ഒപെക്കില്‍ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം ഇന്ന്; വിപണിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെന്തൊക്കെ?


പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കില്‍ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം ഇന്ന് പ്രാബല്യത്തില്‍ വരും. 58 വര്‍ഷം നീണ്ട ഒപെക് അംഗത്വമാണ് യുഎഇ ഉപേക്ഷിക്കുന്നത്. യുഎഇ-യുടെ തീരുമാനത്തിനു പിന്നിലുള്ള കാരണങ്ങളും അത് ആഗോള വിപണിയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒപെക്കില്‍ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ ഏപ്രില്‍ 28-നാണ് യു എ ഇ പ്രഖ്യാപിച്ചത്. 1967 മുതല്‍ സംഘടനയില്‍ അംഗമായിരുന്ന യുഎഇയുടെ ഈ തീരുമാനം അന്താരാഷ്ട്ര എണ്ണ വിപണിയെ തന്നെ ഞെട്ടിച്ചു. യുഎഇയുടെ ഈ ചരിത്രപരമായ പിന്മാറ്റത്തിന് പിന്നില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ നിരവധി ഘടകങ്ങളുണ്ട്. ഉല്‍പാദന നിയന്ത്രണങ്ങളോടുള്ള വിയോജിപ്പാണ് ഇതില്‍ പ്രധാനം. ഒപെക് നിശ്ചയിക്കുന്ന ഉല്‍പാദന പരിധി തങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസ്സമാണെന്നാണ് യുഎഇ കരുതുന്നത്. പ്രതിദിനം 48.5 ലക്ഷം ബാരല്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ടായിട്ടും, ഒപെക് നിയന്ത്രണം കാരണം അത് 32 ലക്ഷം ബാരലായി പരിമിതപ്പെടുത്തേണ്ടി വരുന്നത് യുഎഇയെ അതൃപ്തരാക്കിയിരുന്നു. ഇതിനു പുറമേ, എണ്ണ ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഏകദേശം 15,000 കോടി ഡോളറിലധികം യുഎഇ നിക്ഷേപിച്ചിട്ടുണ്ട്. ഈ നിക്ഷേപത്തില്‍ നിന്ന് ലാഭം കൊയ്യണമെങ്കില്‍ കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യേണ്ടതുണ്ട്.

സൗദി അറേബ്യയുമായുള്ള ഭിന്നതയാണ് മറ്റൊരു കാരണം. ഒപെക്കിനുള്ളില്‍ സൗദി അറേബ്യയുടെ ആധിപത്യവും അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള തീരുമാനങ്ങളും യുഎഇയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കി. പ്രാദേശിക രാഷ്ട്രീയത്തിലും സാമ്പത്തിക നയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം വര്‍ദ്ധിച്ചതും പിന്മാറ്റത്തിന് കാരണമായെന്നാണ് വിവരം. യുഎഇയുടെ പിന്മാറ്റം അന്താരാഷ്ട്ര തലത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുക. 2019ല്‍ ഖത്തറിനും 2024ല്‍ അംഗോളയ്ക്കും പിന്നാലെ യുഎഇയും പുറത്തുപോയത് ഒപെക്കിന്റെ ശക്തി കുറയാന്‍ കാരണമാകും. ലോകത്തിലെ വലിയ എണ്ണ ഉപഭോക്താക്കളായ ഇന്ത്യയ്ക്ക് ഇത് ഗുണകരമായേക്കാം. യുഎഇ കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്നത് വിപണിയില്‍ എണ്ണ ലഭ്യമാകാന്‍ സഹായിക്കുമെന്നതിലാണ് ഇത്. എന്നാല്‍ യുദ്ധസാഹചര്യങ്ങള്‍ മൂലം ഹോര്‍മുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങള്‍ മൂലം ക്രൂഡ് വില ഉടനെ കുറയാനുള്ള സാധ്യതകളില്ലെന്നതാണ് വാസ്തവം.

Related Posts

ഒരു കോടി നേടുമോ? സ്ത്രീ ശക്തി SS-532 ലോട്ടറി ഫലം ഇന്ന്
  • August 11, 2026

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-532 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് ഒരു കോടി രൂപയണ് ഒന്നാം സമ്മാനമായി ലഭിക്കുക. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനമായി 5…

Continue reading
ഒരല്‍പ്പം കുറഞ്ഞിട്ടുണ്ടേ…; ഇന്നത്തെ സ്വര്‍ണവില അറിയാം
  • August 10, 2026

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,11,440 രൂപയായി. ഗ്രാമിന് ഇന്ന് 13,930 രൂപയും നല്‍കേണ്ടി വരും.…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌