ഷോ സ്റ്റീലറാകുന്ന വില്ലന്‍, തന്ത്രശാലിയായ രാഷ്ട്രീയക്കാരന്‍, പൊട്ടിച്ചിരിപ്പിക്കുന്ന അച്ഛന്‍; എന്തും ഭദ്രം; നരേന്ദ്രപ്രസാദിനെ ഓര്‍ക്കുമ്പോള്‍…

നടന്‍ ആര്‍ നരേന്ദ്രപ്രസാദ് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 22 വര്‍ഷം. നടന്‍ എന്നതിനപ്പുറം നാടകപ്രവര്‍ത്തകനും സാഹിത്യനിരൂപകനും തലമുറകളെ പ്രചോദിപ്പിച്ച അധ്യാപകനുമായിരുന്നു നരേന്ദ്രപ്രസാദ്. മൂന്നരപ്പതിറ്റാണ്ട് മലയാളത്തിന്റെ സാഹിത്യ, സാസ്‌കാരിക മേഖലയിലെ സജീവസാന്നിധ്യമായിരുന്നു നരേന്ദ്രപ്രസാദ്. (actor narendra prasad death anniversary)

അക്ഷരാര്‍ത്ഥത്തില്‍ ഒരു ബഹുമുഖ പ്രതിഭയായിരുന്നു ആര്‍ നരേന്ദ്രപ്രസാദ്. അധ്യാപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, സാഹിത്യനിരൂപകന്‍, ചലച്ചിത്ര അഭിനേതാവ് തുടങ്ങി പലപല റോളുകളില്‍ വേരോടി നരേന്ദ്രപ്രസാദിന്റെ ജീവിതം. കോളജ് അധ്യാപകനായിരിക്കെ, എണ്‍പതുകളിലാണ് നാടകരംഗത്ത് നരേന്ദ്രപ്രസാദ് സജീവമാകുന്നത്. നാട്യഗൃഹം എന്ന നാടകവേദി സ്ഥാപിച്ച് നാടകസങ്കല്‍പങ്ങളെ മാറ്റിയെഴുതി. 1981-ല്‍ നാട്യഗൃഹം അവതരിപ്പിച്ച സൗപര്‍ണിക ആധുനിക നാടകവേദിയിലെ ദിശാസൂചകമായി. മലയാളത്തിന് നാട്യഗൃഹം നല്‍കിയ സംഭാവനയാണ് ചൊല്‍ക്കാഴ്ച എന്ന പോയട്രി തിയറ്റര്‍.

1989ല്‍ ‘അസ്ഥികള്‍ പൂക്കുന്നു’ എന്ന സിനിമയിലൂടെയാണ് നരേന്ദ്രപ്രസാദിന്റെ അഭ്രപാളിയിലെ അരങ്ങേറ്റം. നായകനെ വെല്ലുന്ന വില്ലന്‍ കഥാപാത്രങ്ങളായും വാത്സല്യനിധിയായ അച്ഛനായും തന്ത്രശാലിയായ രാഷ്ട്രീയക്കാരനായുമെല്ലാം അരങ്ങുതകര്‍ത്തു. നര്‍മ്മരസപ്രധാനമായ കഥാപാത്രങ്ങളും തനിക്ക് അനായാസം വഴങ്ങുമെന്നും തെളിയിച്ചു.

തലസ്ഥാനത്തിലെ പരമേശ്വരനും ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദയും ആറാം തമ്പുരാനിലെ കുളപ്പുള്ളി അപ്പനും മേലേപ്പറമ്പില്‍ ആണ്‍വീടിലെ ത്രിവിക്രമന്‍പിള്ളയും ആലഞ്ചേരി തമ്പ്രാക്കളിലെ ചന്ദ്രപ്പന്‍ ഗുരുക്കളും പൈതൃകത്തിലെ ദേവദത്തന്‍ ചെമ്മാതിരിപ്പാടുമെല്ലാം നരേന്ദ്ര പ്രസാദിന്റെ കൊണ്ടാടപ്പെട്ട വേഷങ്ങളില്‍ ചിലതു മാത്രമാണ്. പൈതൃകത്തിലെ വേഷത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം അദ്ദേഹം നേടി. പതിനാല് വര്‍ഷങ്ങളിലായി നൂറ്റി ഇരുപതിലേറെ സിനിമകളാണ് അദ്ദേഹം ചെയ്തത്.

Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം