‘ചേവായൂർ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പ് പൂർത്തിയായി; വോട്ടെടുപ്പിലെ സംഘർഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് നാളെ കോൺഗ്രസ് ഹർത്താൽ

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ആണെങ്കിലും സംഭവബഹുലമായിരുന്നു ചേവായൂർ സർവീസ് സഹകരണ ബാങ്കിലെ വോട്ടെടുപ്പ്. കള്ളവോട്ട് രേഖപ്പെടുത്തുന്നു എന്ന് ആരോപിച്ച് കോൺഗ്രസും വിമത വിഭാഗത്തെ പിന്തുണച്ച് സിപിഐഎമ്മും രംഗത്തെത്തി. ഇത് പല ഘട്ടത്തിലും വാക്കേറ്റത്തിലും കയ്യങ്കളിയിലും എത്തി.

സിപിഐഎം പ്രവർത്തകരെ പിന്തിരിപ്പിക്കുന്നതിനിടെ പൊലീസിന്റെ ലാത്തിവീശലിൽ നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. സിപിഐ എം – കോൺഗ്രസ് പ്രവർത്തകർ മർദിച്ചുവെന്ന് ബിജെ പിയും ആരോപിച്ചു. വേട്ടർമാരിൽ പലരും കള്ളവോട് മൂലം വോട്ട് ചെയ്യാനാകാതെ മടങ്ങി.

36,000 ത്തോളം വോട്ടർമാരുള്ള ബാങ്കിൽ 8500 ഓളം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. നാലരയോടെ വോട്ടെണ്ണൽ ആരംഭിച്ചു. രാത്രിയോടെ ഫലപ്രഖ്യാപനവും ഉണ്ടാകും. വർഷങ്ങളായി കോൺഗ്രസ് ഭരിച്ചിരുന്ന ബാങ്കിൽ ഡിസിസിയുമുള്ള ഭിന്നതയെ തുടർന്നാണ് നിലവിലെ ഭരണ സമിതി വിമതരായി മത്സരിക്കാൻ തീരുമാനിച്ചത്.

അതേസമയം, ബാങ്ക് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കോൺഗ്രസ്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താലെന്ന് ഡിസിസി പ്രസിഡന്റ്റ് അഡ്വ കെ പ്രവീൺ കുമാർ വ്യക്തമാക്കി.

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേട്ടുകേൾവിയില്ലാത്ത അക്രമങ്ങളാണ് അരങ്ങേറിയതെന്ന് എം കെ രാഘവൻ എം പി പറഞ്ഞു. അക്രമങ്ങൾക്ക് നേത്യത്വം നൽകിയത് സിപിഐഎം ആണ്, പത്ത് ജീപ്പുകളാണ് പ്രവർത്തകർ തകർത്തത്. കോൺഗ്രസ് പ്രവർത്തകർ ക്രൂര മർദ്ദനത്തിന് ഇരയായി. സിപിഐഎം 5000 കള്ളവോട്ടുകൾ ചെയ്തു.അർഹരായ വോട്ടർമാരെ തടഞ്ഞുവെച്ച്
അക്രമത്തിലൂടെ ബാങ്ക് ഭരണം പിടിച്ചെടുക്കാനാണ് സിപിഐഎം ശ്രമിച്ചതെന്നും രാഘവൻ എം പി കൂട്ടിച്ചേർത്തു.

Related Posts

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി…

Continue reading
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • February 10, 2026

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED