‘ഗോവ പിടിച്ചെടുക്കാനായില്ല’; ഒരു ഗോളിന് സ്വന്തം ഗ്രൗണ്ടില്‍ പരാജയം സമ്മതിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

പൊരുതി കളിച്ചിട്ടും ഗോള്‍ മാത്രം കണ്ടെത്താനാകാതെ പോയ കേരള ബ്ലാസ്‌റ്റേഴ്‌സിന് നാലാമത്തെ ഹോം മാച്ചിലും പരാജയഭാരം. ഇത്തവണ ശക്തരായ എഫ്‌സി ഗോവയോടാണ് കൊച്ചിയിലെ സ്വന്തം സ്‌റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ആരാധകര്‍ക്ക് മുമ്പില്‍ ഏക ഗോളിന് പരാജയപ്പെട്ടത്. ആദ്യപകുതിയില്‍ ആയിരുന്നു കേരളത്തെ ഞെട്ടിച്ച് ഗോവന്‍ ഗോള്‍ പിറന്നത്. ഗോവന്‍ പ്രതിരോധനിര താരം ബോറിസ് സിങ് ആണ് ലക്ഷ്യം കണ്ടത്. മധ്യനിരയില്‍ നിന്ന് സാഹില്‍ ടവോറ നീട്ടിയ പന്ത് ശക്തമായ അടിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ കൈകളില്‍ തട്ടി ഗോളായി മാറുകയായിരുന്നു. ഒഴിഞ്ഞുകിടക്കുന്ന ബ്ലാസ്റ്റേഴ്‌സ് പകുതിയിലേക്ക് വലതുവിങ്ങിലൂടെ കയറിയെത്തിയ ബോറിസ് സിങിന് കൃത്യമായി സാഹില്‍ നല്‍കിയ പന്ത് ബോറിസ് ക്രോസ് നല്‍കുന്നതിന് പകരം സച്ചിന്‍ സുരേഷിനെ പരീക്ഷിക്കുകയായിരുന്നു. ഇതാണ് ലക്ഷ്യത്തിലേക്ക് എത്തിയത്.

പന്ത് കൈവശം വെച്ച് നീക്കങ്ങള്‍ മെനയുന്നതിലും പാസിങിലും മുന്നിട്ടുനിന്നെങ്കിലും സന്ദേശ് ജിങ്കാന്‍, ബോറിസ് സിങ് എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ത്ത ഗോവന്‍ പ്രതിരോധം ഗോളടിക്കാന്‍ മാത്രം കേരളത്ത സമ്മതിച്ചില്ല. ഓണ്‍ ടാര്‍ഗറ്റിലേക്ക് രണ്ട് ഷോട്ടുകള്‍ മാത്രമായിരുന്നു ബ്ലാസ്റ്റേഴ്‌സ് തൊടുത്തത്. ടോട്ടല്‍ ഫുട്‌ബോളിന് ശ്രമിച്ച കേരളത്തിന്റെ ഗോള്‍മുഖം ഒഴിഞ്ഞുകിടന്നപ്പോള്‍ പലപ്പോഴും കൗണ്ടര്‍ അറ്റാക്കുകള്‍ തീര്‍ത്ത് ഗോവ ഭീഷണി തീര്‍ത്തു. മത്സരം നിശ്ചിത സമയവും പിന്നിട്ട് അധികസമയത്തേക്ക് കടന്ന 96-ാം മിനുട്ടില്‍ സമനില ഗോളിനുള്ള അവസരം സന്ദീപ് പാഴാക്കുന്ന കാഴ്ച്ച ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തീര്‍ത്തും നിരാശരാക്കി. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ വലതുവിങ്ങില്‍ നിന്ന് സന്ദീപ് എടുത്ത ഷോട്ട് ഒന്നാംപോസ്റ്റില്‍ പോലും തൊടാതെ പുറത്തേക്ക് പോയി. ചെന്നൈയിന്‍ എഫ്‌സിയോട് മൂന്ന് ഗോള്‍ ആധികാരിക വിജയം നേടിയ ബ്ലാസ്റ്റേഴ്‌സിന് പത്തുമത്സരങ്ങളില്‍ നിന്നും 11 പോയന്റുകളാണ് സമ്പാദ്യം. അവസാനത്തെ അഞ്ചുമത്സരങ്ങളില്‍ ഒരു മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏര്‍പ്പാട് വേണ്ട; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോട് കേന്ദ്രം

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏര്‍പ്പാട് വേണ്ട; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോട് കേന്ദ്രം

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം