‘ഓപ്പറേഷൻ അനന്ത’ അനങ്ങിയില്ല; തലസ്ഥാനത്തെ വെള്ളക്കെട്ട് ഒഴിവാക്കാനായുള്ളത് കോടികൾ; ചെലവഴിക്കാതെ തുക

ആമയിഴഞ്ചാൻ ആകെ 12 കിലോമീറ്ററാണുള്ളത്. റെയിൽവേയുടെ ഭൂമിയിലൂെട കടന്നുപോകുന്നത് 170 മീറ്റർ മാത്രമാണ്. ഇരുമ്പുവലവെച്ച് മാലിന്യം തടയുന്നുണ്ടെങ്കിലും ടണലിലേക്ക് ന​ഗര മാലിന്യങ്ങളാണ് ഒഴുകിവരുന്നതെന്നാണ് റെയിൽവേയുടെ വാദം.

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പറേഷനും ഉള്ളത് വൻ വീഴ്ച. ഓപ്പറേഷൻ അനന്തയുടെ തുടര്‍ നടപടികളിലും വകുപ്പ് തല ഏകോപനത്തിലും ഉണ്ടായ പാളിച്ചകൾക്ക് പുറമെ വെള്ളക്കെട്ട് പരിഹരിക്കാൻ വകയിരുത്തിയ തുകയിൽ നാലിൽ ഒന്ന് പോലും കോര്‍പറേഷൻ ചെലവഴിച്ചിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച തെളിനീരൊഴുകും നവകേരളം പദ്ധതിയിലും ഇല്ല പാർവതിപുത്തനാറിന്റെയും ആമയിഴഞ്ചാൻ തോടിന്റെയും പേരില്ല. 

ആമയിഴഞ്ചാൻ തോട് ആകെ 12 കിലോമീറ്ററാണുള്ളത്. റെയിൽവെ ഭൂമിയിലുടെ കടന്ന് പോകുന്നത് 117 മീറ്റര്‍ മാത്രമാണ്. ട്രാപ്പ് വച്ചും പത്താൾ പൊക്കത്തിൽ ഇരുമ്പുവല വെച്ചും മാലിന്യ നിക്ഷേപം തടയുന്നുണ്ടെന്നും ടണലിലേക്ക് ഒഴുകി എത്തുന്നത് അത്രയും നഗര മാലിന്യങ്ങളാണെന്നും റെയിൽവെ പറയുന്നു. ടണലിന് മുൻപും ടണൽ കടന്ന് പോയ ശേഷവും തോട്ടിലെ മാലിന്യ കൂമ്പാരത്തിന് ആരുത്തരവാദിയെന്ന ചോദ്യത്തിനാണ് സർക്കാരും കോര്‍പറേഷൻ മറുപടി പറയേണ്ടതും.

2015 ൽ ഓപ്പറേഷൻ അനന്ത കാലത്ത് റെയിവെ ടണൽ കടന്ന് പോകുന്ന നഗരപ്രദേശന്ന് നിന്ന് മാത്രം കോരി മാറ്റിയത് 700 ടൺ മാലിന്യമാണ്. തുടര്‍ നിക്ഷേപം നടക്കാതിരിക്കാൻ തോട് നീളെ ക്യാമറ വച്ചു. 54 ലക്ഷം ചെലവാക്കി സ്ഥാപിച്ച 37 ക്യാമറകൾ പേരിനൊന്ന് കാണാൻ പോലുമില്ലെന്നതാണ് വസ്തുത. മേജര്‍ ഇറിഗേഷൻ, നഗരസഭ റെയിൽവെ തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ഒരു നടപടിയും നിലവിലില്ല. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം വകയിരുത്തിയത് 8.8 കോടി രൂപയാണ്. അതിൽ കോർപറേഷൻ ചെലവഴിച്ചത് 2.65 കോടി മാത്രമാണ്. തെളിനീരൊഴുകും നവകേരളം എന്ന പേരിൽ  ജലസ്രോ തസ്സുകളെ മാലിന്യ മുക്തമാക്കുന്നതിന് ശുചിത്വമിഷൻ ഫണ്ട് ചെലവഴിച്ചിട്ടില്ല. പാർവതി പുത്തനാർ, ആമയിഴഞ്ചാൻ തോട് എന്നിവ മാലിന്യ മുക്തമാക്കുന്നതിന് നിലവിൽ ശുചിത്വ മിഷന്റെ ഫണ്ട് ഉപയോഗിച്ച് പദ്ധതികളൊന്നും ഏറ്റെടുത്തിട്ടില്ല.

  • Related Posts

    ‘രക്ഷാപ്രവര്‍ത്തനത്തില്‍’ നടപടി; ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
    • May 26, 2026

    യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരെയാണ് നടപടി. പിണറായി വിജയന്‍ രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച പൊലീസ് നടപടിയിലാണ് യുഡിഎഫ് സര്‍ക്കാരിന്റെ നടപടി. അനില്‍കുമാര്‍, സന്ദീപ്, വിപിന്‍,…

    Continue reading
    മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം
    • May 25, 2026

    അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തയ സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതൽ – 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. പ്രതിക്ക് ഒരു വ​ർഷം തടവ് വിധിച്ചു. കേസിൽ…

    Continue reading

    You Missed

    ‘രക്ഷാപ്രവര്‍ത്തനത്തില്‍’ നടപടി; ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

    ‘രക്ഷാപ്രവര്‍ത്തനത്തില്‍’ നടപടി; ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

    സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 77.97 ശതമാനം

    സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 77.97 ശതമാനം

    ‘മുനമ്പം 10 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ സാധിക്കില്ലെങ്കിൽ മുഖ്യമന്ത്രി കുറ്റസമ്മതം നടത്തണം, മത സ്പർദ്ധ വളർത്താൻ നട്ടാൽ കുരുക്കാത്ത നുണ പറയുന്നു’: എ എ റഹീം

    ‘മുനമ്പം 10 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ സാധിക്കില്ലെങ്കിൽ മുഖ്യമന്ത്രി കുറ്റസമ്മതം നടത്തണം, മത സ്പർദ്ധ വളർത്താൻ നട്ടാൽ കുരുക്കാത്ത നുണ പറയുന്നു’: എ എ റഹീം

    ബെം​ഗളൂരുവിൽ 1200 കോടിയുടെ നി​ക്ഷേപം; ടെക്നോളജി ഹബ്ബ് സ്ഥാപിക്കാൻ ടൊയോട്ട

    ബെം​ഗളൂരുവിൽ 1200 കോടിയുടെ നി​ക്ഷേപം; ടെക്നോളജി ഹബ്ബ് സ്ഥാപിക്കാൻ ടൊയോട്ട

    “പരാജയങ്ങളെ ഭയപ്പെടാതെ, തിരിച്ചുവരവിനായി പോരാടാൻ തയ്യാറാവുന്നവരാണ് യഥാർത്ഥ വിജയികൾ”; അഭിനന്ദനമറിയിച്ച് വി. ശിവൻകുട്ടി

    “പരാജയങ്ങളെ ഭയപ്പെടാതെ, തിരിച്ചുവരവിനായി പോരാടാൻ തയ്യാറാവുന്നവരാണ് യഥാർത്ഥ വിജയികൾ”; അഭിനന്ദനമറിയിച്ച് വി. ശിവൻകുട്ടി

    ധവളപത്രം ജൂൺ ആദ്യവാരം: സ്വപ്ന പദ്ധതികൾക്ക് എല്ലാ സഹായവും വേണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചു’; മുഖ്യമന്ത്രി

    ധവളപത്രം ജൂൺ ആദ്യവാരം: സ്വപ്ന പദ്ധതികൾക്ക് എല്ലാ സഹായവും വേണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചു’; മുഖ്യമന്ത്രി