വിധിച്ചത് കർണാടക ഹൈക്കോടതി: ‘ബംഗളൂരു നഗരത്തിൽ 6 ആഴ്ചയ്ക്കുള്ളിൽ ബൈക്ക് ടാക്സി സേവനം നിർത്തണം’

ബാംഗ്ലൂർ നഗരത്തിൽ ബൈക്ക് ടാക്സി സേവനങ്ങൾക്ക് നിരോധനം. കർണാടക ഹൈക്കോടതിയാണ് ആറ് ആഴ്ചയ്ക്കകം ബംഗളൂരു നഗരത്തിൽ ബൈക്ക് ടാക്സി സേവനം നിർത്താൻ ഉത്തരവിട്ടിരിക്കുന്നത്. മെട്രോ നിരക്കുകൾ 71 ശതമാനം ഉയർത്തിയതും, ബസ് ടിക്കറ്റ് നിരക്ക് 15 ശതമാനം ഉയർത്തിയതിനും പിന്നാലെയാണ് കർണാടക ഹൈക്കോടതിയുടെ വിധി. ബൈക്ക് ടാക്സി സേവനവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിന് സംസ്ഥാന സർക്കാരിനെ മൂന്നുമാസത്തെ സമയം ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.

ബംഗളൂരുവിൽ യാത്രക്കാർ വലിയതോതിൽ ആശ്രയിച്ചിരുന്ന സേവനമാണ് ബൈക്ക് ടാക്സി. നൂറുകണക്കിന് യുവാക്കളാണ് ഈ സർവീസിലൂടെ വരുമാനം കണ്ടെത്തുന്നത്. ഇവരുടെയെല്ലാം ജീവിതത്തെ താരമായി ബാധിക്കുന്നതാണ് ഹൈക്കോടതിയുടെ വിധി. ഇതിനെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് കർണാടകയിൽ ജന്മം കൊണ്ട ഓൺലൈൻ ടാക്സി സർവീസ് ആയ റാപ്പിഡോ അറിയിച്ചിട്ടുണ്ട്.

2021ൽ രാജ്യത്ത് ആദ്യമായി ഇലക്ട്രിക് ബൈക്ക് ടാക്സി പോളിസി കൊണ്ടുവന്ന സംസ്ഥാനമാണ് കർണാടകം. എന്നാൽ 2024 മാർച്ചിൽ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദത്തെ തുടർന്ന് ഈ പോളിസി പിൻവലിച്ചു. സംസ്ഥാനത്ത് ബൈക്ക് ടാക്സുകളുടെ ആദർഭാവം വലിയതോതിൽ ഓട്ടോറിക്ഷ തൊഴിലാളികളെ ബാധിച്ചിരുന്നു. യാത്രക്കാർ കൂടുതലായി ബൈക്ക് ടാക്സികളെ ആശ്രയിച്ചതോടെ ഓട്ടോറിക്ഷകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയുകയും ഓട്ടോറിക്ഷ ഡ്രൈവർമാരുടെ വരുമാനം കുറയുകയും ചെയ്തു.

ഏത് ഇടവഴികളിൽ കൂടെയും യാത്ര ചെയ്യാം എന്നതും, ഓട്ടോറിക്ഷകൾ മീറ്ററിട്ട് ഓടാത്തതും, കുറഞ്ഞ ചാർജും ബൈക്ക് ടാക്സികളെ ജനപ്രിയമാക്കി. കിലോമീറ്റർ 10 രൂപ നിരക്കിൽ ആയിരുന്നു ബൈക്ക് ടാക്സികൾ നഗരത്തിൽ സർവീസ് നടത്തിയിരുന്നത്. ബംഗളൂരുവിൽ ഒരു ലക്ഷത്തോളം ബൈക്ക് ടാക്സി ഡ്രൈവർമാർ ഉണ്ട് എന്നാണ് ബൈക്ക് ടാക്സി അസോസിയേഷൻ പറയുന്നത്. കർണാടക ഹൈക്കോടതിവിധി തങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും അവർ പറയുന്നു.

Related Posts

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം
  • February 11, 2026

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം. ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം , രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ചടങ്ങുകളിൽ ആണ് വന്ദേമാതരം നിർബന്ധമാക്കിയത്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ദേശീയ ഗീതത്തിൻ്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. വന്ദേമാതരത്തിന്റെ…

Continue reading
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
  • February 11, 2026

രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ 30 കോടി തൊഴിലാളികൾ പങ്കെടുക്കുമെന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED