വിജയ് ഹസാരെ ക്രിക്കറ്റിലും കേരളം ബംഗാളിനോട് തോറ്റു; 24 റണ്‍സിന്റെ പരാജയം സജ്ഞു സാംസണ്‍ ഇല്ലാതെ

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ സഞ്ജു കേരളത്തിന്റെ വീണ്ടും തോല്‍വി. സജ്ഞു സാംസണിന്റെ അഭാവത്തില്‍ ഹൈദരാബാദില്‍ ഇറങ്ങിയ കേരളത്തെ 24 റണ്‍സിനാണ് ബംഗാള്‍ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗാള്‍ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ കേരളം 46.5 ഓവറില്‍ 182 റണ്‍സിന് എല്ലാവരും പുറത്താകുകായിരുന്നു. 103 പന്ത് നേരിട്ട് 49 റണ്‍സെടുത്ത ക്യാപ്റ്റന്‍ സല്‍മാന്‍ നിസാറാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ഷോണ്‍ റോജര്‍ 29 റണ്‍സും മുഹമ്മദ് അസ്ഹറുദ്ദീന്‍ 26 റണ്‍സും നേടി. രോഹന്‍ കുന്നുമ്മല്‍ 17 റണ്‍സെടുത്തപ്പോള്‍ അഹമ്മദ് ഇമ്രാന്‍ 13 റണ്‍സിന് പുറത്തായി. ആദിത്യ സര്‍വതെ പതിനാലും ഷറഫുദ്ദീന്‍ പതിമൂന്നും റണ്‍സ് നേടി. ബംഗാളിനായി സയന്‍ ഘോഷ് 7.5 ഓവറില്‍ 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.

നേരത്തെ അര്‍ധ സെഞ്ചുറിയുമായി ഒരറ്റത്ത് പൊരുതിനിന്ന പ്രദീപ്ത പ്രമാണിക്കാണ് ബംഗാളിന്റെ സ്‌കോര്‍ 200 കടത്തിയത്. 82 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്സറുകളും അടക്കം 74 റണ്‍സുമായി പ്രദീപ്തയാണ് പുറത്താകാതെ നിന്നു. ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റിന് 101 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ബംഗാളിനെ എട്ടാം വിക്കറ്റില്‍ കൗശിക് മെയ്തിയെ കൂട്ടുപിടിച്ച് പ്രദീപ്ത കര കയറ്റുകയായിരുന്നു. 95 പന്തുകള്‍ നേരിട്ട് ഇരുവരും 69 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. കൗശിക് 50 പന്തില്‍ 27 റണ്‍സ് നേടി. കേരളത്തിനായി എം.ഡി നിതീഷ് പത്ത് ഓവറില്‍ 46 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ജലജ് സക്സേന, ബേസില്‍ തമ്പി, ആദിത്യ സര്‍വതെ എന്നിവര്‍ ബംഗാളിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ സീസണില്‍ ആദ്യമത്സരത്തില്‍ ശക്തരായ ബറോഡയോട് 62 റണ്‍സിന് തോറ്റിരുന്നു.

Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED