‘പന്തിനെ രക്ഷിക്കാന്‍ ക്രീസില്‍ ചാടിയും കൂകിവിളിച്ചും സര്‍ഫറാസിന്റെ വെപ്രാളം; ന്യൂസിലാന്‍ഡിന് കുറഞ്ഞ വിജയലക്ഷ്യം

സ്വന്തം മണ്ണില്‍ ഇന്ത്യയുടെ ടെസ്റ്റ് സംഘം വിയര്‍ക്കുന്ന വാര്‍ത്തകളാണ് മത്സരം തുടങ്ങിയത് മുതല്‍. ഒടുവിലിതാ നാലാംദിനത്തില്‍ ന്യൂസിലാന്‍ഡിന് 107 റണ്‍സ് എന്ന കുറഞ്ഞ വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ 356 റണ്‍സായിരുന്നു ലീഡ്. രണ്ടാം ഇന്നിംഗ്‌സില്‍ സര്‍ഫറാസ് ഖാനും റിഷഭ് പന്തും തീര്‍ത്ത വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷയേറ്റിയെങ്കിലും 462 റണ്‍സിന് ഓള്‍ ഔട്ടായി. 107 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ കിവിപട നാലാം ദിനത്തില്‍ നാലു പന്തുകള്‍ കളിച്ചെങ്കിലും റണ്‍സെടുത്തില്ല. വെളിച്ചക്കുറവ് മൂലം കളി അവസാനിപ്പിക്കുകയും ചെയ്തു. ടോം ലഥാമും ഡെവോണ്‍ കോണ്‍വെയുമാണ് ക്രീസില്‍.

അതിനിടെ ഇന്ത്യന്‍ ഇന്നിങ്‌സിനിടെ കാണികള്‍ക്ക് കൗതുകകരമായ രംഗങ്ങളും ബംഗളുരുവിലെ സ്റ്റേഡിയത്തിലുണ്ടായി. 55-ാം ഓവറില്‍ പന്തും സര്‍ഫറാസും റണ്‍സെടുക്കുന്നതിനിടെ ഓട്ടത്തില്‍ ആശയക്കുഴപ്പമുണ്ടാകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കഷ്ടിച്ചാണ് പന്ത് റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. മാറ്റ് ഹെന്റിയുടെ ഔട്ട് സ്വിംഗര്‍ തട്ടിയിട്ട് ഇരുവരും റണ്‍സിനായി ഓടുകയായിരുന്നു. ആദ്യ റണ്‍ പൂര്‍ത്തിയാക്കി രണ്ടാം റണ്ണിന് ശ്രമിക്കവെയാണ് രസകരമായ രംഗമുണ്ടായത്. ഒരു ഭാഗത്ത് നിന്ന് സര്‍ഫറാസും മറുഭാഗത്ത് നിന്ന് പന്തും ക്രീസ് വിട്ടിരുന്നു. എന്നാല്‍ സംഗതി പന്തിയല്ലെന്ന് കണ്ട സര്‍ഫറാസ് തിരികെ ക്രീസിലേക്ക് കയറി. ക്രീസ് വിട്ട് കുറച്ചധികം പുറത്തായിരുന്ന പന്തിന് സൂചന നല്‍കുകയായിരുന്നു. പന്ത് ഓട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ സര്‍ഫറാസിന്റെ സാധാരണ ആംഗ്യങ്ങളൊന്നും ശ്രദ്ധിച്ചില്ല. ഇതോടെയാണ് ക്രീസില്‍ ചാടിയും കൂകി വിളിച്ചും ഋഷഭ് പന്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. അപകടം മനസിലാക്കിയ പന്ത് തിരികെ ക്രീസിലേക്ക് ഓടിക്കയറുന്നതിനിടെ കീപ്പര്‍ പന്ത് വിക്കറ്റിലേക്ക് ഏറിഞ്ഞു. തലനാരിഴക്ക് പന്ത് സ്റ്റമ്പില്‍ തൊടാതെ പോയി. ഇതോടെ പന്ത് റണ്‍ ഔട്ടില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. മത്സരത്തില്‍ സര്‍ഫറാസ് 150 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഋഷഭ് പന്ത് സെഞ്ചുറിക്ക് ഒരു റണ്‍ മാത്രം ശേഷിക്കെ ഔട്ടായി. 177 റണ്‍സ് മുതല്‍ക്കൂട്ടിയ തകര്‍പ്പന്‍ ബാറ്റിങ് ആണ് ഇരുവരും കാഴ്ച്ചവെച്ചത്. നേരത്തെ മഴ കാരണം നിര്‍ത്തിവെക്കേണ്ടി വന്ന മത്സരം വൈകിയാണ് പുനരാരംഭിക്കാനായത്.

Related Posts

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ
  • April 14, 2026

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ എം കെ റാമിനെ പുറത്താക്കണമെന്ന നിലപാടിലുറച്ച് വിദ്യാർഥികൾ. മാനേജ്മെന്റ് ചർച്ചക്ക് തയ്യാറാകാതെ ക്ലാസ്സ് ബഹിഷ്കരണം അവസാനിപ്പിക്കില്ല. മാനേജ്മെൻറ്റ് ആരാണെന്ന് ഇതുവരെ ഞങ്ങൾ ആരും കണ്ടിട്ടില്ല. സീനിയർ…

Continue reading
‘ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തിക്കളയാം എന്നുള്ള തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട’; രമേശ് ചെന്നിത്തല
  • April 11, 2026

ബിഷപ്പുമാര്‍ക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും വിമര്‍ശിച്ച് രമേശ് ചെന്നിത്തല. ബിജെപിക്ക് ഒപ്പം നിന്നില്ലെങ്കില്‍ സഭാ മേലധ്യക്ഷന്‍മാരെയും ദീപിക പത്രത്തെയുമൊക്കെ ഭീഷണിപ്പെടുത്തിക്കളയാം, വരുതിക്ക് കൊണ്ടുവന്നുകളയാം എന്നുള്ള നിലപാട് കേരളം ഒരിക്കലും അംഗീകരിക്കാന്‍ പോകന്ന ഒന്നല്ലെന്ന് രമേശ് ചെന്നിത്തല…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

‘കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നേരിട്ട് ഇടപെടില്ല’; ആർക്കും പരസ്യ പിന്തുണ ഇല്ലെന്ന് മുസ്ലിം ലീഗ്

‘കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നേരിട്ട് ഇടപെടില്ല’; ആർക്കും പരസ്യ പിന്തുണ ഇല്ലെന്ന് മുസ്ലിം ലീഗ്

സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു

‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു