വീണ്ടും സോളാറിന് തീപിടിക്കുന്നു; ഗണേഷ് കുമാർ vs ചാണ്ടി ഉമ്മൻ പോരാട്ടം കനക്കും

ഉമ്മൻ ചാണ്ടിയെ സോളാർ കേസിൽ കുരുക്കിയത് കെ ബി ഗണേഷ് കുമാറാണെന്ന ചാണ്ടി ഉമ്മന്റെ ആരോപണത്തിന് തീപിടിക്കുന്നു. പത്തനാപുരത്തു നടന്ന ഒരു പൊതു പരിപാടിയിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം എൽ എയുമായ ചാണ്ടി ഉമ്മന്റെ പ്രതികരണം. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രതിപക്ഷം ഏറ്റവും ശക്തമായി ഉപയോഗിച്ച ആയുധമായിരുന്നു സോളാർ പീഡനക്കേസ്. കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ഉൾപ്പെടുത്താനായി കെ ബി ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്നും, കോയമ്പത്തൂരിലും തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലും മറ്റും സി ഡി തേടി അലഞ്ഞുവെന്നും, എന്നിട്ട് സി ഡി കിട്ടിയോ എന്നായിരുന്നു ചാണ്ടി ഉമ്മന്റെ ചോദ്യം. ഇത് ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി ഇല്ലാതാക്കാനായി ഗണേഷ് കുമാർ നടത്തിയ ഗൂഢാലോചനയായിരുന്നു എന്നും ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് ഗണേഷ് കുമാറാണെന്നായിരുന്നു ചാണ്ടിയുടെ ആരോപണം.

എന്നാൽ ഉമ്മൻ ചാണ്ടി തന്നെ ചതിച്ചുവെന്നും, തന്റെ കുടുംബം തകർത്തുവെന്നുമുള്ള ആരോപണവുമായി മന്ത്രി കെ ബി ഗണേഷ് കുമാറും രംഗത്തെത്തിയതോടെ സോളാർ പീഡനക്കേസിന് ജീവൻ വെക്കുകയാണ്. സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയെ പെടുത്തിയതാണെന്ന ആരോപണത്തിൽ നിലവിൽ കൊട്ടാരക്കര കോടതിയിൽ കേസ് നിലനിൽക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ അവസാനിച്ചുവെന്നു കരുതിയ കേസാണ് വീണ്ടും രാഷ്ട്രീയ കേരളത്തിൽ ചർച്ചയാവുന്നത്.

സോളാർ കേസ് പ്രതിയെക്കൊണ്ട് കള്ളസാക്ഷി പറയിപ്പിച്ചുവെന്ന ചാണ്ടി ഉമ്മന്റെ ആരോപണമാണ് ഗണേഷ് കുമാറിനെ ചൊടിപ്പിച്ചത്. ബൈബിൾ വായിക്കണമെന്നായിരുന്നു ചാണ്ടിക്കുള്ള ഗണേഷ് കുമാറിന്റെ ഉപദേശം. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ മൊഴിയാണ് സി ബി ഐക്ക് നൽകിയത്. ആ നന്ദിപോലും ഉമ്മൻ ചാണ്ടി തന്നോട് കാണിച്ചില്ലെന്നായിരുന്നു ഗണേഷിന്റെ പരാതി. എന്നാൽ 18 പേജുള്ള പരാതിക്കാരിയുടെ കത്ത് 24 പേജായിമാറിയതിന് പിന്നിൽ ഗണേഷ് കുമാറായിരുന്നു എന്നായിരുന്നു ചാണ്ടിയുടെ ആരോപണം. ഇത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന ആശങ്കയാണ് മന്ത്രി ഗണേഷ് കുമാറിനെ പ്രകോപിപ്പിച്ചത്.

ഉമ്മൻ ചാണ്ടി തന്നെ മന്ത്രിസഭയിൽ നിന്നും മനപൂർവം ഒഴിവാക്കുകയായിരുന്നുവെന്നും, രണ്ട് മക്കളേയും എന്നിൽ നിന്നും അകറ്റിയത് ഉമ്മൻ ചാണ്ടിയാണെന്നുമാണ് ഗണേഷ് കുമാറിന്റെ ആരോപണം. ചില പ്രശ്‌നങ്ങൾ ഉണ്ടെന്നും, അത് അവസാനിച്ചാൽ മന്ത്രിസ്ഥാനം തിരികെ നൽകാമെന്നുമായിരുന്നു പറഞ്ഞിരുന്നത്, എന്നാൽ മന്ത്രിസഭയിലേക്ക് പിന്നീട് തന്നെ തിരികെ പ്രവേശിപ്പിച്ചില്ല. ഇത് ചതിയായിരുന്നുവെന്നാണ് ഗണേഷ് കുമാറിന്റെ ആരോപണം. ചതിച്ചുവെന്ന് ഉമ്മൻ ചാണ്ടിപോലും ആരോപണമുന്നയിച്ചിട്ടില്ലെന്നാണ് ഗണേഷിന്റെ വാദം.

മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയെ സോളാർ പീഡനകേസിൽ കുരുക്കിയതിന് പിന്നിൽ ഉന്നത ഗൂഢാലോചന നടന്നുവെന്നായിരുന്നു നേരത്തെ ഉയർന്ന ആരോപണം. ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതാണ് വിദ്വേഷത്തിന് പിന്നിലെന്നും ആരോപണമുയർന്നിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിൽ സോളാർ പീഡനക്കേസ് ഗണേഷിനെതിരയുള്ള പ്രധാന ആയുധമായി ഉപയോഗിക്കാനുള്ള നീക്കത്തിനാണ് ചാണ്ടി തുടക്കമിട്ടിരിക്കുന്നത്.

Related Posts

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി
  • February 11, 2026

കൊല്ലം കുണ്ടറ ഇളമ്പള്ളൂരിൽ തീ തുപ്പിയുള്ള കാറിന്റെ അഭ്യാസ പ്രകടനത്തിൽ, വാഹന ഉടമ മുഹമ്മദ് ഇർഫാൻ ഇന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരാകണമെന്ന് എംവിഡിയുടെ നോട്ടീസ്. മുഹമ്മദ് ഇർഫാന്റെ ലൈൻസൻസ് സസ്പെൻഡ് ചെയ്യും. വാഹനത്തിന്റെ ആർ.സിയും റദ്ദാക്കും. കാർ രൂപമാറ്റം വരുത്തിയത്…

Continue reading
ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല
  • February 11, 2026

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല. മുൻ‌കൂർ ജാമ്യം നൽകാൻ കഴിയില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് നീട്ടി നൽകി സുപ്രീംകോടതി. ശബരിമലയിലെ മൊത്തം സ്വർണം കൊള്ളയടിച്ചല്ലോ എന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം