മധ്യപ്രദേശിന് സ്വപ്‌ന സെഞ്ചുറി നൽകി മലയാളി താരം ജിൻസി

ചണ്ഡീഗഡിൽ ദേശീയ വനിതാ ഏക ദിന ക്രിക്കറ്റിൽ മധ്യപ്രദേശിനു വേണ്ടി മണിപ്പുരിനെതിരെ സെഞ്ചുറിയുമായി പ്ളെയർ ഓഫ് ദ് മാച്ച് ആയ ജിൻസി ജോർജിനെ അധികമാരും ശ്രദ്ധിച്ചിരിക്കില്ല. പതിനേഴു വർഷം കേരളത്തിനു കളിച്ച ജിൻസി ഈ വർഷം അതിഥി താരമായി മധ്യപ്രദേശിനൊപ്പം ചേർന്നതാണ്. കേരള ടീം ക്യാപ്റ്റനായിരുന്ന ഈ ഓപ്പണിങ് ബാറ്റർ ചൊവ്വാഴ്ച്ച മണിപ്പൂരിനെതിരെ 146 പന്തിൽ 188 റൺസ് ആണ് സ്കോർ ചെയ്തത്. 27 ബൗണ്ടറി. അനന്യ ദുബെയ്ക്കൊപ്പം (168) മധ്യപ്രദേശ് സ്കോർ 50 ഓവറിൽ മൂന്ന് വിക്കറ്റിന് 398 റൺസിൽ എത്തിച്ചു. ഏക ദിനത്തിൽ ജിൻസിയുടെ ഉയർന്ന സ്കോർ ആണിത്.

നേരത്തെ ട്വൻ്റി 20യിൽ മധ്യപ്രദേശിനായി എഴു മത്സരങ്ങളിൽ കളിച്ചു. കാർട്ടറിലൊഴികെ മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാനായി. ജിൻസി അണ്ടർ 16 തലം മുതൽ കേരള ടീമിൽ സ്ഥിരം സാന്നിധ്യമായിരുന്നു. 2008 ൽ സംസ്ഥാന ജൂനിയർ ചാംപ്യൻഷിപ്പിൽ കൊല്ലത്തിനു വേണ്ടി ഒരു ഇന്നിംഗ്സിൽ കോഴിക്കോടിൻ്റെ 10 വിക്കറ്റ് വീഴ്ത്തിയ ജിൻസി അന്ന് കൊല്ലം നേടിയ 69 റൺസിൽ 48 റൺസും സ്കോർ ചെയ്തിരുന്നു. 10 വിക്കറ്റിൽ ഏഴ് ക്ളീൻ ബൗൾഡ്, ഒരു എൽ. ബി.ഡബ്ളിയു.രണ്ട് റിട്ടേൺ ക്യാച്ചും. പക്ഷേ, ജിൻസി ഇപ്പോൾ ബാറ്റിങ്ങിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്.

കൊല്ലം കുണ്ടറ പെരുമ്പുഴ പൊയ്കയിൽ കിഴക്കതിൽ ജോർജ്കുട്ടിയുടെയും ചിന്നമ്മയുടെയും പുത്രി ചെന്നൈയിൽ പാർട് ടൈം ജോലി നോക്കിയാണ് പരിശീലനം തുടരുന്നത്.മുൻ തമിഴ്നാട് താരം ഷൈലജ സുന്ദറുമൊത്താണ് പരിശീലനം.ഷൈലജ ഇപ്പോൾ പോണ്ടിച്ചേരിക്കു കളിക്കുന്നു. 2019-20 ൽ തായ്ലൻഡും ബംഗ്ലാദേശും ഇന്ത്യ എ, ബി ടീമുകളും പങ്കെടുത്ത ക്വാഡ്രാങ്കുലറിൽ ഇന്ത്യൻ എ ടീമിൽ ജിൻസി ഉണ്ടായിരുന്നു. ഇന്ത്യ ബി യിൽ മിന്നു മണിയും. തായ്ലൻഡിനെതിരെ അന്ന് 44 റൺസ് നേടി. കേരളത്തിനു വേണ്ടി ട്വൻ്റി 20യിൽ മണിപ്പൂരിനെതിരെയും ഏക ദിനത്തിൽ മുംബൈക്കും ത്രിപുരയ്ക്കുമെതിരെയും സെഞ്ചുറി നേടിയ ജിൻസിക്ക് കോവിഡ് കാലം, ഇന്ത്യ എ ടീമിൽ നിന്ന് മുന്നോട്ടുള്ള കുതിപ്പിനു തടസ്സമായി.

കേരളത്തിനു കളിച്ചപ്പോൾ ലഭിക്കാതെ പോയ ഇന്ത്യൻ ക്യാപ് മധ്യപ്രദേശ് വഴി ജിൻസിക്കു ലഭിക്കുമോ? മുപ്പത്തിരണ്ടാം വയസ്സിൽ ഭാഗ്യം കൈവരുമോ? ആശ ശോഭനയൊപ്പാലെ വൈകി വന്നൊരു ഭാഗ്യമായത് സംഭവിക്കട്ടെ.

മിന്നു മണിക്കും ആശ ശോഭനയ്ക്കും സജന സജീവനും പിന്നാലെ കേരളത്തിൽ നിന്ന് മറ്റൊരു വനിതകൂടി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തുമെന്നു തന്നെ പ്രതീക്ഷിക്കാം.
ജിൻസിയുടെ നിശ്ചയദാർഢ്യവും സമർപണവും പ്രശംസനീയമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിച്ച് പരിശീലനത്തിനായി ചെന്നൈയിൽ താമസിക്കുന്നത് ലക്ഷ്യബോധത്തോടെ തന്നെ. ആ ലക്ഷ്യം അകലെയല്ല എന്ന് വിശ്വസിക്കാം.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം