ഏത് ക്യാരവൻ ആണേലും പരിശോധിക്കും, ഏതു ഡിജെ പാർട്ടിയിലും കയറിയും പരിശോധിക്കും; ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; രമേശ് ചെന്നിത്തല


സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല.വിജയകരമായ പ്രവർത്തനത്തിന് ആവശ്യമായ വിവിധ ഏജൻസികളുടെ യോഗം ചേർന്നു. കഴിഞ്ഞ 15 ദിവസം വിജയകരമായി പൂർത്തീകരിച്ചു. 10 കോടി വിലവരുന്ന ലഹരി മരുന്ന് പിടിച്ചു. 2778 പേരെ അറസ്റ്റ് ചെയ്തു. 2575 കേസുകൾ രജിസ്റ്റർ ചെയ്തു. 1.9 കിലോ MDMA പിടിച്ചെടുത്തു.

പ്രവർത്തനം ശക്തമായി തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇന്നത്തെ യോഗത്തിൽ കേന്ദ്ര ഏജൻസികളും ഉണ്ടായിരുന്നു. കേന്ദ്ര ഏജൻസികളുടെ സഹായത്തോട് കൂടി തുടർപ്രവർത്തനം ശക്തമാക്കും. ലഹരി മരുന്ന് വരുന്നത് അതിർത്തിക്ക് അപ്പുറത്ത് നിന്നും. അതെങ്ങനെ തടയാമെന്നു ഇന്ന് ചർച്ച ചെയ്തു. എവിടെ നിന്നാണ് ഇവ വരുന്നതെന്ന് പൊലീസ് മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജൻസികൾ കേരള പൊലീസിനെ സഹായിക്കാമെന്നു ഉറപ്പ് നൽകി. അവരെല്ലാം ഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ചു. തുടർപ്രവർത്തനങ്ങളിൽ മാറ്റമുണ്ടാകും. കൂടുതൽ പോലീസ് നായ്ക്കൾക് നർക്കോട്ടിക്സ് കണ്ടെത്താനുള്ള പരിശീലനം നൽകും. മൂന്നു ഘട്ടമായി തൂഫാൻ നടപ്പാക്കും. 1.തൂഫാൻ സ്ട്രൈക്ക് ലഹരി നിൽക്കുന്നവരെ പിടികൂടി നശിപ്പിക്കുക, 2.തൂഫാൻ വാരിയർസ്- മോഹൻലാൽ ഉൾപ്പടെ തൂഫാൻ വാരിയർ ആയി ചേർന്നു. 3.തൂഫാൻ കെയർ- ലഹരി ഉപയോഗിക്കുന്നവരെ റീഹാബിലിറ്റേറ്റ് ചെയ്യും.

എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടറും തൂഫാന്റെ ഭാഗമായി ചേർന്നു പ്രവർത്തിക്കും. ഓപ്പറേഷൻ തൂഫാൻ നിർത്തുമെന്നു ഒരാളും കരുതേണ്ട. സിനിമ സെറ്റ്കളിലെ ലഹരി ഉപയോഗം പരിശോധിക്കും. ഏതു കാരവൻ ആണേലും പരിശോധിക്കും. ഏതു ഡിജെ പാർട്ടിയിലും കയറിയും പരിശോധിക്കും. മുൻപേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒരു മടിയും അക്കാര്യത്തിൽ ഉണ്ടാകില്ല. നാല് എയർപോർട്ടുകളിലും,തുറമുഖങ്ങളിലും സംയുക്ത ഓപ്പറേഷൻ നടത്തും. ഇതിനായി പ്രത്യേക യോഗം ചേരും. ലഹരി കണ്ണിയായ നൈജീരിയൻ സ്വദേശിയെ പിടികൂടിയ പന്തളം പോലീസിനെ അഭിനന്ദിക്കുന്നു. ലഹരി കേസുകളിൽ ചാർജ് ഷീറ്റുകൾ വേഗം നൽകും.

പേഴ്സണൽ സ്റ്റാഫിൽ ലഹരി കേസ് പ്രതിയുടെ ബന്ധു ആരോപണത്തിൽ മന്ത്രി മറുപടി നൽകി. എന്റേ സ്റ്റാഫിൽ ലഹരി കേസ് പ്രതികളായ ആരുമില്ല. തൂഫാനെ തകർക്കാൻ ഉള്ള പ്രചാരണങ്ങൾ. 17 പേർ സ്റ്റാഫിലുണ്ട്. 25 പേരെ വരെ വെയ്ക്കാം. ലഹരി കേസിൽ ഉള്ള ഒരാൾ പോലും ഉണ്ടാകില്ല. എന്നെ വിളിച്ചു ചോദിച്ചാൽ പോലും ഞാൻ പറഞ്ഞേനെ. നഹാസ് സ്റ്റാഫിൽ ഇല്ല. അദ്ദേഹത്തെ സ്റ്റാഫിൽ എടുക്കണമെന്ന് ആരും പറഞ്ഞിട്ടുമില്ല. ഇല്ലാത്ത കാര്യങ്ങൾ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ഇങ്ങനെ വിളിച്ചു പറയരുതെന്നും അദ്ദേഹം വിമർശിച്ചു.

വിമാനത്തിലെ പ്രതിഷേധം ഇ പി ജയരാജനെതിരെ തുടരന്വേഷണത്തിലും അദ്ദേഹം പ്രതികരിച്ചു. കോടതി പറഞ്ഞാൽ അന്വേഷിക്കണം. പൊലീസ് ആക്ഷനുകൾ കോടതിയുടെ സ്‌ക്രൂറ്റിനിക്ക് വിധേയമാണ്. പൊലീസിന് ഒന്നും അവർക്ക് ഇഷ്ടമുള്ള പോലെ ചെയ്യാൻ കഴിയില്ല. ഒരു കേസിന്റെയും അന്വേഷണത്തിൽ താൻ ഇടപെടില്ല. ഗൺമാൻമാരുടെ ജാമ്യത്തിൽ അപ്പീൽ പോകുന്നത് SIT തീരുമാനിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Related Posts

‘ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടം’; പരാതിയുമായി സ്വകാര്യ ബസുടമകൾ
  • June 16, 2026

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ തൃശൂരിൽ അടിയന്തര അവലോകന യോഗവുമായി സ്വകാര്യ ബസ്സുടമകൾ. സർക്കാർ ഏത് വിഭാഗത്തിന് ആനുകൂല്യം നൽകുന്നതിനെയും സ്വാഗതം ചെയ്യുന്നുവെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ ആനുകൂല്യം പക്ഷേ മറ്റൊരു വിഭാഗത്തെ…

Continue reading
‘ബന്ധുവായ ആളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ അവസരമാകുമെങ്കില്‍ ഒഴിവാക്കാമായിരുന്നു’; എം എ ബേബി
  • June 16, 2026

കണ്ണൂര്‍ തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരോക്ഷവിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി എം എ ബേബി. സ്ഥാനാര്‍ഥിത്വത്തില്‍ സ്വയം ഔചിത്യം പാലിക്കണമായിരുന്നുവെന്നാണ് എം എം ബേബിയുടെ പരാമര്‍ശം. പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത് ഒഴിവാക്കാന്‍ നടപടി വേണമായിരുന്നു എന്നാണ് വിമര്‍ശനം.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടം’; പരാതിയുമായി സ്വകാര്യ ബസുടമകൾ

‘ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടം’; പരാതിയുമായി സ്വകാര്യ ബസുടമകൾ

‘ബന്ധുവായ ആളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ അവസരമാകുമെങ്കില്‍ ഒഴിവാക്കാമായിരുന്നു’; എം എ ബേബി

‘ബന്ധുവായ ആളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ അവസരമാകുമെങ്കില്‍ ഒഴിവാക്കാമായിരുന്നു’; എം എ ബേബി

മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് വിമതര്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന് സൂചന

മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് വിമതര്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന് സൂചന

ഏത് ക്യാരവൻ ആണേലും പരിശോധിക്കും, ഏതു ഡിജെ പാർട്ടിയിലും കയറിയും പരിശോധിക്കും; ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; രമേശ് ചെന്നിത്തല

ഏത് ക്യാരവൻ ആണേലും പരിശോധിക്കും, ഏതു ഡിജെ പാർട്ടിയിലും കയറിയും പരിശോധിക്കും; ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; രമേശ് ചെന്നിത്തല

മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി; നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാം

മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി; നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാം

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ