ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി സുരേന്ദ്രന്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മന്ത്രി എന്ന നിലയില്‍ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയാനാവില്ലെന്ന് മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ട്വന്റിഫോറിനോട്. ആരോപണം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ട്വന്റിഫോറിന്റെ ഗ്രൗണ്ട് സീറോയിലായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. സത്യസന്ധമായ അന്വേഷണമാണ് കേസില്‍ ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളെ സ്വര്‍ണക്കൊള്ള പറഞ്ഞ് കബളിപ്പിക്കാനാവില്ല. ഹൈക്കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കുന്നത്. മന്ത്രി എന്ന നിലയില്‍ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സ്വര്‍ണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമൊത്തുള്ള ഫോട്ടോ വിവാദമാക്കുന്നത് ബാലിശമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ഥി വി മുരളീധരനെതിരേയും കടകംപള്ളി സുരേന്ദ്രന്‍ ആഞ്ഞടിച്ചു. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ വി മുരളീധരന്‍ കഴക്കൂട്ടത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഏതെങ്കിലും ഒരു അമ്പലത്തിനു മുന്നില്‍ അരക്ക് വിളക്ക് വെക്കാന്‍ പോലും വി മുരളീധരനായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം സ്വര്‍ണ്ണക്കൊള്ളയുടെ ഉത്തരവാദിത്തം കടകംപള്ളി സുരേന്ദ്രനെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ കുറ്റപ്പെടുത്തി. ധാര്‍മ്മിക ഉത്തരവാദിത്തം സമ്മതിച്ച കടകംപള്ളി സുരേന്ദ്രന്‍ മത്സരിക്കരുത് എന്ന് കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി വി മുരളീധരനും പറഞ്ഞു.

Related Posts

മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമം: പ്രഖ്യാപനം ഇന്ന് ഉണ്ടാകും, പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ
  • May 12, 2026

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിംഗ് പ്രസിഡന്റുമാരുമായി ഹൈക്കമാൻഡ് ഉടൻ ചർച്ച നടത്തും. മുഖ്യമന്ത്രി…

Continue reading
മദ്യ വിൽപന ശാലകൾ പൂട്ടാൻ തമിഴ്നാട്: 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്
  • May 12, 2026

തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള മദ്യവിൽപനാ കേന്ദ്രമായ ടാസ്മാകിന്റെ 717 ഔട്ട്‍ലറ്റുകൾ പൂട്ടാൻ ടിവികെ സർക്കാർ. ഇതിനായി മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉത്തരവിറക്കി. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ വിൽപന ശാലകളാണ് അടയ്ക്കുക. 500 മീറ്റർ ദൂരപരിധിയിലുള്ള കടകൾക്കാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമം: പ്രഖ്യാപനം ഇന്ന് ഉണ്ടാകും, പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമം: പ്രഖ്യാപനം ഇന്ന് ഉണ്ടാകും, പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

കരുതലിന്റെയും ആത്മസമർപ്പണത്തിന്റെയും പര്യായമായി ഭൂമിയിലെ മലാഖമാർ; ഇന്ന് രാജ്യാന്തര നഴ്സസ് ദിനം

കരുതലിന്റെയും ആത്മസമർപ്പണത്തിന്റെയും പര്യായമായി ഭൂമിയിലെ മലാഖമാർ; ഇന്ന് രാജ്യാന്തര നഴ്സസ് ദിനം

‘എണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ല’; കേന്ദ്ര സർക്കാർ

‘എണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ല’; കേന്ദ്ര സർക്കാർ

മദ്യ വിൽപന ശാലകൾ പൂട്ടാൻ തമിഴ്നാട്: 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്

മദ്യ വിൽപന ശാലകൾ പൂട്ടാൻ തമിഴ്നാട്: 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്

‘മന്ത്രി സഭയിൽ പരിഗണിക്കും; ടേം വ്യവസ്ഥയെ കുറിച്ച് ചർച്ച നടന്നിട്ടില്ല’; മാണി സി കാപ്പൻ

‘മന്ത്രി സഭയിൽ പരിഗണിക്കും; ടേം വ്യവസ്ഥയെ കുറിച്ച് ചർച്ച നടന്നിട്ടില്ല’; മാണി സി കാപ്പൻ

തകഴിക്ക് വിട്ടോളൂ! കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുളള യു. പ്രതിഭയുടെ ആവശ്യം തള്ളി CPIM

തകഴിക്ക് വിട്ടോളൂ! കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുളള യു. പ്രതിഭയുടെ ആവശ്യം തള്ളി CPIM