‘ബിജെപിക്കാർ പോലും ഗൗരവമായി കാണുന്നില്ല, ജെൻ-സി ജനാധിപത്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു’; കങ്കണയ്ക്ക് മറുപടി നൽകി സിജെപി നേതാവ്

കങ്കണയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി സിജെപി മുഖ്യ വക്താവ് സൗരവ് ദാസ്. സ്വന്തം പാർട്ടിയിലുള്ളവർ പോലും കങ്കണ റണൗട്ടിനെ കാര്യമായി എടുക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല, പിന്നെ എന്തിനാണ് നമ്മൾ അവരെ കാര്യമായി എടുക്കുന്നത്?ജെൻ സി ആകട്ടെ, ജെൻ ആൽഫ ആകട്ടെ, ഒരു പുതിയ തലമുറയും അവരെ ഗൗരവത്തോടെ കാണുന്നില്ല.

ഹിമാചൽ പ്രദേശിലെ സ്വന്തം മണ്ഡലം സന്ദർശിച്ചപ്പോൾ പാർലമെന്റ് അംഗമെന്ന നിലയിൽ വലിയ അധ്വാനം വേണ്ടിവരില്ലെന്നാണ് താൻ കരുതുന്നു വെന്നും, എന്നാൽ അത് കഠിനാധ്വാനം നിറഞ്ഞതാണെന്ന് പിന്നീട് മനസ്സിലായെന്നും അവർ പറഞ്ഞിരുന്നു. അവരുടെ രാഷ്ട്രീയ ഗൗരവം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ എന്ന് സൗരവ് ദാസ് പരിഹസിച്ചു. ജെൻ-സി യുവാക്കൾ ജനാധിപത്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൗരവ് ദാസിനെക്കുറിച്ച് താൻ ഗൂഗിളിൽ സെർച്ച് ചെയ്തെന്നും, 28 വയസ്സുള്ള അയാൾ ഒരു ജോലിയുമില്ലാത്ത ആളാണെന്ന് മനസ്സിലായെന്നും കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. “അയാൾ എങ്ങനെയാണ് ഇപ്പോഴും ഒരു വിദ്യാർത്ഥിയാണെന്ന് അവകാശപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ല. അയാളുടെ പ്രായത്തിൽ ഞാൻ രണ്ട് ദേശീയ അവാർഡുകൾ നേടിയിരുന്നു” എന്ന് കങ്കണ പരിഹസിച്ചു. രാഷ്ട്രീയത്തിൽ വന്നിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ എങ്കിലും 20 വർഷമായി താൻ പൊതുജീവിതത്തിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

സമരവേദിയിൽ നിന്നുള്ള റീലുകൾ അറപ്പുണ്ടാക്കുന്നതും കണ്ടപ്പോൾ ഛർദ്ദിക്കാൻ തോന്നിയെന്നുമാണ് കങ്കണ പറഞ്ഞത്. ഇത്രയും വൃത്തികേട് ഒരേസ്ഥലത്ത് ജീവിതത്തിൽ താൻ കണ്ടിട്ടില്ല എന്നും ജെൻ-സി പ്രതിഷേധത്തിൽ നിന്നുള്ള ഈ റീലുകൾ കണ്ട് ഛർദ്ദിക്കാൻ തോന്നുന്നു എന്നും അവർ പറയുന്നു. നിങ്ങൾ നിങ്ങളെത്തന്നെ പാറ്റകൾ എന്ന് വിളിക്കുകയും അവരെപ്പോലെ കാണുകയും പെരുമാറുകയും ചെയ്യുന്നു.

ലോകത്തെ നിങ്ങളുടെ മാലിന്യത്തിനും വൃത്തികേടിനും വിധേയമാക്കുക മാത്രമാണ് ചെയ്യുന്നത്. ഓരോ ഫ്രെയ്മും അലോസരപ്പെടുത്തുന്നതാണ്. നിങ്ങളുടെ വൃത്തികേടും മാലിന്യവും ഈ ലോകത്തേക്ക് തള്ളുകയാണ്. ഈ റീലുകൾ എന്നെ ഭയപ്പെടുത്തുന്നു. ഡിജിറ്റൽ ഡീടോക്‌സ് വേണ്ടി വരും. ആരാണ് ഇവരെയൊക്കെ പെറ്റ് വളർത്തുന്നത് എന്നും ഇവർ സ്‌റ്റോറിയിൽ കുറിച്ചിരുന്നു.

Related Posts

മരിച്ച് രണ്ടുവർഷത്തിന് ശേഷം മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്; കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി
  • July 29, 2026

കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഉൾപ്പെട്ട കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി. മൻമോഹൻ സിങ്ങിന്റെ മരണത്തിന് രണ്ടുവർഷത്തിന് ശേഷം ക്ലീൻ ചിറ്റ് ലഭിച്ചത്. കേസിൽ ആറാം പ്രതിയായിരുന്നു മൻമോഹൻ സിംഗ്.മൻമോഹൻ സിങ് വിചാരണ…

Continue reading
‘പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ല; വിദ്യാർത്ഥികളുടെ ശബ്ദം ഇല്ലാതാക്കാനാകില്ല’; രാഹുൽ ഗാന്ധി
  • July 29, 2026

പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. മൈക്ക് ഓഫ് ചെയ്തേക്കാം, എന്നാൽ വിദ്യാർത്ഥികളുടെ ശബ്ദം ഇല്ലാതാക്കാനാകില്ലെന്ന് രാഹുൽഗാന്ധിയുടെ എക്സ് പോസ്റ്റ്. സഭയിൽ പറയാൻ അനുവദിക്കാത്ത കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ തുറന്നു പറയുമെന്നും രാഹുൽഗാന്ധി വ്യക്തമാക്കി. പൊതുപരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിൽ…

Continue reading

You Missed

പരീക്ഷാ ക്രമക്കേട്: ‘ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്തു’; അർഹതപ്പെട്ടവർക്ക് റാങ്ക് നഷ്ടമായെന്ന് FIR

പരീക്ഷാ ക്രമക്കേട്: ‘ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്തു’; അർഹതപ്പെട്ടവർക്ക് റാങ്ക് നഷ്ടമായെന്ന് FIR

‘ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം’; മാനസിക ആരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം

‘ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം’; മാനസിക ആരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം

മരിച്ച് രണ്ടുവർഷത്തിന് ശേഷം മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്; കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

മരിച്ച് രണ്ടുവർഷത്തിന് ശേഷം മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്; കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

‘പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ല; വിദ്യാർത്ഥികളുടെ ശബ്ദം ഇല്ലാതാക്കാനാകില്ല’; രാഹുൽ ഗാന്ധി

‘പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ല; വിദ്യാർത്ഥികളുടെ ശബ്ദം ഇല്ലാതാക്കാനാകില്ല’; രാഹുൽ ഗാന്ധി

‘ഞാന്‍ എവിടെയും ഒളിവില്‍ പോയിരുന്നില്ല; ചോദ്യങ്ങള്‍ ചോദിച്ചവരെ അടിച്ചമര്‍ത്താനും ഭയപ്പെടുത്താനും ശ്രമിക്കുന്നു’; ഐഷി ഘോഷ്

‘ഞാന്‍ എവിടെയും ഒളിവില്‍ പോയിരുന്നില്ല; ചോദ്യങ്ങള്‍ ചോദിച്ചവരെ അടിച്ചമര്‍ത്താനും ഭയപ്പെടുത്താനും ശ്രമിക്കുന്നു’; ഐഷി ഘോഷ്

‘വിഡ്ഢി സ്വയം ദൈവം എന്ന് വിശ്വസിക്കുന്നതുകൊണ്ട്, ഒരു പ്രതിച്ഛായ ഉണ്ടാക്കാൻ നോക്കുന്നു’; രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ഭരണ-പ്രതിപക്ഷ ബഹളം

‘വിഡ്ഢി സ്വയം ദൈവം എന്ന് വിശ്വസിക്കുന്നതുകൊണ്ട്, ഒരു പ്രതിച്ഛായ ഉണ്ടാക്കാൻ നോക്കുന്നു’; രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ഭരണ-പ്രതിപക്ഷ ബഹളം