‘ഇല്ലാത്ത വാര്‍ത്തകള്‍ കൊണ്ട് പാവം സുധാകരേട്ടനെ നിങ്ങള്‍ അധിക്ഷേപിക്കുന്നതെന്തിന്?’ ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് വി ഡി സതീശന്‍

കോണ്‍ഗ്രസില്‍ അനൈക്യമെന്നത് ചില മാധ്യമങ്ങളുടെ നുണബോംബെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു ചാനല്‍ കോണ്‍ഗ്രസിനെതിരെ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 40ഓളം വ്യാജവാര്‍ത്തകളുണ്ടാക്കിയെന്നാണ് വി ഡി സതീശന്റെ ആരോപണം. ഇത്തരം വ്യാജവാര്‍ത്തകള്‍ക്കപ്പുറം ജനങ്ങളുടെ മനസിലാണ് യുഡിഎഫ്. അതിനെ തകര്‍ക്കാനാകില്ല. വ്യാജ വാര്‍ത്തകള്‍ ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ച് പാവം സുധാകരനെ അധിക്ഷേപിക്കാന്‍ ശ്രമം നടന്നു. താനും കെ സി വേണുഗോപാലും അടിച്ചുപിരിഞ്ഞുവെന്ന വാര്‍ത്ത തങ്ങള്‍ ഒരുമിച്ചിരുന്ന് കണ്ട് ചിരിച്ചെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ കോണ്‍ഗ്രസ് 48 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കിയിട്ടും പട്ടിക വൈകിയെന്ന പ്രചാരണം എന്തിനെന്ന് മനസിലാകുന്നില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. പോണ്ടിച്ചേരിയും അസമിലേയും തമിഴ്‌നാട്ടിലേയും ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ തന്നെയാണ് സ്വാഭാവികമായും ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ നടന്നത്. എല്ലാവരും തിരക്കിലായിരുന്നു. താരതമ്യേനെ വളരെ വേഗത്തിലാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. എന്നിട്ടും കോണ്‍ഗ്രസിനെക്കുറിച്ച് തെറ്റായ വാര്‍ത്തയുണ്ടാക്കി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത് ചില മാധ്യമങ്ങള്‍ കാണിക്കുന്ന മര്യാദ ഇല്ലായ്മയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കെ സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനം വരുന്നതിനും വളരെ മുമ്പ് അദ്ദേഹത്തിന് ഹൈക്കമാന്‍ഡ് വഴങ്ങിയതായി വാര്‍ത്തകള്‍ വന്നുവെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ഇത് തിരുത്തി വാര്‍ത്ത വന്നപ്പോഴും ഞങ്ങള്‍ ഔദ്യോഗിക തീരുമാനം എടുത്തിരുന്നില്ല. ചില മാധ്യമങ്ങള്‍ എകെജി സെന്ററില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശം അനുസരിച്ച് കോണ്‍ഗ്രസിനോട് ക്രൂരത കാണിക്കുന്നു. മാധ്യമങ്ങളുടെ പേര് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. വ്യക്തിപരമായ.ി തനിക്കെതിരെ വരുന്ന ആക്ഷേപങ്ങളെ നേരിടാന്‍ തനിക്ക് ചങ്കൂറ്റമുണ്ട്. പ്രസ്ഥാനത്തിനെതിരെ തെറ്റായ പ്രചരണം ഈ വിധത്തില്‍ നടത്തുമ്പോള്‍ അതില്‍ വല്ലാത്ത പരിഭവമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Posts

‘എന്നെ തീവ്രവാദിയെന്ന് വിളിക്കുന്നത് വെള്ളാപ്പള്ളി നടേശന് മാനസിക രോഗമുള്ളതുകൊണ്ട്’; അധിക്ഷേപിച്ച് കെ എം ഷാജി
  • May 7, 2026

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. തന്നെ തീവ്രവാദിയെന്ന് വെള്ളാപ്പള്ളി നടേശന്‍ വിളിച്ചത് മാനസിക രോഗം ഉള്ളതിനാലാകുമെന്ന് കെ എം ഷാജി പറഞ്ഞു. ഇത്തരത്തിലുള്ള എല്ലാ പ്രചാരണങ്ങളുടേയും അവസാനമായിരുന്നു ഇക്കഴിഞ്ഞ…

Continue reading
ഫ്‌ളക്‌സ് യുദ്ധം നിര്‍ത്തണം, വിജയത്തിനായി അധ്വാനിച്ചയാള്‍ മുഖ്യമന്ത്രിയാകണം; കെ മുരളീധരന്‍
  • May 7, 2026

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കം തുടരുന്നതിനിടെ മുഖ്യമന്ത്രിക്കായുള്ള പ്രചരണം നിര്‍ത്തണമെന്ന് വട്ടിയൂര്‍ക്കാവിലെ നിയുക്ത എംഎല്‍എ കെ മുരളീധരന്‍. നേതാക്കന്മാര്‍ക്കായി ഫ്‌ലെക്‌സ്, പരസ്യം എന്നിവ വ്യാപകമായി സ്ഥാപിക്കുന്നത് മോശമാണെന്ന് അദ്ദേഹം പറഞ്ഞു. എംഎല്‍എമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായം കൂടി പരിഗണിച്ച് മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. വിജയിക്കാന്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘എന്നെ തീവ്രവാദിയെന്ന് വിളിക്കുന്നത് വെള്ളാപ്പള്ളി നടേശന് മാനസിക രോഗമുള്ളതുകൊണ്ട്’; അധിക്ഷേപിച്ച് കെ എം ഷാജി

‘എന്നെ തീവ്രവാദിയെന്ന് വിളിക്കുന്നത് വെള്ളാപ്പള്ളി നടേശന് മാനസിക രോഗമുള്ളതുകൊണ്ട്’; അധിക്ഷേപിച്ച് കെ എം ഷാജി

ഫ്‌ളക്‌സ് യുദ്ധം നിര്‍ത്തണം, വിജയത്തിനായി അധ്വാനിച്ചയാള്‍ മുഖ്യമന്ത്രിയാകണം; കെ മുരളീധരന്‍

ഫ്‌ളക്‌സ് യുദ്ധം നിര്‍ത്തണം, വിജയത്തിനായി അധ്വാനിച്ചയാള്‍ മുഖ്യമന്ത്രിയാകണം; കെ മുരളീധരന്‍

എംഎല്‍എമാര്‍ ആരുടെ പേര് എഴുതി നല്‍കുമെന്നത് വലിയ ആകാംക്ഷ; നിര്‍ണായക കോണ്‍ഗ്രസ് യോഗം ഇന്ന്; യോഗം നിരീക്ഷകരുടെ സാന്നിധ്യത്തില്‍

എംഎല്‍എമാര്‍ ആരുടെ പേര് എഴുതി നല്‍കുമെന്നത് വലിയ ആകാംക്ഷ; നിര്‍ണായക കോണ്‍ഗ്രസ് യോഗം ഇന്ന്; യോഗം നിരീക്ഷകരുടെ സാന്നിധ്യത്തില്‍

തമിഴ്‌നാട്ടില്‍ റിസോര്‍ട്ട് രാഷ്ട്രീയം; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ പുതുച്ചേരിയിലെ റിസോര്‍ട്ടില്‍; ഇന്ന് സത്യപ്രതിജ്ഞ ഉണ്ടായേക്കില്ല

തമിഴ്‌നാട്ടില്‍ റിസോര്‍ട്ട് രാഷ്ട്രീയം; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ പുതുച്ചേരിയിലെ റിസോര്‍ട്ടില്‍; ഇന്ന് സത്യപ്രതിജ്ഞ ഉണ്ടായേക്കില്ല

തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രം, പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം; സെബാസ്റ്റ്യന്‍ പോള്‍

തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രം, പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം; സെബാസ്റ്റ്യന്‍ പോള്‍

എത്രയും പ്രിയപ്പെട്ട കേരളമേ, ഞാൻ ശൂന്യമാണ്; ഖജനാവിൽ നിന്നൊരു കത്ത്

എത്രയും പ്രിയപ്പെട്ട കേരളമേ, ഞാൻ ശൂന്യമാണ്; ഖജനാവിൽ നിന്നൊരു കത്ത്