കേരള സൂപ്പര്‍ലീഗിന്റെ ഫൈനല്‍ പോരാട്ടത്തിന് കൊച്ചിയും കോഴിക്കോടും


മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള പ്രഥമ ഫൈനലില്‍ മാറ്റുരക്കുക ഫോഴ്‌സ കൊച്ചി എഫ്സിയും കാലിക്കറ്റ് എഫ്സിയും. കോഴിക്കോട് ഇംഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കൊച്ചി അവസാന പോരാട്ടത്തിന് ബര്‍ത്ത് ഉറപ്പിച്ചത്. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. എന്നാല്‍ രണ്ടാംപകുതിയില്‍ ബ്രസീലിയന്‍ താരം ഡോറിയല്‍ട്ടന്‍ ഗോമസ് കളിയുടെ ഗതി നിര്‍ണയിക്കുന്ന രണ്ട് ഗോളുകള്‍ നേടിയതോടെ കണ്ണൂരിന് പുറത്തേക്കുള്ള ടിക്കറ്റ് ഉറച്ചു. ആദ്യ പതിനഞ്ച് മിനിറ്റില്‍ വിരസമായ നീക്കങ്ങളായിരുന്നു ഇരുടീമുകളുടെയും ഭാഗത്ത് നിന്നുണ്ടായത്. ഗോളിലേക്ക് ആവേശം നിറക്കുന്ന ഒരു നീക്കങ്ങള്‍ പോലും ഇല്ലാതെ വന്നതോടെ ഫാന്‍സും നിരാശരായിരുന്നു. എന്നാല്‍ 16-ാം മിനിറ്റില്‍ കളിയുടെ വിരസത മാറ്റിയ നീക്കമുണ്ടായി. കൊച്ചിയുടെ ഡോറിയല്‍ട്ടന്‍ നല്‍കിയ പന്തില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ ഗോള്‍ ശ്രമം. പക്ഷേ ലക്ഷ്യത്തില്‍ നിന്ന് അകന്ന് പന്ത് കണ്ണൂര്‍ പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്.

പിന്നാലെ ഗോളിനുള്ള ശ്രമം കണ്ണൂര്‍ വാരിയേഴ്‌സും നടത്തിക്കൊണ്ടിരുന്നു. ഇതിനിടെ കൊച്ചിയുടെ കമല്‍പ്രീത് സിംഗിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഇരുപത്തിമൂന്നാം മിനിറ്റില്‍ നിജോയുടെ രണ്ടാമത്തെ ഗോളശ്രവും കണ്ടു. കണ്ണൂര്‍ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ച പന്ത് കീപ്പര്‍ അജ്മല്‍ കോര്‍ണര്‍ വഴങ്ങിയാണ് രക്ഷപ്പെടുത്തിയത്. തൊട്ടുപിന്നാലെ 42-ാം മിനിറ്റില്‍ കണ്ണൂരിന്റെ റിഷാദ് ഗഫൂറിന് മഞ്ഞക്കാര്‍ഡ്. ഒത്തിണക്കത്തോടെയുള്ള നീക്കങ്ങള്‍ ഇരുടീമുകളും നടത്താതെ വിരസമായാണ് ഒന്നാം പകുതി അവസാനിച്ചത്.

രണ്ടാം പകുതി ആരംഭിച്ച് അധികം വൈകിയില്ല, അന്‍പതാം മിനിറ്റില്‍ കണ്ണൂരിന്റെ സെര്‍ഡിനേറോയെ ഫൗള്‍ ചെയ്തതിന് അജയ് അലക്സിന് മഞ്ഞക്കാര്‍ഡും കണ്ണൂരിരിന് അനുകൂലമായി ഫ്രീകിക്കും. എന്നാല്‍ ബോക്സിന് സമീപത്ത് നിന്നെടുത്ത കിക്ക് ലക്ഷ്യം കാണാതെ പോയി. അറുപത്തിരണ്ടാം മിനിറ്റില്‍ അബിന്‍, നജീബ്, ഹര്‍ഷല്‍ എന്നിവര്‍ കണ്ണൂരിനായി പകരക്കാരായി എത്തി. കൊച്ചിയും ഒരു താരത്തെ പിന്‍വലിച്ചു. പകരം ബസന്ത സിംഗാണ് എത്തിയത്. ഒരു മാറ്റം നടത്തിയ കൊച്ചിയാണ് കളിയുടെ ഗതി മാറ്റിയത്. എഴുപത്തിമൂന്നാം മിനിറ്റില്‍ കൊച്ചി ഗോള്‍ നേടി. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ ലഭിച്ച പന്ത് ഡോറിയല്‍ട്ടന്‍ ഗോമസ് ബൈസിക്കിള്‍ കിക്കിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. സ്‌കോര്‍ 1-0. ആറ് മിനിറ്റിന്റെ ഇടവേള മാത്രമായിരുന്നു കൊച്ചിയുടെ രണ്ടാംഗോളിലേക്ക് ഉണ്ടായിരുന്നത്. ഡോറിയല്‍ട്ടന്‍ വീണ്ടും ഗോള്‍ നേടി. ഇടതു വിങ്ങിലൂടെ മുന്നേറിയെത്തി ഡോറിയല്‍ട്ടന്‍ തൊടുത്ത ഗ്രൗണ്ടര്‍ അജ്മലിന്റെ കൈകള്‍ക്ക് ഇടയിലൂടെ പോസ്റ്റില്‍ കയറി. സ്‌കോര്‍ 2-0. ഇതോടെ കേരള സൂപ്പര്‍ ലീഗില്‍ ബ്രസീലിയന്‍ താരത്തിന് ഏഴ് ഗോളുകള്‍ സ്വന്തമായി. ഒപ്പം പ്രഥമ മഹിന്ദ്ര സൂപ്പര്‍ ലീഗ് കേരള ഫൈനലില്‍ ഫോഴ്‌സ കൊച്ചി എഫ്‌സി ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു. പത്തിന് കോഴിക്കോട് ഇതേ സ്റ്റേഡിയത്തില്‍ തന്നെയായിരിക്കും ഫൈനല്‍.

Related Posts

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും: 12 ജില്ലകളിൽ യെല്ലോ അലർട്ട്
  • April 20, 2026

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക് എത്താനാണ് സാധ്യത. കേന്ദ്രീകരിച്ച് ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.…

Continue reading
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്
  • April 18, 2026

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 10 പ്രതികള്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ. 260000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ പ്രശാന്താണ് ശിക്ഷ വിധിച്ചത്. പ്രതികളില്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഷാൾ വേണ്ട! കുളച്ചൽ പ്രചാരണ വേദിയിൽ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുൽ ഗാന്ധി

ഷാൾ വേണ്ട! കുളച്ചൽ പ്രചാരണ വേദിയിൽ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുൽ ഗാന്ധി

കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; അനോഷ് കണ്ണ് തുറന്നു

കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; അനോഷ് കണ്ണ് തുറന്നു

‘നൗഫലിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് രാജൻ വിള്ളൽ പരിശോധിച്ചത്, മന്ത്രി നൗഫലിനോട് മാപ്പ് പറയാൻ തയ്യാറാകണം’; ഓ ജെ ജനീഷ്

‘നൗഫലിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് രാജൻ വിള്ളൽ പരിശോധിച്ചത്, മന്ത്രി നൗഫലിനോട് മാപ്പ് പറയാൻ തയ്യാറാകണം’; ഓ ജെ ജനീഷ്

സുനാമി ഭീതിയിൽ വടക്കൻ തീരം; ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; അതീവ ജാഗ്രത

സുനാമി ഭീതിയിൽ വടക്കൻ തീരം; ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; അതീവ ജാഗ്രത

‘ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ MLAയായ ആളല്ല കെ.രാജൻ’: വിമർശിച്ച് എഐവൈഎഫ്

‘ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ MLAയായ ആളല്ല കെ.രാജൻ’: വിമർശിച്ച് എഐവൈഎഫ്

പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പ്; സഹോദരൻ അതീവ​ഗുരുതരാവസ്ഥയിൽ

പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പ്; സഹോദരൻ അതീവ​ഗുരുതരാവസ്ഥയിൽ