അയ്ഷ ഗോൾഡിൽ നിക്ഷേപം നടത്തിയവർ സമരത്തിൽ

കണ്ണൂർ പാപ്പിനിശ്ശേരിയിലെ അയ്ഷ ഗോൾഡിൽ നിക്ഷേപം നടത്തി വഞ്ചിക്കപ്പെട്ടവർ സമരത്തിൽ. രണ്ടായിരത്തിലധികം പേർക്കായി 60 കോടിയോളം രൂപ തിരികെ നൽകാനുണ്ടെന്നാണ് പരാതി. സ്ഥാപനത്തിന്‍റെ സ്വത്തുക്കൾ വിറ്റ് പണം നൽകാമെന്ന ഉടമകളുടെ ഉറപ്പ് പാഴായതോടെ നിക്ഷേപകർ നിയമ നടപടിക്കും ഒരുങ്ങുകയാണ്.

പത്തിലധികം ഷോറൂമുകളുണ്ടായിരുന്ന സ്ഥാപനമാണ് പാപ്പിനിശ്ശേരിയിലെ അയ്ഷ ഗോൾഡ്. രണ്ടായിരത്തോളം പേരിൽ നിന്ന് പണവും സ്വർണവും നിക്ഷേപമായി വാങ്ങി. 2020 വരെ  വാഗ്ദാനം ചെയ്ത തുക പ്രതിമാസം നിക്ഷേപകർക്ക് നൽകിയിരുന്നു. എന്നാൽ ഉടമ അഷ്റഫിന്‍റെ മരണത്തോടെ സ്ഥാപനം തകർന്നു. നിക്ഷേപകർക്ക് പിന്നീട് പണം കിട്ടാതായി.

സാധാരണക്കാർ മുതൽ വലിയ സാമ്പത്തിക നിലയുള്ളവരിൽ നിന്നുവരെ നിക്ഷേപം സ്വീകരിച്ചിരുന്നതായും ഒരു ലക്ഷം രൂപയ്ക്ക് മാസത്തിൽ 900 രൂപ വീതമാണ് ലാഭവിഹിതം നൽകിയിരുന്നതെന്നും  നിക്ഷേപകരിലൊരാളായ സമീറ പറഞ്ഞു.  സ്വത്തുവകകൾ വിറ്റ് പണവും സ്വർണവും തിരികെ നൽകാമെന്ന ഉറപ്പുകൾ നടപ്പായില്ല. വഞ്ചിക്കപ്പെട്ടവർ കൂട്ടായ്മകളുണ്ടാക്കി. അതിന്‍റെ നേതൃത്വത്തിലുളളവരും കബളിപ്പിച്ചെന്നാരോപിച്ചാണ് ഒരു വിഭാഗം സമരം തുടങ്ങിയത്.

ഏതാനും പേർ കേസിന് പോയിരുന്നുവെന്നും എന്നാൽ കേസിന് പോയാൽ വസ്തുക്കൾ വിൽക്കാൻ തീരെ സാധിക്കില്ലെന്ന് കമ്മിറ്റിക്കാർ മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ചതെന്നും അതുകൊണ്ടുതന്നെ നിക്ഷേപർക്ക് കേസിന് പോകാനും പരാതിപ്പെടാനും ഭയമുണ്ടെന്നും  പൊതുപ്രവർത്തകയായ സാജിദ പറയുന്നു. അഷ്റഫിന്‍റെ മകൻ ഉൾപ്പെടെയുളളവരാണ് നിലവിൽ സ്ഥാപന ഉടമകൾ. സ്ഥലവും കെട്ടിടങ്ങളും വിറ്റ് അറുപത് കോടിയോളം വരുന്ന ബാധ്യത തീർക്കുമെന്നാണ് ഇവരിപ്പോഴും നൽകുന്ന ഉറപ്പ്. അതിൽ വിശ്വാസമില്ലാത്ത നിക്ഷേപകർ നിയമനടപടിക്ക് ഒരുങ്ങുകയാണ്.

  • Related Posts

    മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
    • August 11, 2026

    മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

    Continue reading
    ‘ഞങ്ങള്‍ എഴുതിയ അഡീഷണല്‍ ഷീറ്റുകള്‍ എവിടെപ്പോയി?’; കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകളുടെ ഭാഗങ്ങള്‍ കാണാതാകുന്ന സംഭവങ്ങള്‍ നിരവധിയെന്ന് വിദ്യാര്‍ഥികള്‍
    • August 10, 2026

    കേരള സര്‍വകലാശാലയില്‍ ഉത്തര കടലാസുകള്‍ കാണാതാകുന്നുന്നത് പതിവെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഇലക്ട്രോണിക്‌സ് പേപ്പറിന്റെ അഡീഷണല്‍ ഷീറ്റുകള്‍ കാണാതായെന്ന് അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി വിദ്യാര്‍ഥി ട്വന്റിഫോറിനോട് പറഞ്ഞു. പരാതി നല്‍കിയെങ്കിലും തെറ്റ് പറ്റിയിട്ടില്ലെന്നായിരുന്നു കേരള സര്‍വകലാശാലയുടെ മറുപടി.…

    Continue reading

    You Missed

    ‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

    ‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

    ‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

    ‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

    യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

    യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

    ’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

    ’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

    മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

    മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

    കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

    കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌