ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. കൊല്ലപ്പെട്ടവരിൽ എട്ടു കുട്ടികളും ആറ് സുരക്ഷാസേനക്കാരും ഉൾപ്പെടുന്നു. 2260 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രക്ഷോഭം ഇറാന്റെ 31 പ്രവിശ്യകളിലെ നൂറിലേറെ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്റർനെറ്റും ഫോൺ സേവനങ്ങളും ഇന്നലെ വിച്ഛേദിക്കപ്പെട്ടു. ടാബ്രിസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവച്ചതായും റിപ്പോർട്ടുകൾ.
പ്രക്ഷോഭകരെ ഇറാൻ കൊലപ്പെടുത്തുന്നപക്ഷം ഇറാൻ ഭരണകൂടത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.ഇറാൻ ആക്രമണം അമേരിക്ക പദ്ധതിയിടുന്നതായി സൂചനകൾ. ബ്രിട്ടനിലെ വ്യോമതാവളങ്ങളിലേക്ക് അമേരിക്കൻ യുദ്ധവിമാനങ്ങൾ എത്തിയതായി റിപ്പോർട്ടുകൾ.
അതിനിടെ ഇസ്ലാമിക റിപ്പബ്ലിക്കിന് അന്ത്യം കുറിക്കാനായി ജനങ്ങൾ തെരുവിലിറങ്ങണമെന്ന് മുൻ ഇറാൻ പ്രസിഡന്റിന്റെ മകൻ റേസാ പഹ് ലവി സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്തു. ഇറാനിൽ നിന്നും പുതിയ നേതൃത്വം ഉദയം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. ഇറാനിൽ പണപ്പെരുപ്പവും കറൻസി തകർച്ചയുമാണ് സർക്കാർ വിരുദ്ധ കലാപങ്ങൾക്കിടയാക്കിയത്.









