ഗസയുടെ വികസനം ലക്ഷ്യമെന്ന് ട്രംപ്; ആശങ്കയോടെ നോക്കി പലസ്തീനികളും അറബ് ലോകവും; 1948 ആവർത്തിക്കുമോ?

പലസ്തീൻ നിലംപരിശാക്കി മാറ്റിയ ഗസ മുനമ്പിനെ സാമ്പത്തികമായി ശക്തിപ്പെടുത്താനും വികസിപ്പിക്കാനും തയ്യാറാണെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാഡ് ട്രംപിൻ്റെ പ്രസ്താവന ആശങ്കയോടെ നോക്കി അറബ് ലോകവും പലസ്തീനും. 1948 ലെ ഇസ്രയേൽ രൂപീകരണവും ഇതേത്തുട‍ർന്ന് ഏഴ് ലക്ഷത്തോളം പലസ്തീനികൾക്ക് വീട് വിട്ടോടേണ്ടി വന്ന സ്ഥിതിയും ഓ‍ർമ്മകളിലിരിക്കെ അമേരിക്കയുടെ ഇപ്പോഴത്തെ ലക്ഷ്യം എന്താണെന്ന് പലസ്തീനികൾ ചിന്തിക്കുന്നു. ട്രംപിൻ്റെ പരാമർശം പരിഹാസ്യവും അസംബന്ധവുമാണെന്നും ഇത് പ്രദേശത്തെ കൂടുതൽ ജ്വലിപ്പിക്കുന്നതെന്നുമാണ് ഹമാസ് നേതാവ് സാമി അബു സുഹ്‌രി പ്രതികരിച്ചത്.

അമേരിക്ക സാമ്പത്തിക ശാക്തീകരണവും വികസനവും വാഗ്ദാനം ചെയ്ത് വരുന്നത് പലസ്തീനികളെ ഗസയിൽ നിന്ന് പുറത്താക്കാനാണോ എന്നാണ് ഇപ്പോൾ അറബ് ലോകവും ഗാസക്കാരായ മനുഷ്യരുടെയും ആശങ്ക. ഇസ്രയേലിൻ്റെ രൂപീകരണത്തിന് പിന്നാലെ പലസ്തീൻ വിട്ടോടിയവർ അയൽ രാജ്യങ്ങളായ ജോർദാനിലും സിറിയയിലും ലെബനനിലുമാണ് അഭയം തേടിയത്. ഇവരുടെ പിന്മുറക്കാർ ഇപ്പോഴും ഈ അറബ് രാജ്യങ്ങളിലെ അഭയാർത്ഥി ക്യാംപുകളിലാണ് കഴിയുന്നത്. ചിലർ ഗസയിലേക്ക് തിരികെ പോവുകയും ചെയ്തു. പിന്നീട് നിരന്തരം ഏറ്റുമുട്ടലുകൾ നടന്ന മേഖലയാണ് പലസ്തീൻ. ഏറ്റവും ഒടുവിലത്തെ വെടിനിർത്തലിലേക്ക് എത്തുമ്പോൾ ഗസയിലെ നഗരമേഖലകളെല്ലാം ഇസ്രയേൽ ആക്രമണത്തിൽ തക‍ർക്കപ്പെട്ട സ്ഥിതിയാണ്. 2023 ഒക്ടോബർ ഏഴിലെ ഹമാസിൻ്റെ ഇസ്രേയൽ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ട ശേഷമാണ് ഗസയ്ക്ക് നേരെ ആക്രമണം തുടങ്ങിയത്. ഇതിൽ 47000 പേർ കൊല്ലപ്പെട്ടുവെന്നാണ് പലസ്തീൻ്റെ കണക്ക്.

ഹമാസിൻ്റെ ഒക്ടോബർ ഏഴ് ആക്രമണത്തിനുള്ള പ്രത്യാക്രമണം തുടങ്ങും മുൻപ് ഈജിപ്ത് അതിർത്തിയിലെ റാഫയിലേക്ക് പോകാനാണ് പലസ്തീൻകാരോട് ഇസ്രയേൽ ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം ഗസയിലെ 85 ശതമാനം ജനങ്ങളും വാസസ്ഥലം നഷ്ടമായ നിലയിലാണ് ഇന്ന്. 1948 ലെ അനുഭവം മുന്നിലുള്ളതിനാൽ തന്നെ ഗസ മുനമ്പിലെ നിരവധി പേർ ഇസ്രയേൽ മുന്നറിയിപ്പ് വകവെക്കാതെ ഇവിടെ തന്നെ തുടർന്നിരുന്നു. ഇവരിൽ നല്ലൊരു ഭാഗം ജനങ്ങളും കൊല്ലപ്പെട്ടു. അതിൽ കുട്ടികളും സ്ത്രീകളും നിരവധി.

മേഖലയിൽ സമാധാനം കൊണ്ടുവരാൻ ഐക്യരാഷ്ട്ര സഭ ഏറെ പരിശ്രമിച്ചിരുന്നു. പലസ്തീനികളെ ഗാസയിൽ നിന്ന് ഒഴിപ്പിക്കരുതെന്ന നിലപാടാണ് അറബ് രാഷ്ട്രങ്ങൾക്ക്. മേഖലയിൽ സംഘർഷം തുടങ്ങിയ കാലത്തെല്ലാം ഈ നിലപാട് അവർ ഉയ‍ർത്തിയിരുന്നു. 2024 ഫെബ്രുവരി 16 ന് നടത്തിയ പ്രതികരണത്തിൽ അന്നത്തെ ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇന്നത്തെ പ്രതിരോധ മന്ത്രിയായ ഇസ്രയേൽ കാട്‌സ് തങ്ങൾക്ക് പലസ്തീനികളെ ഗാസയിൽ നിന്ന് ഒഴിപ്പിക്കണമെന്ന് ആഗ്രഹമില്ലെന്നാണ് പറഞ്ഞത്. എന്നാൽ ആ പ്രദേശത്തെ ഒരു ശവപ്പറമ്പാക്കി മാറ്റുകയാണ് അവർ ചെയ്തത്.

Related Posts

വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; 920 പേരുടെ മരണം സ്ഥിരീകരിച്ചു
  • June 27, 2026

വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തില്‍ 920 പേരുടെ മരണം സ്ഥിരീകരിച്ചു. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാ ഗ്വയ്‌റയില്‍ 250ഓളം പേരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെത്തിച്ചു. നൂറുകണക്കിനു പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും പല സ്ഥലങ്ങളിലും എത്താന്‍ കഴിഞ്ഞിട്ടില്ല. യന്ത്രസാമഗ്രികളുടെ അഭാവവും…

Continue reading
സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി; ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം; അതിവേഗം ശക്തമായ മറുപടിയെന്ന് ഇറാന്‍
  • June 27, 2026

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഇറാനിലേക്ക് അമേരിക്കയുടെ ആക്രമണം. ഇറാന്റെ ഡ്രോണ്‍ – മിസൈല്‍ കേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടശേഷം നടക്കുന്ന ആദ്യമായാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ ഹോര്‍മുസ് കടലിടുക്കില്‍ സിംഗപ്പൂര്‍ പതാകയുളള കപ്പലിനു നേരെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി