​IMFൽ നിന്ന് ഗീതാ ഗോപിനാഥ് പടിയിറങ്ങുന്നു; സാമ്പത്തിക ശാസ്ത്രത്തിൽ നിന്ന് അകലാതെ ഹാർവാഡിൽ അധ്യാപനത്തിലേക്ക്

രാജ്യാന്തര നാണ്യനിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി എം ഡി എന്ന ചുമതലയിൽ നിന്ന് പടിയിറങ്ങുകയാണ് ഗീതാ ഗോപിനാഥ്. മുൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന ഡോ രഘുറാം രാജൻ, കൗശിക് ബസു, അഭിജിത് സെൻ, അരവിന്ദ് സുബ്രഹ്മണ്യൻ എന്നിവരുടെ പട്ടികയിലേക്ക് ചേർന്ന് അധ്യാപനത്തിലേക്കാണ് ഗീതാ ഗോപിനാഥിന്റെ മടക്കം. ഹാർവാഡിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ ഇനാഗുറൽ ഗ്രിഗറി, അനിയ കോഫെ പ്രൊഫസർ ഓഫ് ഇക്കണോമിക്സ് എന്നാവും ഇനി ഗീതാ ഗോപിനാഥിന്റെ വിലാസം.

ഐഎംഎഫിലെ ഫസ്റ്റ് ഡെപ്യൂട്ടി എംഡിയായിരുന്ന ഗീതാ ഗോപിനാഥ് സ്ഥാനമൊഴിയുന്ന വിവരം അറിയിച്ചത് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവയാണ്. 2019ലാണ് ഹാർവാഡിലെ അധ്യാപനത്തിൽ നിന്ന് ലീവെടുത്ത് ഗീതാ ഗോപിനാഥ് രാജ്യാന്തര നാണ്യ നിധിയിലെ ചീഫ് ഇക്കണോമിസ്റ്റായി ചുമതലയേൽക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഗീതാ ഗോപിനാഥ്. 2022ലാണ് ഫസ്റ്റ് ഡെപ്യൂട്ടി എംഡിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. ഒമ്പത് വർഷമാണ് ഗീതാ ഗോപിനാഥ് ഐഎംഎഫിനൊപ്പമുണ്ടായിരുന്നത്.

മികച്ച സഹപ്രവർത്തകയും അസാധാരണമായ ബൗദ്ധിക ശേഷി പ്രകടിപ്പിക്കുന്ന നേതാവുമാണ് ഗീതാ ഗോപിനാഥെന്ന് ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. ഫണ്ട് വിനിയോഗം, രാജ്യാന്തര സാന്പത്തിക ശാസ്ത്രം, പ്രൊഫഷണലിസം എന്നിവയിൽ അനിതരസാധാരണമായ മികവ് പുലർത്തുന്നയാളാണ് ഗീതാ ഗോപിനാഥെന്നും പകർച്ചവ്യാധി,ഭൗമ രാഷ്ട്രീയ പ്രശ്നങ്ങൾ, ജീവിതച്ചെലവ് പ്രതിസന്ധി, ആഗോള വ്യാപാര മേഖലയിലെ പ്രതിസന്ധി എന്നിവയുടെ കാലത്ത് ഗീതാ ഗോപിനാഥിന്റെ പ്രായോഗിക നയരൂപീകരണം ഐഎംഎഫിന് ഏറെ സഹായകമായെന്നും ജോർജീവ പറഞ്ഞു.ഗീതാ ഗോപിനാഥിന്റെ പ്രായോഗിക നയ രൂപീകരണത്തെ ഏറെ ആദരവോടെയാണ് താൻ കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു. സാമ്പത്തിക പരാധീനതയിൽ പെട്ട അർജന്റീനയ്ക്കും യുദ്ധ ഭീതിയിലാഴ്ന്ന യുക്രെയ്നും ഫണ്ടുകൾ അനുവദിക്കുന്നതിൽ ഗീതാ ഗോപിനാഥ് കാട്ടിയ അവധാനതയെയും ജോർജീവ പ്രശംസിച്ചു. ജി 7, ജി 20 പോലെയുള്ള രാജ്യാന്തര കൂട്ടായ്മകളിൽ ഐഎംഎഫിനെ ക്രിയാത്മകമായി പ്രതിനിധീകരിക്കാനും ഗീതാ ഗോപിനാഥിന് കഴിഞ്ഞിട്ടുണ്ടെന്നും ജോർജീവ.

തുടർന്ന് രാജി സ്ഥിരീകരിച്ചുകൊണ്ട് എക്സിൽ ഗീതാ ഗോപിനാഥിന്റെ പോസ്റ്റും വന്നു. “ആദ്യം ചീഫ് ഇക്കണോമിസ്റ്റായും പിന്നീട് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായും ഐഎംഎഫിൽ ചെലവഴിക്കാനായതിൽ ഞാൻ കൃതാർത്ഥയാണ്”. സാമർത്ഥ്യവും പ്രതിബദ്ധതയുള്ള ഐഎംഎഫ് ജീവനക്കാർ, മാനേജ്‌മെന്റിലെ സഹപ്രവർത്തകർ, എക്‌സിക്യൂട്ടീവ് ബോർഡ്, രാജ്യത്തലവന്മാർ എന്നിവരുമായി അടുത്ത് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു. അഭൂതപൂർവമായ വെല്ലുവിളികളുടെ ഒരു കാലഘട്ടത്തിൽ ഐഎംഎഫിനെ സേവിക്കാൻ ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിച്ച അവസരത്തിന് ക്രിസ്റ്റലീനയ്ക്കും അവരുടെ മുൻഗാമിയായ ക്രിസ്റ്റീൻ ലഗാർഡെയ്ക്കും നന്ദിയും അറിയിക്കുന്നുണ്ട് ഗീതാ ഗോപിനാഥ്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും അടുത്ത തലമുറയിലെ സാമ്പത്തിക വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനും അന്താരാഷ്ട്ര ധനകാര്യത്തിലും മാക്രോ ഇക്കണോമിക്‌സിലും ഗവേഷണ മേഖലയിലും പുതിയ അതിരുകൾ രചിക്കാൻ അക്കാദമിക് മേഖലയിലേക്ക് മടങ്ങുന്നു.”എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. രാജ്യാന്തര നാണ്യനിധിയിൽ നിന്നുള്ള ഗീതാ ഗോപിനാഥിന്റെ പടിയിറക്കം ചർച്ചകൾക്കും വഴിവക്കുന്നുണ്ട്.

കണ്ണൂരിൽ കുടുംബവേരുകളുള്ള ഗീതാ ഗോപിനാഥെന്ന സാമ്പത്തിക ശാസ്ത്രജ്ഞ ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക വിദഗ്ധയെന്ന നിലയിലേക്ക് വളർന്നത് അതിവേഗമായിരുന്നു. ലേഡി ശ്രീറാം കോളജിൽ നിന്ന് BA. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും MA എന്നിവ കരസ്ഥമാക്കിയ ശേഷം അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലാണ് പിഎച്ച്ഡി ചെയ്തത്. ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിലാണ് ഗീതാ ഗോപിനാഥ് ആദ്യം അധ്യാപികയായി ചേരുന്നത്. അവിടെ നിന്ന് ഹാർവാഡിലെത്തി. അക്കാദമിക മേഖലയിൽ നിന്ന് താത്കാലികമായ ഇടവേളയെടുത്താണ് ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായത്. ഫിനാൻഷ്യൽ ടൈംസിന്റെ മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ വിമൻ ഓഫ് 2021 ലും 2019 നിർവചിച്ച 50 പ്രമുഖ വ്യക്തികളുടെ ബ്ലൂംബെർഗ് പട്ടികയിലും വോഗ് ഇന്ത്യയുടെ വിമൻ ഓഫ് ദ ഇയറായുമൊക്കെ ഗീതാ ഗോപിനാഥ് അംഗീകരിക്കപ്പെട്ടു . ഗീതാ ഗോപിനാഥിന്റെ വാക്കുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കൂടുതൽ യുവ സാന്പത്തിക ശാസ്ത്രജ്ഞർ ആഗോള സന്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുമെന്നാണ് പ്രതീക്ഷ.

Related Posts

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’
  • August 15, 2026

പാലക്കാട്; ലുങ്കി ഉടുത്ത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി VT ബൽറാം MLA. തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ലുങ്കി ഉടുത്ത് കൊണ്ടു ദേശീയപതാക ഉയർത്തുന്ന ചിത്രം ബൽറാം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. സ്വാതന്ത്ര്യത്തിന്റെ അടരുകൾ പലതാണ്. വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം, വിവേചനങ്ങൾക്കും വേർതിരിവുകൾക്കുമെതിരായ സ്വാതന്ത്രമെന്ന്…

Continue reading
‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’
  • August 15, 2026

തിരുവനന്തപുരം: നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇത് സംബന്ധിച്ച് കത്ത് നൽകി. നിലവിലുള്ള ആശുപത്രികളിൽ ഫോറൻസിക്മെഡിസിൻ വിഭാഗം, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആധുനിക സൗകര്യങ്ങളോട്…

Continue reading

You Missed

‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി