“രൂപേഷ് പറയുന്നത് പച്ചക്കള്ളം, മെക്സിക്കൻ അപാരത സാങ്കൽപ്പിക കഥ; ടോം ഇമ്മട്ടി(സംവിധായകൻ)

ടൊവിനോ തോമസിനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്ത ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിന്റെ ഉള്ളടക്കം മഹാരാജാസ് കോളേജിൽ SFIയുടെ ആധിപത്യത്തിന് മേൽ KSU നേടിയ വിജയത്തെ അടിസ്ഥാനമാക്കിയായിരുന്നു എന്നും, പിന്നീട് വാണിജ്യ സാധ്യതയ്ക്കായി SFIയുടെ വീക്ഷണകോണിൽ കഥ പറയുകയായിരുന്നു എന്നുമുള്ള നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്റെ പ്രസ്താവന പച്ചക്കള്ളമെന്ന് സംവിധായകൻ ടോം ഇമ്മട്ടി 24നോട് പറഞ്ഞു.

“അദ്ദേഹത്തിന്റെ പ്രസ്താവന കണ്ട് ഞാൻ ഞെട്ടിപ്പോയി, പച്ചക്കള്ളമാണ് രൂപേഷ് പീതാംബരൻ പറഞ്ഞത്. ഒരു മെക്സിക്കൻ അപാരത എന്ന ചിത്രം ഒരിക്കലും ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചതല്ല. ഡോക്ടർ ആയി സേവനമനുഷ്ഠിച്ചിരുന്ന ചെഗുവേരയ്ക്ക് ഫിദൽ കാസ്ട്രോയുടെയുടെ ആശയങ്ങളിലൂടെ ഉണ്ടായ പരിവർത്തനമാണ്, ഈ കഥയ്ക്ക് പ്രചോദനമായത്. മാത്രമല്ല ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ആണ് ആദ്യം ഉണ്ടാകുന്നത്. ജൂഡ് ആന്റണിയുടെ തിരക്കഥയിലെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന് ഇടാൻ വെച്ചിരുന്ന പേരായിരുന്നു അത്”.

രൂപേഷ് പീതാംബരൻ സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ കഥയിലുണ്ടായ മാറ്റം തന്റെ നിർദേശപ്രകാരമായിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാൽ രൂപേഷ് അങ്ങനെയൊരു മാറ്റം നിർദ്ദേശിച്ചിട്ടില്ല എന്നും സ്റ്റോറി ബോർഡ് മുതൽ തിരക്കഥ വരെ, ഇപ്പോൾ ഉള്ള ചിത്രത്തിന്റെ കഥയുടെ പരുവം തന്നെയായിരുന്നുവെന്നും ടോം ഇമ്മട്ടി പറഞ്ഞു.

“എൺപതുകളുടെ പശ്ചാത്തലത്തിൽ ചിത്രം ക്രൈസ്റ്റ് കോളേജിൽ ചിത്രീകരിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാൽ ചില കോളേജിന് പെയിന്റ് ഒക്കെ അടിച്ച് വന്നപ്പോൾ കഥയെ എന്റെ സങ്കൽപ്പത്തിന് അനുസരിച്ച് അങ്ങനെയൊരു അന്തരീക്ഷത്തിലേക്ക് പറിച്ചു നടാനായില്ല. പിന്നീട് മഹാരാജാസിൽ ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ പ്രശ്നം അവിടുത്തെ ചരിത്രം വേറെയായിരുന്നു എന്നതാണ്. ടൊവിനോ തോമസിനെ കാസ്റ്റ് ചെയ്യാൻ രൂപേഷാണ് പറഞ്ഞതെന്നും, നിർമ്മാതാവ് ടൊവിനോയെ മാറ്റാൻ നിർദേശിച്ചു എന്നുമെല്ലാമുള്ള രൂപേഷിന്റെ പ്രസ്താവനയും വസ്തുതാവിരുദ്ധമാണ്” ടോം ഇമ്മട്ടി പറയുന്നു.

ടൊവിനോയെ നിർദേശിച്ചത് അദ്ദേഹമാണെങ്കിൽ പിന്നീട് ഒരിക്കൽ പോലും ഒരു സംവിധായകനായ രൂപേഷ് പീതാംബരന് ഡേറ്റ് കൊടുക്കാത്തതെന്താണ് എന്നും ടോം ഇമ്മട്ടി ചോദിച്ചു. സിനിമ മുന്നോട്ട് പോയപ്പോൾ തങ്ങൾക്കെല്ലാം അതിനൊത്ത് മുന്നോട്ട് പോകാനായില്ല, ആളുകൾ മാറുമല്ലോ അതൊക്കെയാവാം രൂപേഷ് ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണം എന്നാണ് താൻ കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ടൊവിനോ തോമസിനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്ത ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിന്റെ ഉള്ളടക്കം മഹാരാജാസ് കോളേജിൽ SFIയുടെ ആധിപത്യത്തിന് മേൽ KSU നേടിയ വിജയത്തെ അടിസ്ഥാനമാക്കിയായിരുന്നു എന്നും, പിന്നീട് വാണിജ്യ സാധ്യതയ്ക്കായി SFIയുടെ വീക്ഷണകോണിൽ കഥ പറയുകയായിരുന്നു എന്നുമുള്ള നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്റെ പ്രസ്താവന പച്ചക്കള്ളമെന്ന് സംവിധായകൻ ടോം ഇമ്മട്ടി 24നോട് പറഞ്ഞു.

“അദ്ദേഹത്തിന്റെ പ്രസ്താവന കണ്ട് ഞാൻ ഞെട്ടിപ്പോയി, പച്ചക്കള്ളമാണ് രൂപേഷ് പീതാംബരൻ പറഞ്ഞത്. ഒരു മെക്സിക്കൻ അപാരത എന്ന ചിത്രം ഒരിക്കലും ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചതല്ല. ഡോക്ടർ ആയി സേവനമനുഷ്ഠിച്ചിരുന്ന ചെഗുവേരയ്ക്ക് ഫിദൽ കാസ്ട്രോയുടെയുടെ ആശയങ്ങളിലൂടെ ഉണ്ടായ പരിവർത്തനമാണ്, ഈ കഥയ്ക്ക് പ്രചോദനമായത്. മാത്രമല്ല ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ആണ് ആദ്യം ഉണ്ടാകുന്നത്. ജൂഡ് ആന്റണിയുടെ തിരക്കഥയിലെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന് ഇടാൻ വെച്ചിരുന്ന പേരായിരുന്നു അത്”.

രൂപേഷ് പീതാംബരൻ സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ കഥയിലുണ്ടായ മാറ്റം തന്റെ നിർദേശപ്രകാരമായിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാൽ രൂപേഷ് അങ്ങനെയൊരു മാറ്റം നിർദ്ദേശിച്ചിട്ടില്ല എന്നും സ്റ്റോറി ബോർഡ് മുതൽ തിരക്കഥ വരെ, ഇപ്പോൾ ഉള്ള ചിത്രത്തിന്റെ കഥയുടെ പരുവം തന്നെയായിരുന്നുവെന്നും ടോം ഇമ്മട്ടി പറഞ്ഞു.

“എൺപതുകളുടെ പശ്ചാത്തലത്തിൽ ചിത്രം ക്രൈസ്റ്റ് കോളേജിൽ ചിത്രീകരിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാൽ ചില കോളേജിന് പെയിന്റ് ഒക്കെ അടിച്ച് വന്നപ്പോൾ കഥയെ എന്റെ സങ്കൽപ്പത്തിന് അനുസരിച്ച് അങ്ങനെയൊരു അന്തരീക്ഷത്തിലേക്ക് പറിച്ചു നടാനായില്ല. പിന്നീട് മഹാരാജാസിൽ ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ പ്രശ്നം അവിടുത്തെ ചരിത്രം വേറെയായിരുന്നു എന്നതാണ്. ടൊവിനോ തോമസിനെ കാസ്റ്റ് ചെയ്യാൻ രൂപേഷാണ് പറഞ്ഞതെന്നും, നിർമ്മാതാവ് ടൊവിനോയെ മാറ്റാൻ നിർദേശിച്ചു എന്നുമെല്ലാമുള്ള രൂപേഷിന്റെ പ്രസ്താവനയും വസ്തുതാവിരുദ്ധമാണ്” ടോം ഇമ്മട്ടി പറയുന്നു.

ടൊവിനോയെ നിർദേശിച്ചത് അദ്ദേഹമാണെങ്കിൽ പിന്നീട് ഒരിക്കൽ പോലും ഒരു സംവിധായകനായ രൂപേഷ് പീതാംബരന് ഡേറ്റ് കൊടുക്കാത്തതെന്താണ് എന്നും ടോം ഇമ്മട്ടി ചോദിച്ചു. സിനിമ മുന്നോട്ട് പോയപ്പോൾ തങ്ങൾക്കെല്ലാം അതിനൊത്ത് മുന്നോട്ട് പോകാനായില്ല, ആളുകൾ മാറുമല്ലോ അതൊക്കെയാവാം രൂപേഷ് ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണം എന്നാണ് താൻ കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Related Posts

ഹിന്ദുവിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ല, ബിജെപി ആഗ്രഹം ഇടതുപക്ഷം ജയിക്കണമെന്ന്; രാഹുൽ ഗാന്ധി
  • March 31, 2026

സിപിഐഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഐഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ എന്നിവരടക്കം…

Continue reading
‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി
  • March 31, 2026

നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ പിന്തുണച്ചു എന്ന് പറയുമ്പോൾ, നേമത്തെ പ്രത്യേക സാഹചര്യം കൂടി കാണണം. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി