വേട്ടയാട് വിളയാട് പോലൊരു ചിത്രം മമ്മൂട്ടിയെ വെച്ച് ആലോചിച്ചിരുന്നു ; ഗൗതം മേനോൻ


മമ്മൂട്ടിയെ നായകനാക്കി മുൻപ് മലയാളത്തിൽ വേട്ടയാട് വിളയാട് പോലൊരു പോലീസ് ചിത്രം ആലോചിച്ചിരുന്നുവെന്ന് ഗൗതം മേനോൻ. മമ്മൂട്ടിയുമൊത്തുള്ള മലയാളത്തിലെ തന്റെ ആദ്യ സംവിധാന സംരംഭമായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് റിലീസിനൊരുങ്ങുങ്ങുമ്പോൾ തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ്, ഗൗതം മേനോൻ മലയാളത്തിൽ ആലോചിച്ച് നടക്കാതെ പോയ ആ ചിത്രത്തെ കുറിച്ച് വാചാലനായത്. 2005 ൽ മമ്മൂട്ടിയെ കാണാനും ഒരു തിരക്കഥ പറഞ്ഞു കേൾപ്പിക്കാനും അവസരം ലഭിച്ചിരുന്നു, എന്നാൽ ആ ചിത്രം നടന്നില്ല എന്ന് ഗൗതം മേനോൻ പറഞ്ഞു.

അദ്ദേഹത്തിന്റെ, വാരണം ആയിരം, വിണ്ണൈ താണ്ടി വരുവായാ, കാഖ കാഖ, വേട്ടയാട് വിളയാട്,എന്നൈ അറിന്താൽ,തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. സംവിധാനം കൂടാതെ അഭിനയത്തിലും കൈവെച്ച ഗൗതം മേനോൻ ഡീനോ ഡെന്നീസിന്റെ സംവിധാനത്തിൽ മമ്മൂട്ടിക്കൊപ്പം, റിലീസിനൊരുങ്ങുന്ന ബസൂക്കയിൽ ഒരു പ്രധാന വേഷത്തിലഭിനയിച്ചിരുന്നു. എന്നാൽ ബസൂക്കയുടെ സെറ്റിൽ വെച്ച് ഒരുമിച്ചൊരു ചിത്രത്തെ കുറിച്ച് മമ്മൂട്ടിയുമായി ഒരു സംഭാഷണമേ ഉണ്ടായില്ല. ചിത്രീകരണം പൂർത്തിയായ സമയത്ത് ഒരു തിരക്കഥാകൃത്ത് ഗൗതം മേനോനോട് ഒരു സ്ക്രിപ്റ്റ് വിവരിച്ചു. പല നടന്മാരുടെ പേരുകൾ അവർ നിർദ്ദേശിച്ചിരുന്നുവെങ്കിലും ഇതിനു മമ്മൂട്ടിയായിരിക്കും കൂടുതൽ ചേരുക എന്നാണ് തനിക്ക് തോന്നിയത് എന്ന് ഗൗതം മേനോൻ പറയുന്നു.

തുടർന്ന് മമ്മൂട്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കഥ പറയണം എന്ന് അറിയിച്ചപ്പോൾ, അടുത്ത ദിവസം തന്നെ വരാൻ പറഞ്ഞു. 2 മണിക്കൂർ കഥയെ പറ്റി ചർച്ച ചെയ്തപ്പോൾ, ആരാണ് പ്രൊഡ്യൂസർ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഇൻവെസ്റ്റേഴ്സിനെ താൻ കൊണ്ടുവരാം എന്ന് പറഞ്ഞ് തിരികെ പൊന്നു. എന്നാൽ വൈകുന്നേരം മമ്മൂട്ടിയുടെ വിളി വന്നു. ചിത്രം താൻ പ്രൊഡ്യൂസ് ചെയ്‌തോളാം , 10 ദിവസത്തിനുള്ളിൽ ഷൂട്ടിങ്ങും തുടങ്ങാം എന്നും മമ്മൂട്ടി അറിയിക്കുകയായിരുന്നു.
ജനുവരി 23 ന് റിലീസിനൊരുങ്ങുന്ന ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പഴ്സിൽ മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷ്,ലെന,സുഷ്മിത ഭട്ട് തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏര്‍പ്പാട് വേണ്ട; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോട് കേന്ദ്രം

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏര്‍പ്പാട് വേണ്ട; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോട് കേന്ദ്രം

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം