‘ഇല്ലാത്ത വാര്‍ത്തകള്‍ കൊണ്ട് പാവം സുധാകരേട്ടനെ നിങ്ങള്‍ അധിക്ഷേപിക്കുന്നതെന്തിന്?’ ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് വി ഡി സതീശന്‍

കോണ്‍ഗ്രസില്‍ അനൈക്യമെന്നത് ചില മാധ്യമങ്ങളുടെ നുണബോംബെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു ചാനല്‍ കോണ്‍ഗ്രസിനെതിരെ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 40ഓളം വ്യാജവാര്‍ത്തകളുണ്ടാക്കിയെന്നാണ് വി ഡി സതീശന്റെ ആരോപണം. ഇത്തരം വ്യാജവാര്‍ത്തകള്‍ക്കപ്പുറം ജനങ്ങളുടെ മനസിലാണ് യുഡിഎഫ്. അതിനെ തകര്‍ക്കാനാകില്ല. വ്യാജ വാര്‍ത്തകള്‍ ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ച് പാവം സുധാകരനെ അധിക്ഷേപിക്കാന്‍ ശ്രമം നടന്നു. താനും കെ സി വേണുഗോപാലും അടിച്ചുപിരിഞ്ഞുവെന്ന വാര്‍ത്ത തങ്ങള്‍ ഒരുമിച്ചിരുന്ന് കണ്ട് ചിരിച്ചെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ കോണ്‍ഗ്രസ് 48 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കിയിട്ടും പട്ടിക വൈകിയെന്ന പ്രചാരണം എന്തിനെന്ന് മനസിലാകുന്നില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. പോണ്ടിച്ചേരിയും അസമിലേയും തമിഴ്‌നാട്ടിലേയും ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ തന്നെയാണ് സ്വാഭാവികമായും ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ നടന്നത്. എല്ലാവരും തിരക്കിലായിരുന്നു. താരതമ്യേനെ വളരെ വേഗത്തിലാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. എന്നിട്ടും കോണ്‍ഗ്രസിനെക്കുറിച്ച് തെറ്റായ വാര്‍ത്തയുണ്ടാക്കി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത് ചില മാധ്യമങ്ങള്‍ കാണിക്കുന്ന മര്യാദ ഇല്ലായ്മയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കെ സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനം വരുന്നതിനും വളരെ മുമ്പ് അദ്ദേഹത്തിന് ഹൈക്കമാന്‍ഡ് വഴങ്ങിയതായി വാര്‍ത്തകള്‍ വന്നുവെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ഇത് തിരുത്തി വാര്‍ത്ത വന്നപ്പോഴും ഞങ്ങള്‍ ഔദ്യോഗിക തീരുമാനം എടുത്തിരുന്നില്ല. ചില മാധ്യമങ്ങള്‍ എകെജി സെന്ററില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശം അനുസരിച്ച് കോണ്‍ഗ്രസിനോട് ക്രൂരത കാണിക്കുന്നു. മാധ്യമങ്ങളുടെ പേര് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. വ്യക്തിപരമായ.ി തനിക്കെതിരെ വരുന്ന ആക്ഷേപങ്ങളെ നേരിടാന്‍ തനിക്ക് ചങ്കൂറ്റമുണ്ട്. പ്രസ്ഥാനത്തിനെതിരെ തെറ്റായ പ്രചരണം ഈ വിധത്തില്‍ നടത്തുമ്പോള്‍ അതില്‍ വല്ലാത്ത പരിഭവമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Posts

തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രം, പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം; സെബാസ്റ്റ്യന്‍ പോള്‍
  • May 6, 2026

നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പിണറായി വിജയനെന്ന് ഇടത് സഹയാത്രികനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോള്‍. പിണറായി വിജയനെതിരായ വിധിയെഴുത്താണ് കേരളത്തില്‍ ഉണ്ടായത്. ഇടതുപക്ഷം ഇത്തവണ വോട്ടു ചോദിച്ചത് ഒരു വ്യക്തിക്കു വേണ്ടിയാണ്. മൂന്നാം ഊഴം തേടിയത് എല്‍ഡിഎഫിനു വേണ്ടിയല്ല, ഒരു…

Continue reading
എത്രയും പ്രിയപ്പെട്ട കേരളമേ, ഞാൻ ശൂന്യമാണ്; ഖജനാവിൽ നിന്നൊരു കത്ത്
  • May 6, 2026

എത്രയും സ്നേഹം നിറഞ്ഞ കേരളത്തിലെ ജനങ്ങൾ വായിച്ചറിയാൻ,എന്നും നിറഞ്ഞ മനസോടെ നിങ്ങളുടെ ആവശ്യങ്ങളിൽ അത്താണിയാകണമെന്ന് എനിക്കേറെ ആഗ്രഹമുണ്ട്. ഉത്സവകാലങ്ങളുടെ പ്രതിധ്വനി പണത്തിന്റെയും അന്നത്തിന്റെയും രൂപത്തിൽ നിങ്ങളിലേക്കെത്തിക്കുന്നതാണെന്റെ സന്തോഷം. കൃത്യസമയത്ത് ശന്പളവും പെൻഷനുമെത്തിക്കുക, കോൺട്രാക്ടർമാർക്ക് സമയത്തിന് പണം നൽകുക,തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് യഥേഷ്ടം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രം, പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം; സെബാസ്റ്റ്യന്‍ പോള്‍

തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രം, പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം; സെബാസ്റ്റ്യന്‍ പോള്‍

എത്രയും പ്രിയപ്പെട്ട കേരളമേ, ഞാൻ ശൂന്യമാണ്; ഖജനാവിൽ നിന്നൊരു കത്ത്

എത്രയും പ്രിയപ്പെട്ട കേരളമേ, ഞാൻ ശൂന്യമാണ്; ഖജനാവിൽ നിന്നൊരു കത്ത്

TVK അധ്യക്ഷൻ വിജയ്ക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ എത്ര മാർക്ക് കിട്ടി? പഴയ മാർക്ക് ഷീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

TVK അധ്യക്ഷൻ വിജയ്ക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ എത്ര മാർക്ക് കിട്ടി? പഴയ മാർക്ക് ഷീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

രണ്ട് പതിറ്റാണ്ടിന് ശേഷം ആര്‍സനല്‍ ആദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ആര്‍സനല്‍ ആദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

‘പേട്രിയറ്റ്’ ഒരു ടോം ക്രൂസ് സിനിമ പോലെ ഗംഭീരം: വൈറലായി വിദേശ വനിതയുടെ റിവ്യൂ

‘പേട്രിയറ്റ്’ ഒരു ടോം ക്രൂസ് സിനിമ പോലെ ഗംഭീരം: വൈറലായി വിദേശ വനിതയുടെ റിവ്യൂ