യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പർ ചോർന്നതായി ആരോപണം. സമൂഹമാധ്യമങ്ങളിൽ PDF ആയി പ്രത്യക്ഷപ്പെട്ട ചോദ്യപേപ്പർ തന്നെയാണ് പരീക്ഷയ്ക്ക് വന്നതെന്ന് പരീക്ഷാർഥികൾ വ്യക്തമാക്കി. വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ വിമർശവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. മോദി സർക്കാർ കണ്ണടച്ച് ഉറങ്ങുന്നു.
വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന് വിലകൽപ്പിക്കാത്ത സർക്കാർ ആണ് ഇത്. 90 ചോദ്യങ്ങൾ യഥാർത്ഥ സോഷ്യോളജി ചോദ്യപ്പേപ്പറുമായി സാമ്യമുള്ളതാണ്. ചോദ്യപ്പേപ്പർ ബീഹാർ, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ 2.25 ലക്ഷം രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്.
CSIR-NET, HTET, ADA തുടങ്ങിയ പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ലഭ്യമാക്കാമെന്ന് ഇതേ തട്ടിപ്പുസംഘം അവകാശപ്പെട്ടു. മാറ്റത്തിനായുള്ള ഏക ആയുധം കൂട്ടായ ശബ്ദമാണ്. രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികളുടെ ശബ്ദം വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവരും എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. വിഷയത്തിൽ വിമർശനവുമായി SFI രംഗത്തെത്തി.NTA യുടെ കഴിവുകേട് ഒരിക്കൽ കൂടി വ്യക്തമെന്നും അവർ വിമർശിച്ചു.
എന്നാൽ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് NTA ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം . ജൂൺ 20ന് പരീക്ഷ കഴിഞ്ഞ് ആറു ദിവസത്തിനു ശേഷമാണ് ചോദ്യപേപ്പർ ആദ്യമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് എന്നും മറുപടി. ചോദ്യപേപ്പറിൽ നിരവധി അക്ഷരത്തെറ്റുകളും വ്യാകരണ തെറ്റുകളും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.






