‘ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, തീക്ഷ്ണമാണ് പ്രതിഛായ’; പ്രശംസിച്ച് കെ.പി. സുധീര


ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്‌ത പ്രതിഛായ സിനിമയെ പ്രശംസിച്ച് എഴുത്തുകാരി കെ.പി. സുധീര. സുധീര പറഞ്ഞ വാക്കുകൾ പങ്കുവെച്ച്‌ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്. പ്രതിഛായയുടെ റിലീസ് ദിവസം മുതൽ ധാരാളം സന്ദേശങ്ങൾ തനിക്കുവരുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിച്ചു. കെ.പി. സുധീരയുടെ നല്ല വാക്കുകൾക്ക് നന്ദി അറിയിക്കുന്നതായും ബാലചന്ദ്ര മേനോൻ പറഞ്ഞു.

രാഷ്ട്രീയം പ്രമേയമായി ഉണ്ടാക്കിയ ഒരു സിനിമയ്ക്ക് ഇത്രയധികം മനുഷ്യ ഹൃദയങ്ങളിൽ വികാരഭരിതമാക്കാൻ സാധിക്കുമെന്ന് എനിക്കിപ്പോഴാണ് മനസിലാക്കിയത്. കെ.എൻ. വർഗീസ് എന്ന ബാലചന്ദ്രമേനോന്റെ കഥാപാത്രം മേനോന്റെ ചിരപ്രതിഷ്ഠിതമായ അഭിനയത്തെ പുതുക്കിപ്പണിയുകയാണെന്ന് തോന്നി. ആദ്യത്തെ പകുതിയിൽ അതിഗംഭീരമായി അച്ഛനായി ബാലചന്ദ്ര മേനോൻ അഭിനയിച്ചു തകർത്തു. രണ്ടാമത്തെ പകുതി മകനായ നിവിൻ പോളിയും.

രാഷ്ട്രീയത്തിനോടുള്ള കൂറ് വ്യക്തികളോടല്ല, സാഹചര്യങ്ങളോടാണ് എന്ന പാഠമാണ് ചിത്രം പറയുന്നത്. മുഖ്യമന്ത്രിയുടെ കഥാപാത്രം പറയുന്നുണ്ട്, നൂറ് തെറ്റുചെയ്യുമ്പോൾ നൂറ് ശരിയും ചെയ്യുന്നുണ്ടെന്ന്. ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, അതുപോലെ ഒരു കുടുംബകഥ എന്നിവയെല്ലാം ഈ സിനിമയിലുണ്ടെന്നും കെ പി സുധീര ശബ്‌ദസന്ദേശത്തിൽ കുറിച്ചു.

കെ.പി. സുധീരയുടെ സന്ദേശം ഇങ്ങനെ

ഒരു മുതിർന്ന നേതാവിന്റെ കണ്ണീരും ചോരയുമാണ് ബി. ഉണ്ണിക്കൃഷ്ണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച, ശ്രീ ഗോകുലം മൂവീസ് നിർമിച്ച പ്രതിഛായ. സിനിമ കണ്ടശേഷം വികാരഭരിതമായ ഹൃദയത്തോടുകൂടിയാണ് ഞാൻ നിൽക്കുന്നത്. കാരണം രാഷ്ട്രീയം പ്രമേയമായി ഉണ്ടാക്കിയ ഒരു സിനിമയ്ക്ക് ഇത്രയധികം മനുഷ്യ ഹൃദയങ്ങളിൽ വികാരഭരിതമാക്കാൻ സാധിക്കുമെന്ന് എനിക്കിപ്പോഴാണ് മനസിലാക്കിയത്. സിനിമയുടെ കേന്ദ്ര കഥാപാത്രമായ കെ.എൻ. വർഗീസ് എന്ന ബാലചന്ദ്രമേനോന്റെ കഥാപാത്രം മേനോന്റെ ചിരപ്രതിഷ്ഠിതമായ അഭിനയത്തെ പുതുക്കിപ്പണിയുകയാണെന്ന് എനിക്ക് തോന്നി. നിരപരാധിയായ ഒരു രാഷ്ട്രീയ നേതാവിന്റെ ഹൃദയ ശുഭ്രതയുടെ പ്രതിഛായ തകർത്ത് തരിപ്പണമാക്കുന്ന കാഴ്ച ശരിക്കും പ്രേക്ഷകരെ വേദനിപ്പിക്കും കേട്ടോ.

ആദ്യത്തെ പകുതിയിൽ അതിഗംഭീരമായി അച്ഛനായി ബാലചന്ദ്ര മേനോൻ അഭിനയിച്ചു തകർത്തു. രണ്ടാമത്തെ പകുതി മകനായ നിവിൻ പോളിയും. പക്ഷേ ഈ സിനിമയിൽ ഉടനീളം കെ.എൻ. വർഗീസ് എന്ന കേന്ദ്രകഥാപാത്രം നിറഞ്ഞുനിൽക്കുകയാണ്. അദ്ദേഹത്തിന്റെ, മുഖ്യമന്ത്രി കഥാപാത്രത്തിന്റെ സാന്നിധ്യം സിനിമയിൽ ഉടനീളമുണ്ട്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ കാണിച്ച ഔചിത്യം ഈ സിനിമയുടെ വിജയത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. എല്ലാവരും വളരെ നൈസർഗികമായ അഭിനയമാണ് കാഴ്ചവെച്ചിട്ടുള്ളത്. പച്ചമനുഷ്യരുടെ കദനങ്ങളോട് കാരുണ്യവും കശ്മലതയോട് വെറുപ്പും കാണിച്ച ഒരു മുഖ്യമന്ത്രിയുടെ ജീവിതമാണ് നമ്മളിതിൽ കാണുന്നത്.

അതിന്റെ ഗുണവും ദോഷവും കാണിക്കുന്നുണ്ട്. രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ വൈരുധ്യവൈചിത്ര്യാദികൾ നമ്മളെ അമ്പരപ്പിക്കും. നിത്യം കാണുന്ന കാഴ്ചകൾതന്നെയാണ്. രാഷ്ട്രീയത്തിനോടുള്ള കൂറ് വ്യക്തികളോടല്ല, സാഹചര്യങ്ങളോടാണ് എന്ന പാഠമാണ് ചിത്രം പറയുന്നത്. മുഖ്യമന്ത്രിയുടെ കഥാപാത്രം പറയുന്നുണ്ട്, നൂറ് തെറ്റുചെയ്യുമ്പോൾ നൂറ് ശരിയും ചെയ്യുന്നുണ്ടെന്ന്. ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, അതുപോലെ ഒരു കുടുംബകഥ എന്നിവയെല്ലാം ഈ സിനിമയിലുണ്ട്. വളരെ ശക്തമായ സംഭാഷണങ്ങളാണ് സിനിമയിൽ കൊടുത്തിട്ടുള്ളത്. തിരക്കഥയും അഭിനന്ദനാർഹമാണ്. ഈ സിനിമയുടെ അരങ്ങത്തും അണിയറയിലും പ്രവർത്തിച്ചിട്ടുള്ള എല്ലാ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കുടുംബസമേതം കാണാൻപറ്റുന്ന വികാരതീവ്രമായ നല്ലൊരു ചിത്രമാണ് പ്രതിഛായ.”

Related Posts

മെലഡിയുടെ മാന്ത്രികൻ; ജോൺസൺ മാഷ് വിടപറഞ്ഞിട്ട് 15 വർഷം
  • August 18, 2026

സംഗീത സംവിധായകൻ ജോൺസൺ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 15 വർഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ് ജോൺസൺ യാത്രയായത്. ജോൺസൺമാഷില്ലാതെ മലയാളികൾക്ക് ഒരു ജീവിതം ജീവിച്ചു തീർക്കാൻ സാധിക്കില്ല. സന്തോഷത്തിലും ദുഖത്തിലും ജോൺസൺമാഷിന്റെ ഏതെങ്കിലും ഒരു പാട്ട്…

Continue reading
വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്
  • August 14, 2026

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസ്. വിവാദമായതോടെ കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ പിൻവലിച്ചിരുന്നു. ലാർ ഗിബ്ബൺ ഇനത്തിലെ അപൂർ ഇനം കുരങ്ങിനെയാണ്…

Continue reading

You Missed

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

മിച്ചി മർപ്പുവിന് നീതി കിട്ടണം; കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ, അധ്യാപകരെ തടഞ്ഞു

മിച്ചി മർപ്പുവിന് നീതി കിട്ടണം; കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ, അധ്യാപകരെ തടഞ്ഞു

‘ഫോട്ടോ പതിപ്പിച്ച ID കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കും’

‘ഫോട്ടോ പതിപ്പിച്ച ID കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കും’