‘അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ല; മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’; വി ഡി സതീശന്‍

മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി ഡി സതീശന്‍. പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കും. വിഷയത്തില്‍ അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അതില്‍ അഭിപ്രായ പ്രകടനം നടത്താനോ അവകാശവാദമുന്നയിക്കാനോ ഒന്നിനും ഞാനില്ല. എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ നന്നായി പൂര്‍ത്തീകരിച്ചു. ആ ആത്മവിശ്വാസവും അഭിമാനവും എനിക്കുണ്ട് – അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് പല ഇടത്തും സിപിഐഎം-ബിജെപി ഡീല്‍ നടന്നെന്നും വി ഡി സതീശന്‍ ആരോപിച്ചു. മൂന്ന് സിറ്റിംഗ് സീറ്റാണ് പോയത്. രണ്ട് മന്ത്രിമാരുടെ സീറ്റാണ് പോയത്. സിപിഐഎം ബിജെപി ഡീല്‍ ഉണ്ടായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. പൂര്‍ണമായി കേരളത്തില്‍ അത് നടപ്പായില്ല. ചില സ്ഥലങ്ങളിലെങ്കിലും നടപ്പായി. ഒരു വെള്ളിത്തളികയില്‍ വച്ചിട്ടാണ് അവര്‍ക്ക് ആ സീറ്റ് നല്‍കിയത് സിപിഐഎമ്മാണ് – അദ്ദേഹം പറഞ്ഞു.

തന്റെ ആത്മവിശ്വാസത്തിനുള്ള കാരണത്തെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. നമ്മള്‍ നടത്തിയൊരു കഠിനാധ്വാനമുണ്ട്. നമ്മള്‍ പുറത്ത് നടത്തുന്ന പ്രവര്‍ത്തനം മാത്രമാണ് നമ്മള്‍ കാണുന്നത്. നിശബ്ദമായി ഞങ്ങള്‍ നടത്തുന്നൊരു പ്രവര്‍ത്തനമുണ്ട്. പുറത്ത് നടത്തിയ പ്രവര്‍ത്തനത്തിന്റെ പത്തിരട്ടി നിശബ്ദമായി നടത്തിയിട്ടുണ്ട്. കൃത്യമായ രാഷ്ട്രീയ വിശകലനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കി, അത് തിരുത്താന്‍ വേണ്ടി നടത്തിയ ഒരു ശ്രമമുണ്ട്. ഇപ്പോള്‍ കുറേ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു കൂടിച്ചേരല്‍ മാത്രമല്ല യുഡിഎഫ് എന്നും വിശാലമായൊരു പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം കൂടിയാണെന്ന് ഒരു സമയത്ത് ഞാന്‍ പറഞ്ഞതും അതുകൊണ്ടാണ്. അവരെയെല്ലാം തിരിച്ചുകൊണ്ടുവന്നത് ടീം യുഡിഎഫിന്റെ ശ്രമഫലമായാണ്. ഗവണ്‍മെന്റിനെ വിമര്‍ശിക്കുക പ്രതിപക്ഷത്തിന്റെ ജോലിയാണ്. ഞങ്ങള്‍ അത് മാത്രമല്ല ചെയ്തത്. ഗവണ്‍മെന്റ് പരാജയപ്പെട്ട സ്ഥലത്ത് ഞങ്ങള്‍ എന്ത് ചെയ്യും എന്നൊരു ഗൃഹപാഠം ഞങ്ങള്‍ നടത്തി. ഓരോന്നിനും ജനങ്ങളുടെ മുന്നില്‍ ഞങ്ങള്‍ക്ക് ബദല്‍ നിര്‍ദേശങ്ങളുണ്ടായിരുന്നു. സര്‍ക്കാരിനെതിരായ വികാരത്തിനൊപ്പം ഞങ്ങള്‍ വന്നാലുണ്ടാകുന്ന പോസിറ്റീവായ ഘടകങ്ങളും സ്വാധീനിച്ചു – അദ്ദേഹം പറഞ്ഞു.

ഇന്ത്യാ ചരിത്രത്തില്‍ ഒരു മുന്നണി ഇങ്ങനെ വര്‍ക്ക് ചെയ്തിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു. ടീം യുഡിഎഫ് എന്ന വാക്കാണ് ഞാന്‍ ഉപയോഗിച്ചത്. ഇന്ത്യാ ചരിത്രത്തില്‍ ഒരു മുന്നണി ഇങ്ങനെ വര്‍ക്ക് ചെയ്തിട്ടില്ല. രാജ്യത്തെ മുന്നണി രാഷ്ട്രീയത്തിനുള്ള മാതൃക കൂടിയാണിത്. ഒരു പാര്‍ട്ടിയെപ്പോലെയാണ് പ്രവര്‍ത്തിച്ചത്. 40 വര്‍ഷത്തെ എന്റെ രാഷ്ട്രീയ ജീവിതത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഇങ്ങനെ കഠിനാധ്വാനം നടത്തിയൊരു ഇലക്ഷന്‍ കണ്ടിട്ടില്ല – അദ്ദേഹം പറഞ്ഞു.

സിപിഐഎം വലിയ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് ബംഗാളിലും ത്രിപുരയിലുമുണ്ടായ അപകടം പറ്റല്ലേ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ സിപിഐഎം തകര്‍ന്നു പോകണം എന്ന് ആഗ്രഹിക്കുന്ന ആളല്ല. അവരുടെയും പ്രസന്‍സ് വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് – അദ്ദേഹം വ്യക്തമാക്കി.

Related Posts

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്
  • August 11, 2026

മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് നടന്നത് കോടികളുടെ തട്ടിപ്പ്, കായിക വകുപ്പിന്റെ അന്വേഷണം പൂർത്തിയായെന്ന് മന്ത്രി ഓ ജെ ജനീഷ്. ഇതിൽ സാമ്പത്തിക ക്രമക്കേട് ഉണ്ട്. LDF സർക്കാർ സ്വീകരിച്ച നടപടികളിൽ സുതാര്യത ഇല്ല. നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും…

Continue reading
‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ
  • August 11, 2026

ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളിൽ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു. ബിജെപി കോർ കമ്മിറ്റിയെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത പൂർണമായും വ്യാജവും വസ്തുതാ വിരുദ്ധം. കോർക്കമ്മറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌