ടിഎംസി ചിഹ്ന തര്‍ക്കം; തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും


ബംഗാള്‍: ടിഎംസി ഔദ്യോഗിക ചിഹ്ന തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും. മമതാ ബാനര്‍ജിയുടെയും ഋതബ്രത ബാനര്‍ജിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ ഔദ്യോഗിക പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള തര്‍ക്കം തുടരുന്നതിനിടയാണ് വിഷയത്തില്‍ ഇന്നലെ ഇലക്ഷന്‍ കമ്മീഷന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസെന്ന പേരും ചിഹ്നവും ഇരു വിഭാഗങ്ങള്‍ക്കും ഉപയോഗിക്കാനാകില്ലന്ന ഉത്തരവിന് പിന്നാലെ ഇന്ന് 11 മണിക്കുള്ളില്‍ മറ്റൊരു പേരും ചിഹ്നവും കമ്മീഷന്‍ മുന്നില്‍ സമര്‍പ്പിക്കണമെന്നും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് കമ്മീഷന്‍ തീരുമാനത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ മമതാ ബാനര്‍ജി മൂന്ന് പേരുകളും ചിഹ്നങ്ങളും കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചു. തൊട്ടു പിന്നാലെ ഋതബ്രത ബാനര്‍ജിയുടെയും നേതൃത്വത്തിലുള്ള വിഭാഗവും പേരുകളും ചിഹ്നങ്ങളും സമര്‍പ്പിക്കുകയായിരുന്നു. ഇതില്‍നിന്ന് ഒരു പേരും ചിഹ്നവും ഇലക്ഷന്‍ കമ്മീഷന്‍ ആകും ഇനി തീരുമാനിക്കുക.

എന്നാല്‍, ഈ നടപടിയെ ശക്തമായ വിമര്‍ശിച്ച് പ്രതിപക്ഷം ഇന്ന് രംഗത്തെത്തി. ആദ്യം ശിവസേനയേയും പിന്നാലെ എന്‍സിപിയേയും ഇപ്പോള്‍ ടിഎംസിയേയും ബിജെപി പിളര്‍ത്തിയിരിക്കുന്നു എന്ന് വിമര്‍ശിച്ച രാഹുല്‍ ജനവിധി സംരക്ഷിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിനെ അട്ടിമറിക്കുന്നുവെന്നും കുറ്റപ്പെടുത്തി.

എന്നാല്‍, ഇതിനിടെ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള പ്രതിപക്ഷ ചേരിക്കായുള്ള ശ്രമം തുടരുന്നതിനിടെ ഡിഎംകെ എംപി കനിമൊഴി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ കൊല്‍ക്കത്തയിലെ വസതിയില്‍ എത്തിയുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടിരുന്നു.

Related Posts

ഇരുപത്തി ഒന്നായിരം പാനിപ്പൂരികൊണ്ട് ഒരു ഗണേശ വിഗ്രഹം; മഹാരാഷ്ട്രയില്‍ നിന്നുള്ള കൗതുക കാഴ്ച
  • September 18, 2026

പൂനെ: പാനിപ്പൂരിയുടെ രുചി അറിഞ്ഞവര്‍ ഇന്ന് അതിന്റെ ഭംഗി ആസ്വദിക്കുന്നു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഗണേശോത്സവത്തിനിടയിലെ ഈ കൗതുക കാഴ്ച. പൂനെയിലെ ഫെര്‍ഗൂസണ്‍ റോഡില്‍ ഫോട്ടോയെടുക്കാനുള്ള തിരക്കാണ്. ഗണപതി ബപ്പയുടെ ഭംഗിയുള്ളൊരു ഗോള്‍ഗപ്പ വിഗ്രഹം. 13 അടി ഉയരം, പത്തടി വീതി എന്നതാണ്…

Continue reading
അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്
  • September 17, 2026

ഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിന്റെയും ബിസിനസ്…

Continue reading

You Missed

അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു

അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു; മൂക്കിന് നിസാര പരുക്ക്

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു; മൂക്കിന് നിസാര പരുക്ക്

ടിഎംസി ചിഹ്ന തര്‍ക്കം; തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും

ടിഎംസി ചിഹ്ന തര്‍ക്കം; തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും

പിണറായി കാവൽ സർക്കാരായിരുന്ന കാലത്ത് പവർ കട്ട് ഉണ്ടായിരുന്നു; ഒരു രാത്രി കൊണ്ട് തീരുന്ന പ്രശ്‌നമല്ല, പരിഹാരത്തിന് സമയമെടുക്കുമെന്ന് ഷാഫി പറമ്പിൽ എം പി

പിണറായി കാവൽ സർക്കാരായിരുന്ന കാലത്ത് പവർ കട്ട് ഉണ്ടായിരുന്നു; ഒരു രാത്രി കൊണ്ട് തീരുന്ന പ്രശ്‌നമല്ല, പരിഹാരത്തിന് സമയമെടുക്കുമെന്ന് ഷാഫി പറമ്പിൽ എം പി

തച്ചങ്കരി ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 475ാം നമ്പര്‍ തടവുകാരന്‍; ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍പ്പിച്ചത് ഹോസ്പിറ്റല്‍ ബ്ലോക്കില്‍

തച്ചങ്കരി ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 475ാം നമ്പര്‍ തടവുകാരന്‍; ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍പ്പിച്ചത് ഹോസ്പിറ്റല്‍ ബ്ലോക്കില്‍