പെരുമ്പാവൂരിലെ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് തല്ലിക്കൊന്നു. 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.
പ്രതികൾ താമസിച്ചിരുന്ന മുറിയിൽ നിന്ന് ഇയാൾ മൊബൈൽ ഫോണുകൾ എടുക്കുന്നത് കണ്ടുവെന്നാരോപിച്ചാണ് മർദനം നടന്നത്. മരത്തടിയുടെ റോളർ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു. ഇയാളുടെ പല്ലും തലയും മർദനത്തിൽ തകർന്നു. ശബ്ദംകേട്ട് പുറത്തുനിന്നു ആളുകൾ മുറിയിലേക്ക് വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
7 മൊബൈൽ ഫോണും ഒരു ലക്ഷം രൂപയും മോഷിച്ചുവെന്നനാണ് ആരോപണം എന്നാൽ പൊലീസിന് ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. നിലവിൽ അതിഥിതൊഴിലാളിയുടെ മൃതദേഹം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.







