ഔദാര്യമല്ല അത് പ്രതിഭ കൊണ്ട് നേടിയെടുത്തതാണ്. അധികാരം കയ്യാളുന്ന സംഘങ്ങൾ സിനിമയെ നിയന്ത്രിക്കുന്നുണ്ടെന്നും ആഷിഖ് അബു വ്യക്തമാക്കി.

ഒരു വ്യവസായ മേഖലയിൽ അനിവാര്യമാണ് ട്രേഡ് യൂണിയൻ. ഇത്തരം സ്വഭാവത്തിലുള്ള സംഘടന എന്തുകൊണ്ടും സിനിമാമേഖലയിൽ നല്ലതാണ്. ബാക്കിയുള്ള എല്ലാ ട്രേഡ് സംഘടനകളെയും തകർത്തുകൊണ്ടാണ് ഫെഫ്‌ക വന്നത് അതിലെ പ്രധാനിയാണ് ബി ഉണ്ണികൃഷ്ണൻ, ഒരു ട്രേഡ് യൂണിയൻ മാത്രമല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയിലെ ഒരു സംഘം താരങ്ങൾ ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ ബി ഉണ്ണികൃഷ്ണനെ സമീപിച്ചുവെന്നുപറയുന്ന വാർത്ത വളരെ ആശ്ചര്യത്തോടെയാണ് സംഘടനയിലെ മറ്റ് അംഗങ്ങൾ കാണുന്നത് അതുകൊണ്ടുതന്നെ ഇതിലൊക്കെ ഒരു വ്യക്തത വരുത്തേണ്ടതുണ്ട് അതിന് ശേഷം പ്രതികരണം നടത്തുമെന്നും ആഷിഖ് അബു ട്വന്റി ഫോർ ന്യൂസിനോട് വ്യക്തമാക്കി.

  • Related Posts

    ‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും
    • March 30, 2026

    കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു. മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം കോഴിക്കോട് ജില്ലകളിലും, നാളെ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടെ ശക്തമായ മഴ ലഭിക്കുമെന്നാണ്…

    Continue reading
    ‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ
    • March 30, 2026

    വികസന വിഷയങ്ങളിൽ സംവാദമാകാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദം ആകാം. 24 മണിക്കൂറ് മുൻപ് പറഞ്ഞാൽ മതി. നിയമസഭയിൽ ഗവൺമെൻറ് എതിരായി അതിശക്തമായി സംസാരിച്ചിട്ടുണ്ട്. ഏറ്റവും…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

    ‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

    ‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

    ‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

    ‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

    ‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

    ‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി

    ‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി

    ‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും

    ‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും

    ‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ

    ‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ